Movie
-
‘മണിച്ചിത്രത്താഴ്:’ ഗംഗയുടെ ആസക്തിയും നകുലന്റെ ഷണ്ഠത്വവും
കലവൂർ രവികുമാർ (ഡോക്ടർ സണ്ണിയായി മോഹൻലാലും നകുലനായി സുരേഷ് ഗോപിയും നാഗവല്ലിയായി ശോഭനയും നിറഞ്ഞാടിയ ‘മണിച്ചിത്രത്താഴ്’ 1993ലാണ് പുറത്തിറങ്ങിയത്. മധു മുട്ടം തിരക്കഥ രചിച്ച ഈ ഫാസിൽ ചിത്രം ഇപ്പോൾ റീ റിലീസ് ചെയ്തപ്പോഴും വൻ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന്റെ എക്കാലത്തെയും ഈ ഹിറ്റ് ക്ലാസിക് സിനിമയുടെ തിരക്കഥയിൽ ഒളിച്ചു വച്ച ചില നിഗൂഡതകളാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ അനാവരണം ചെയ്യുന്നത്) പണ്ട് ‘മണിച്ചിത്രത്താഴ്’ കണ്ട ഉടൻ യഥാർത്ഥത്തിൽ അസുഖം ഗംഗയ്ക്കല്ല നകുലനാണെന്നും, നകുലൻ ഷണ്ഠനാണെന്ന് വാദിച്ചതും, അതു ഉറപ്പാക്കാൻ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാൻ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തിൽ അടിച്ചു വന്നതും ഓർത്തു. ഇപ്പോൾ അതിനൊരു പ്രസക്തി ഉണ്ടല്ലോ. ഞാൻ അന്നു തിരുവനന്തപുരത്തു കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയാണ്. ‘മണിച്ചിത്രത്താഴ്’ കണ്ടു വന്ന ഉടൻ വെള്ളിനക്ഷത്രം പത്രാധിപർ പ്രസാദ് ലക്‌ഷ്മണോട് പറയുന്നു: ‘നകുലൻ യഥാർത്ഥത്തിൽ ഷണ്ഠനാണ്. അതിനാൽ ഗംഗയ്ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ചിത്രത്തിന്റെ കഥ.’…
Read More » -
സമ്മാനമായി നല്‍കിയ വീടിനെ ചൊല്ലി തര്‍ക്കം, രംഭയ്ക്ക് ഗൗണ്ടമണി നല്‍കിയ വീട് തിരികെ ആവശ്യപ്പെട്ട് കുടുംബം
1996ല്‍ കാര്‍ത്തിക്കും ഗൗണ്ടമണിയും പ്രധാന വേഷങ്ങള്‍ ചെയ്ത ‘ഉള്ളത്തൈ അള്ളിത്താ’ എന്ന സിനിമ ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്. ന്യൂജനറേഷന്‍ വരെ റീല്‍ ചെയ്ത് ആഘോഷിക്കുന്ന ‘അഴകിയ ലൈല’ എന്ന സോങ് ഈ ചിത്രത്തിലേതാണ്. ഈ പാട്ടിന്റെ പ്രധാന ആകര്‍ഷണം നടി രംഭയുടെ തട്ടുപൊളിപ്പന്‍ പ്രകടനമായിരുന്നു. രംഭയുടെ യഥാര്‍ത്ഥ പേര് വിജയലക്ഷ്മി എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് അത് രംഭയായി മാറിയത്. കരിയറിന്റെ ഉന്നതിയിലായിരുന്നപ്പോള്‍ തമിഴിലെ പ്രശസ്ത ഹാസ്യതാരം ഗൗണ്ടമണി ഒരു വീട് രംഭയ്ക്ക് സൗഹൃദത്തിന്റെ പുറത്ത് സമ്മാനമായി നല്‍കിയിരുന്നുവത്രെ. ഇപ്പോള്‍ ഈ വീട് ഇരുവരും തമ്മിലുള്ള വലിയൊരു യുദ്ധത്തിന് കാരണമായി തീര്‍ന്നിരിക്കുന്നുവെന്നാണ് തമിഴ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗണ്ടമണി നല്‍കിയ വീട് രംഭയില്‍ നിന്നും തിരികെ വാങ്ങാനുള്ള ശ്രമമാണ് നടന്റെ കുടുംബം നടത്തുന്നത്. വീട് തിരികെ വാങ്ങാനുള്ള ശ്രമം ഗൗണ്ടമണിയുടെ കുടുംബം ശക്തമാക്കിയതോടെ രംഭയും നിയമം ഉപയോഗിച്ച് ശക്തമായ പോരാട്ടം നടത്താന്‍ കളത്തില്‍ ഇറങ്ങി. വീട് സ്വന്തമാക്കാന്‍ ഇരുവരും കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍…
Read More » -
മാണിക്യനും കാര്‍ത്തുമ്പിയും വീണ്ടും! തേന്മാവിന്‍ കൊമ്പത്തും റീ റിലീസിന്
മലയാളത്തിലും റീ റിലീസുകളുടെ കാലമാണ്. മോഹന്‍ലാല്‍ നായകനായി വേഷമിട്ട വന്ന ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുമ്പോള്‍ സ്വീകാര്യതയുണ്ടാകുകയും കോടികള്‍ കൊയ്യുകയുമാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു മോഹന്‍ലാല്‍ ക്ലാസിക് ചിത്രവും എത്തുകയാണ്. മോഹന്‍ലാലിനെ നായക വേഷത്തിലെത്തിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്‍മാവിന്‍ കൊമ്പത്താണ് വീണ്ടുമെത്തുക. തേന്‍മാവിന്‍ കൊമ്പത്ത് 4കെ ക്വാളിറ്റിയോടെയാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുക എന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സായിരിക്കും. ലോകമെമ്പാടും അടുത്ത ആറ് മാസത്തിനുള്ളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തേന്‍മാവിന്‍ കൊമ്പത്ത് 1994ലാണ് പ്രദര്‍ശനത്തിനെത്തിയതും ചിത്രം മലയാളികളുടെയാകെ പ്രിയം നേടുകയും ചെയ്തത്. അക്കാലത്തെ ഒരു വന്‍ വിജയ ചിത്രമായി മാറാന്‍ തേന്‍മാവിന്‍ കൊമ്പത്തിന് സാധിച്ചിരുന്നു. കെ വി ആനന്ദായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം. കെ വി ആനന്ദിന് ദേശീയ അവാര്‍ഡും മോഹന്‍ലാലിന്റെ തേന്‍മാവിന്‍ കൊമ്പത്തിലൂടെ ലഭിച്ചിരുന്നു. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പം കവിയൂര്‍ പൊന്നമ്മ, കുതിരവട്ടം പപ്പു, ശരത് സക്‌സെന, ശങ്കരാടി,…
Read More » -
”ലളിത ജീവിതമാണ് എൻ്റേത്, നാലും നാലരക്കോടിയും വിലയുള്ള കാർ എനിക്കെന്തിനാണ്…?” നടൻ ജോൺ എബ്രഹാം സ്വന്തം ജീവിതം പറയുന്നു
“എന്റെ പ്രഥമ പരിഗണന പണത്തിനല്ല. ലാളിത്യത്തോടെ ജീവിക്കുന്നതാണ് എന്റെ ആഡംബരം. ഞാനൊരു മിഡിൽ ക്ലാസുകാരനാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ചില ധാരണകൾ സ്വയം ഉണ്ടാക്കുന്നതിനോട് താത്പര്യമില്ല. എന്റെ സ്റ്റൈലിസ്റ്റിനോട് ചോദിച്ചാലറിയാം എനിക്ക് അത്രയധികം വസ്ത്രങ്ങളൊന്നുമില്ല എന്ന്. ഒരു സ്യൂട്ട്കെയ്സിൽ കൊള്ളാവുന്ന വസ്ത്രങ്ങളേ ഇന്നും കയ്യിലുള്ളൂ. സാധാരണ ചെരുപ്പാണ് ധരിക്കാറ്. ഓടിക്കാൻ ഒരു പിക്ക് അപ്പ് ട്രക്കുണ്ട്. ‘കുറച്ച് വിലയുള്ള കാർ വാങ്ങിക്കൂടേ’ എന്ന് ഡ്രൈവർ ഇടയ്ക്കിടെ ചോദിക്കും. ‘അതെന്തു കാര്യത്തിനാണെ’ന്നാണ് ഞാൻ തിരിച്ചു ചോദിക്കാറ്. ഷൂട്ടിങ്ങുള്ളപ്പോൾ പ്രൊഡക്ഷൻ യൂണിറ്റിൽ നിന്ന് ഇന്നോവ അയക്കും. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്. പിന്നെന്തിനാണ് നാലും നാലരക്കോടിയും വിലയുള്ള കാർ വാങ്ങുന്നത്. ഇത്തരം ആസ്തികളോടൊന്നും എനിക്ക് താത്പര്യമില്ല.” നടർജോൺ എബ്രഹാമിൻ്റെതാണ് ഈ വാക്കുകൾ. തന്റെ ലളിതമായ ജീവിതത്തെക്കുറിച്ച് ഒരഭിമുഖത്തിൽ താരം പറഞ്ഞ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജോൺ എബ്രഹാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് വേദ. നിഖില്‍ അദ്വാനി…
Read More » -
ചിത്രീകരണം പൂര്‍ത്തിയാക്കി ഹിമുക്രി …
എക്‌സ് ആന്റ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ പികെ ബിനുവര്‍ഗീസ് കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുകയും ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി താന്നിക്കോട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുകയും ചെയ്ത ചിത്രം ‘ഹിമുക്രി’ചിത്രീകരണം പൂര്‍ത്തിയായി. ഹിന്ദു മുസ്ലിം ക്രിസ്ത്യന്റെ ചുരുക്കെഴുത്താണ് ഹിമുക്രി. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്ക് അതീതമായി മാനവികതയ്ക്കും സ്‌നേഹത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കുന്ന മഹത്തായ സന്ദേശമാണ് ഹിമുക്രി പ്രേക്ഷകര്‍ക്ക് പകരുന്നത്. ഞാറള്ളൂര്‍ ഗ്രാമത്തിലെ റിട്ടയര്‍ഡ് ലൈന്‍മാന്‍ ബാലന്‍പിള്ളയുടെ മകന്‍ മനോജിന്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളില്‍ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെണ്‍കുട്ടികളും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അരുണ്‍ ദയാനന്ദാണ് മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കര്‍, കലാഭവന്‍ റഹ്‌മാന്‍, അംബിക മോഹന്‍, അമ്പിളി അമ്പാടി, ഷൈലജ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍ – എക്‌സ് ആന്റ് എക്‌സ് ക്രിയേഷന്‍സ്, കഥ, സംവിധാനം – പികെ ബിനുവര്‍ഗീസ്,…
Read More » -
ഇളയരാജ ചോദിച്ചത് രണ്ടുകോടി; 60 ലക്ഷം കൊടുത്ത് സെറ്റാക്കി
മലയാളത്തില്‍ മാത്രമല്ല തമിഴ് ഉള്‍പ്പെടെ അന്യസംസ്ഥാനങ്ങളിലും ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിച്ച സിനിമയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. കമല്‍ഹാസന്‍ നായകനായ ഗുണ എന്ന ചിത്രത്തിലെ കണ്‍മണി അന്‍പോട് എന്ന ഗാനം ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. തന്റെ അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഗാനം ഉപയോഗിച്ചിച്ചതെന്നായിരുന്നു ഇളയരാജയുടെ പരാതി. ഇപ്പോഴിതാ ഇളയരാജയുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി മഞ്ഞുമ്മല്‍ ടീം പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോര്‍ട്ട്. ചിത്രം വമ്പന്‍ വിജയമായി മാറിയതിന് പിന്നാലെയാണ് നിയമനടപടികളുമായി ഇളയരാജ എത്തിയത്. എന്നാല്‍, ഗുണ നിര്‍മ്മാതാക്കളുടെ അനുമതിയോടെയായിരുന്നു ഗാനം ഉപയോഗിച്ചത് എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. രണ്ടുകോടി രൂപയാണ് ഇളയരാജ ആവശ്യപ്പെട്ടത്. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കുകയായിരുന്നു എന്നാണ് വിവരം. 1991ല്‍ സന്താനഭാരതി സംവിധാനം ചെയ്ത ഗുണയ്ക്ക് വേണ്ടി ഇളയരാജ ഒരുക്കിയ ഗാനമാണ് കണ്‍മണി അന്‍പോട്…
Read More » -
ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ ഷൂട്ടിംഗ് ആരംഭിച്ചു
ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് ഇന്ന് തൃപ്രയാറില്‍ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, പ്രേം കുമാര്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍,ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകള്‍ മാത്രമാക്കി ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ആഭ്യന്തര കുറ്റവാളിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. സിനിമാട്ടോഗ്രാഫര്‍: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍: സോബിന്‍ സോമന്‍, മ്യൂസിക് ആന്‍ഡ് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: ബിജിബാല്‍, ആര്‍ട്ട് ഡയറക്ടര്‍: സാബു…
Read More » -
വീണ്ടും റീമേക്കുമായി അക്ഷയ് കുമാര്‍; ജീത്തു ജോസഫ്, മോഹന്‍ലാല്‍ ചിത്രത്തില്‍ ഭാഗ്യപരീക്ഷണം
മുംബൈ: ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും റീമേക്കുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. 2016ല്‍ പുറത്തിറങ്ങിയ ഇറ്റാലിയന്‍ ചിത്രം ‘പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്സ്’ ആണ് ഹിന്ദിയില്‍ ഇറങ്ങുന്നത്. ‘ഖേല്‍ ഖേല്‍ മേം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മുദാസര്‍ അസീസ് ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനിലും സമാന കഥയായിരുന്നു. തപ്സി പന്നു, വാണി കപൂര്‍, അമ്മി വിര്‍ക്, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്വാള്‍, ആദിത്യ സീല്‍ എന്നിവരാണ് ഖേല്‍ ഖേല്‍ മേമില്‍ അക്ഷയ് കുമാറിന് പുറമെയുള്ള പ്രധാന താരങ്ങള്‍. ‘ദൃശ്യം2’നുശേഷം ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംബോയില്‍ എത്തിയ ട്വല്‍ത്ത് മാന്‍ 2022ലാണ് പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. മോഹന്‍ലാലിനെക്കൂടാതെ അനുശ്രീ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, ശിവദ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ.…
Read More » -
”കുട്ടികളുടെ ആയമാര്‍ക്കും നിര്‍മാതാക്കള്‍ ചെലവ് നല്‍കണം; ഇതില്‍ എന്തെങ്കിലും ന്യായമുണ്ടോ?”
തമിഴ് സിനിമാ ലോകത്ത് ആഗസ്റ്റ് ഒന്ന് മുതല്‍ പതിനാറ് വരെ പുതിയ സിനിമാ സംബന്ധമായ വര്‍ക്കുക്കളെല്ലാം തടയാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍. പ്രൊഡക്ഷന്റെ വിവിധ ഘട്ടങ്ങളില്‍ കുടങ്ങിക്കിടക്കുന്ന സിനിമകള്‍ നേരിടുന്ന തടസം ഇല്ലാതാക്കാനും ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം ഉയര്‍ന്ന് വരുന്ന നിര്‍മാണച്ചെലവ് പരിശോധിക്കാനുമാണ് ഈ തീരുമാനം. നടന്‍ ധനുഷിനെതിരെയാണ് പ്രധാന ആരോപണം വന്നിരിക്കുന്നത്. സിനിമകള്‍ക്ക് അഡ്വാന്‍സ് വാങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇതുവരെയും ഷൂട്ടിംഗിന് വരുന്നില്ലെന്നാണ് ആരോപണം. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അന്തനന്‍. ധനുഷ് ചെയ്യുന്നത് തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം പൊതുവേദിയില്‍ താന്‍ പോയസ് ഗാര്‍ഡനില്‍ വീട് വെച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. ഒരു കുഴപ്പവുമില്ല. എന്നാല്‍, വാങ്ങിയ അഡ്വാന്‍സിനോട് ഉത്തരവാദിത്വം കാണിക്കണ്ടേയെന്നും അന്തനന്‍ പറയുന്നു. വിഷ്ണു വിശാല്‍ ലാല്‍ സലാം എന്ന സിനിമയുടെ സെറ്റില്‍ 18 സ്റ്റാഫുകള്‍ക്കൊപ്പം ഇറങ്ങി. അവിടെ നോക്കുമ്പോള്‍ രജിനികാന്ത് രണ്ട് പേരുടെ കൂടെയാണ് വന്നത്. ഇതറിഞ്ഞ വിഷ്ണു വിശാല്‍ പതിനാറ്…
Read More » -
”അന്ന് പ്രേമത്തിലെ ആ സീനാണ് ഞാന്‍ അഭിനയിച്ചത്, പക്ഷെ പിന്നെ അവരൊന്നും അറിയിച്ചില്ല”
മലയാളത്തില്‍ ഇറങ്ങി തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നിവിന്‍ പോളി ചിത്രമാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം പ്രേക്ഷകര്‍ക്കിടയില്‍ ഒരു തരംഗമായി മാറിയിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരുടെ ആദ്യചിത്രം കൂടിയായിരുന്നു പ്രേമം. ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിനായി താനും ഓഡിഷന് പോയിരുന്നുവെന്ന് നടി ഗായത്രി സുരേഷ് പറയുന്നു. താന്‍ അന്ന് മിസ് കേരള കഴിഞ്ഞിരിക്കുന്ന സമയമാണെന്നും ഗായത്രി പറഞ്ഞു. യെസ് എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു താരം. ‘പ്രേമത്തില്‍ അനുപമ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ ഓഡിഷനില്‍ പങ്കെടുത്തത്. ഞാന്‍ അന്ന് മിസ് കേരള കഴിഞ്ഞിരിക്കുന്ന സമയമായി അപ്പോള്‍ പ്രേമത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചേട്ടന്‍ എന്നെ വിളിച്ചു. ആലുവയില്‍ വെച്ച് ഇങ്ങനെയൊരു റോളിന് വേണ്ടിയുള്ള ഓഡിഷന്‍ നടക്കുന്നുണ്ടെന്നും അല്‍ഫോണ്‍സ് പുത്രനൊക്കെയാണ് ഉള്ളതെന്നും എന്നോട് വെറുതെയൊന്ന് വന്ന് കാണണമെന്ന് പറഞ്ഞു. അങ്ങനെ ഞാനും അച്ഛനും അമ്മയും കൂടെ ഓഡിഷന് പോയി. ജോര്‍ജിന് മറ്റേ ജോര്‍ജിനെ…
Read More »