LIFE
-
കട്ടപ്പനയിൽ അപൂർവവും ഗുരുതരവുമായ കവാസാക്കി രോഗം; ഒന്നര വയസുകാരിയാണ് രോഗബാധിത
കട്ടപ്പന : അപൂർവവും ഗുരുതരവുമായ കവാസാക്കി രോഗം കണ്ടെത്തി കട്ടപ്പന സഹകരണ ആശുപത്രി. കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ മകൾ ഒന്നര വയസ്സുകാരിക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണയം ശരിയായിരുന്നുവെന്ന് കോട്ടയം ഇ.എസ്.ഐ. കുട്ടികളുടെ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലെ കാഡിയോളജിസ്റ്റും ശരിവെച്ചു. ശരീരത്തിലെ രക്തക്കുഴലുകൾ വീർക്കുകയും വീക്കം സംഭവിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് കാവസാക്കി രോഗം. ടോമി സാക്ക കവാസാക്കി എന്ന ജപ്പാൻകാരനായ ഡോക്ടർ കണ്ടുപിടിച്ച രോഗമായതിനാലാണ് ഇതിനെ കവാസാക്കി ഡിസീസ് എന്നപേരിൽ വൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്നത്. രക്തപരിശോധനയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ ഇത് കണ്ടുപിടിക്കാൻ കഴിയില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി മാത്രമേ രോഗം കണ്ടെത്താൻ കഴിയൂ. കാവസാക്കി രോഗത്തിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്. ഇത് ഉയർന്ന പനിയും ലിംഫ് നോഡുകളുടെ വീക്കവും ഉണ്ടാക്കുന്നതിനാൽ, കാവസാക്കി രോഗം ഒരു അണുബാധയുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ജനിതക കാരണങ്ങളും പാരിസ്ഥീക ഘടകങ്ങളുമൊക്കെ ഈ…
Read More » -
‘100 സീറ്റെന്ന വാശി എന്തിന്? 80 സീറ്റ് കിട്ടിയാലും ഭരിക്കാമല്ലോ’; വനിതകള്‍ക്ക് സീറ്റ് കിട്ടിയില്ലെന്ന പരാതി യാഥാര്‍ഥ്യം, അത് അടുത്തകാലത്ത് ഒന്നും മാറില്ലെന്നും തരൂര്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറും നൂറ്റിപ്പത്തും സീറ്റിന്റെ അവകാശവാദം വേണ്ടെന്നും എണ്‍പതിലേറെ സീറ്റ് കിട്ടിയാലും ഭരണം പിടിക്കാമല്ലോ എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം.പി. നൂറിലേറെ സീറ്റെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭരിക്കാനുള്ള സീറ്റ് മതിയല്ലോ എന്നുള്ള തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുമായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്റ്റാര്‍ ക്യാംപയിനര്‍ എന്ന പേര് ആഗ്രഹിക്കുന്നില്ല. പതിനാല് ജില്ലകളിലും പ്രചരണത്തിന് എത്താനാണ് ശ്രമം. വനിതകള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്നത് യാഥാര്‍ഥ്യമാണ്. വനിതകളുടെ പരാതി അടുത്തകാലത്തൊന്നും മാറില്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 2217 പത്രികകളാണ് ലഭിച്ചത്. 1252 സ്ഥാനാര്‍ഥികളാണ് മത്സരംഗത്ത് ഉള്ളത്. ഇന്നത്തെ സൂക്ഷ്മ പരിശോധന കഴിയുന്നതോടെ പത്രികകളുടെ എണ്ണം കൂടുതല്‍ വ്യക്തമാകും. മറ്റന്നാള്‍ വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രികകള്‍ പിന്‍വലിക്കാം. അതേസമയം, സി.പി.എം ബി.ജെ.പി ഡീല്‍ എന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന…
Read More » -
‘ഇറാനുമായി ചര്‍ച്ച നടത്തി, പല കാര്യങ്ങളിലും ധാരണയിലെത്തി, അത് പരമോന്നത നേതാവ് അല്ലെന്നും ട്രംപ്’; നിഷേധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം; ‘കാര്യങ്ങള്‍ ഇത്ര വേഗം നീങ്ങുമെന്ന് അറിഞ്ഞില്ലെ’ന്ന് ഇസ്രയേല്‍; ആണവ ശേഖരം കൈമാറുന്നത് അടക്കം സമ്മതിച്ചെന്നു സൂചന
ന്യൂയോര്‍ക്ക്: ഇറാനിയന്‍ നേതൃത്വത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി തന്റെ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെന്നും പല കാര്യങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിയെന്നും പ്രസിഡന്റ് ട്രംപ്. ഊര്‍ജ നിലയങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍നിന്നു പിന്‍മാറിയതിനു പിന്നിലും ചര്‍ച്ചകളാണെന്നു ട്രംപ് വ്യക്തമാക്കി. എന്നാല്‍, ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും വിപണിയെ ശാന്തമാക്കാനാണു ട്രംപിന്റെ ശ്രമമെന്നും ഇറാന്‍ പറഞ്ഞു. അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫുമായി സംസാരിച്ചിരുന്നതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനിയന്‍ പ്രതിനിധിയുടെ പേര് ട്രംപ് വെളിപ്പെടുത്തിയില്ല. അയാളെ വധിക്കുന്നത് തനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, പ്രധാന വിഷയങ്ങളില്‍ അമേരിക്കയും ഇറാനും ഒരേ നിലപാടിലാണെന്ന് അവകാശപ്പെട്ടു. ‘ഏറ്റവും ആദരിക്കപ്പെടുന്ന ഒരാളുമായാണ് ഞങ്ങള്‍ ഇടപഴകുന്നതെന്നും അതു പരമോന്നത നേതാവല്ലെന്നും’ ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ ഫോണിലൂടെ തുടരുമെന്നും പിന്നീട് നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങള്‍ ഇസ്ലാമാബാദില്‍ കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഘാലിബാഫും ടെഹ്റാനെ പ്രതിനിധീകരിക്കുന്ന…
Read More » -
തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് ക്ലറിക്കല്‍ പിഴവ്; ബിജെപിക്കും കമ്മീഷനും രണ്ട് ഓഫീസ് വേണമെന്ന് പറയുന്നത് അതുകൊണ്ടാണ് എന്ന് സിപിഎം പരിഹാസം
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ ഉണ്ടെന്ന സിപിഎം ആരോപണത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ വന്നത് ക്ലറിക്കല്‍ പിഴവാണെന്നും പിശക് തിരിച്ചറിഞ്ഞു നേരത്തെ തന്നെ തിരുത്തല്‍ നടത്തിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷനും ബിജെപിക്കും രണ്ട് ഓഫീസ് വേണമെന്ന പറഞ്ഞത് അതുകൊണ്ടാണെന്ന പരിഹാസവുമായി സിപിഎം രംഗത്തുവന്നു. സംഭവം പുറത്തുവന്നതിനു പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് തെരഞ്ഞെടുപ്പു കമ്മീഷനെതിരേ ഉയരുന്നത്. നേരത്തേ, എസ്‌ഐആര്‍ മുതല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തെര. കമ്മീഷനെതിരേ രംഗത്തു വന്നിരുന്നു. ബിജെപിയുടെ ഇംഗിതത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതിലേക്കു വഴിവയ്ക്കുന്നതാണ് പുതിയ സംഭവം. ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ഭാരതീയ ജനത പാര്‍ട്ടി സീല്‍ വന്നത് തികച്ചും ക്ലെറിക്കല്‍ പിഴവാണ്. ബി ജെ പി കേരള ഘടകം, ക്രിമിനല്‍ ആന്റിസെഡന്റ്റ്സ് സംബന്ധിച്ച 2019 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ…
Read More » -
‘പോടാ ചെറ്റേ എന്നും പ്രയോഗമുണ്ട്, അതു ഞാന്‍ വിളിക്കുന്നില്ല’; മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ജി. സുധാകരന്‍; ‘മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായിക്കു യോഗ്യതയില്ല, എത്ര പേരെയാണ് അയാള്‍ പാര്‍ട്ടിക്ക് എതിരാക്കുന്നത്’
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാര്‍ഥി ജി. സുധാകരന്‍. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാര്‍ഥങ്ങള്‍ ഉള്ളതാണ് ഭാഷ. ഭാഷയുടെ അര്‍ഥാന്തരങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ല. താന്‍ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല. ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. കേസിനുപോയാല്‍ പ്രശ്‌നമാണ്. കോണ്‍ഗ്രസിന് സന്തോഷിക്കാം. പിണറായി ആളെക്കൂട്ടിത്തരും. അദ്ദേഹം നിങ്ങള്‍ക്ക് വോട്ടു പിടിച്ചു തരും. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാര്‍ലമെന്റേറിനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാള്‍ക്ക് വല്ല നാറ്റമുണ്ടോ. മാന്യമായി കുളിച്ച് വസ്ത്രധാരണം…
Read More »




