LIFE
-
ഇമ്രാന്‍ഖാന്‍ മരിച്ചിട്ടില്ല; അഭ്യൂഹങ്ങള്‍ക്കു വിരാമം; സഹോദരിക്ക് സന്ദര്‍ശന അനുമതി; പ്രതിഷേധം അവസാനിപ്പിക്കാന്‍ നിര്‍ദേശം; പോലീസ് ക്രൂരമായി മര്‍ദിച്ചെന്നും സഹോദരിമാര്‍
ഇസ്ലാമാബാദ്: മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ജയിലിൽ കഴിയുന്ന ഇമ്രാനെ കാണാന്‍ സഹോദരിക്ക് അനുമതി. ഇതേതുടര്‍ന്ന് അഡിയാല ജയിലിനടുത്തുള്ള ഗൊരഖ്പൂർ ചെക്ക്‌പോസ്റ്റിൽ ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ഇന്ന് വൈകിട്ടും അടുത്ത ചൊവ്വാഴ്ചയും ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മറ്റ് പിടിഐ അനുയായികളോടും ജയിലിന് പുറത്ത് നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇമ്രാനെ കാണണമെന്ന് ആവശ്യപ്പെട്ട സഹോദരിമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെയാണ് അദ്ദേഹം ജയിലില്‍ കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾ ഉയർന്നത്. ഈ ആഴ്ച റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പ്രവർത്തകർക്കൊപ്പമാണ് ഇമ്രാനെ കാണാൻ സഹോദരിമാരായ നൊരീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർ എത്തിയത്. എന്നാൽ ജയിലിൽ സന്ദർശനം അനുവദിക്കാതെ പ്രവർത്തകരെയും സഹോദരിമാരെയും പൊലീസ് അക്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.…
Read More » -
ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റു മരിച്ച സംഭവം: ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം; ‘മകള്‍ നല്ലനിലയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു; ഷാരോണിന് സംശയരോഗം; കൊന്നാലും ആരും ചോദിക്കാന്‍ വരേണ്ടന്ന് പറഞ്ഞു’
പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അര്‍ച്ചന ഭര്‍തൃവീട്ടില്‍ കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അര്‍ച്ചന. ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തു. ഏഴു മാസം മുന്‍പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം. അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛന്‍ ഹരിദാസ് പറഞ്ഞു. വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു. മകളെ ഒരിക്കല്‍ അളഗപ്പനഗര്‍ പോളിടെക്‌നിക്കിനു മുമ്പില്‍വച്ച് അടിച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍ അര്‍ച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാന്‍ വരണ്ടെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്നും അര്‍ച്ചനയുടെ സഹോദരി അനു പറഞ്ഞു. അര്‍ച്ചനയുടെ…
Read More » -
മാപ്രാണത്തെ കല്ലേറിനു പിന്നിലാര്; മാപ്രാണത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥയുടെ വീടിനു നേരെ കല്ലെറിഞ്ഞവരെ തേടി പോലീസ്; സിസി ടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കുന്നു
തൃശൂര്‍ മാപ്രാണത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ് നടത്തിയ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ബുധനാഴ്ച്ച രാത്രി 9.30 യോടെ തളിയകോണം ചകിരി കമ്പനിയ്ക്ക് സമീപമാണ് സംഭവം. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പാണപറമ്പില്‍ വിമി ബിജേഷിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വിമി തിരഞ്ഞെടുപ്പ് പ്രചരണവുമായി പുറത്ത് പോയിരുന്നു. ഭര്‍ത്താവ് ബിജേഷ് വിദേശത്താണ്. പ്രായമായ അമ്മയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കല്ലേറിനെ തുടര്‍ന്ന് അമ്മയും മക്കളും ഭയന്ന് ഉടന്‍ തന്നെ വിമിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തി പൊലീസില്‍ വിവരം അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.
Read More » -
അവനൊരുത്തന്‍ കാരണം ബുദ്ധിമുട്ടിലായത് നിരവധി പേര്‍; അമേരിക്കയിലേക്ക് കുടിയേറാന്‍ അപേക്ഷ നല്‍കിയവര്‍ പെട്ടു; അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവെച്ച് അമേരിക്ക; കടുത്ത നിലപാടിനു കാരണം അഫ്ഗാന്‍ പൗരന്റെ വെടിവെപ്പ്
വാഷിംഗ്ടണ്‍ ; എങ്ങിനെയെങ്കിലും അഫ്ഗാന്‍മണ്ണില്‍ നിന്നും യുഎസിലേക്ക് ചേക്കേറണമെന്ന മോഹവുമായി കുടിയേറ്റ അപേക്ഷനല്‍കി കാത്തിരിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളുടെ ഇടനെഞ്ചിലെ പ്രതീക്ഷകളിലേക്കാണ് അയാള്‍ നിറയൊഴിച്ചത്. വാഷിങ്ടണ്‍ ഡിസിയില്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ അഫ്ഗാന്‍ പൗരന്‍ നടത്തിയ വെടിവയ്പ്പിനെ തുടര്‍ന്ന് അഫ്ഗാനില്‍ നിന്നുള്ള എല്ലാ കുടിയേറ്റ അപേക്ഷകളും പരിഗണിക്കുന്നത് യുഎസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 2021-ല്‍ കുടിയേറിയ അഫ്ഗാന്‍ പൗരനാണ് ആക്രമണം നടത്തിയത്. ഇടിത്തീ പോലെയാണ് അമേരിക്കയുടെ ഈ തീരുമാനം അഫ്ഗാനില്‍ നിന്നും കുടിയേറാന്‍ അപേക്ഷ നല്‍കിയിരിക്കുന്നവര്‍ കേട്ടത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസ് എടുത്തിരിക്കുന്ന ഈ തീരുമാനപ്രകാരം അനിശ്ചിതകാലത്തേക്ക് അപേക്ഷകളില്‍ ഇനി നടപടിയെടുക്കില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര സുരക്ഷയും അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയുടെ രാജ്യം പ്രാധാന്യം നല്‍കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. താലിബാന്‍ ഭരണമേറ്റെടുത്ത ശേഷം അഫ്ഗാനില്‍ നിന്നെത്തിയ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്നത് ഭീകരാക്രമണമെന്ന് പറഞ്ഞു. വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡിലെ അംഗങ്ങളാണ്…
Read More » -
ഒരായിരം അഗ്നിപര്‍വതങ്ങള്‍ക്കു മുകളില്‍ ഒരു വലിയ രാജ്യം; സൗദി അറേബ്യയിലെ അധികമാര്‍ക്കുമറിയാത്ത അഗ്നിപര്‍വതങ്ങള്‍; കോടിക്കണക്കിന് വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന അഗ്നിപര്‍വതങ്ങളുടെ നാട്
സൗദി അറേബ്യ: എണ്ണക്കിണറുകളെ ഗര്‍ഭം വഹിക്കുന്ന നാടെന്ന് ഗള്‍ഫ് രാജ്യങ്ങളെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ എണ്ണക്കിണറുകളെ മാത്രമല്ല ഒരായിരം അഗ്നിപര്‍വതങ്ങളെയും ഗര്‍ഭം വഹിക്കുന്നുണ്ട്. കോടിക്കണക്കിന് വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന ആയിരക്കണക്കിന് അഗ്നിപര്‍വതങ്ങള്‍ക്ക് മുകളിലാണ് സൗദി അറേബ്യ സ്ഥിതി ചെയ്യുന്നതെന്ന് അല്‍ഖസീം സര്‍വകലാശാലയിലെ മുന്‍ കാലാവസ്ഥാ ശാസ്ത്ര പ്രൊഫസറും സൗദി വെതര്‍ ആന്റ് ക്ലൈമറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുല്ല അല്‍മിസ്നദ് വെളിപ്പെടുത്തുമ്പോള്‍ ഒരു മഹാരഹസ്യം പേറി നടക്കുന്ന സൗദി അറേബ്യ ലോകത്തിന്് മുന്നില്‍ അത്ഭുതമാവുകയാാണ്. പടിഞ്ഞാറന്‍ സൗദി അറേബ്യയിലും യെമനിലും ഏകദേശം രണ്ടര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വതങ്ങളുണ്ടായിരുന്നതായാണ് കണക്കാക്കുന്നതത്രെ. ഹരത്ത് അല്‍നാര്‍, ഹരത്ത് ഖൈബര്‍ എന്നിങ്ങിനെ അറിയപ്പെടുന്ന ഹരത്ത് ബനീ റശീദില്‍ മാത്രം ഏകദേശം 400 അഗ്നിപര്‍വതങ്ങളുണ്ട്. മക്കക്കും മദീനക്കും ഇടയിലുള്ള ഹരത്ത് റഹത്തില്‍ 700 ഓളം അഗ്‌നിപര്‍വതങ്ങളുള്ളതായും പടിഞ്ഞാറന്‍ സൗദി അറേബ്യയില്‍ രണ്ടായിരത്തോളം നിര്‍ജീവമായ അഗ്നിപര്‍വതങ്ങളുണ്ടെന്നും കണക്കാക്കപ്പെടുന്നു. ഭൂമിശാസ്ത്രപരമായി ഏറ്റവും കൂടുതല്‍ നിര്‍ജീവമായ അഗ്നിപര്‍വതങ്ങളുള്ള അറബ് രാജ്യങ്ങളിലൊന്നാണ് സൗദി…
Read More » -
അമേരിക്കയില്‍ എയര്‍ലൈന്‍ വ്യവസായത്തില്‍ കോടികളുടെ നഷ്ടം; ഷട്ട് ഡൗണ്‍ ബാധിച്ചത് വിമാന കമ്പനികളെ; നഷ്ടത്തില്‍ നിന്നുള്ള ടേക്ക് ഓഫിന് സമയമെടുക്കും; വിനോദസഞ്ചാരമേഖലക്കും തിരിച്ചടി
വാഷിംഗ്ടണ്‍ : 40 ദിവസത്തോളം നീണ്ടുനിന്ന ഷട്ട് ഡൗണ്‍ അമേരിക്കയില്‍ അവസാനിച്ചെങ്കിലും അമേരിക്കന്‍ വിമാന കമ്പനികള്‍ എല്ലാം കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വിമാന ടിക്കറ്റ് റദ്ദാക്കലുകളും ബുക്കിംഗിലെ കുറവും എയര്‍ലൈന്‍ വ്യവസായത്തിന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് അമേരിക്കയില്‍ വരുത്തിവെച്ചിരിക്കുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് മികച്ച സാമ്പത്തിക ലാഭം പ്രതീക്ഷിച്ചിരുന്ന യുഎസ് എയര്‍ലൈനുകള്‍ക്ക് ഈ തിരിച്ചടി കനത്ത പ്രഹരമായി. ഷട്ട്ഡൗണ്‍ അവസാനിച്ചെങ്കിലും ഇപ്പോള്‍ നേരിട്ടിരിക്കുന്ന ഈ ആഘാതത്തില്‍ നിന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പറന്നുയണമെങ്കില്‍ സമയമെടുക്കും എന്ന എയര്‍ലൈന്‍സ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ യാത്രാ സീസണാണ് താങ്ക്സ്ഗിവിംഗ്. അമേരിക്കന്‍ ഐക്യനാടുകളിലെ ഫെഡറല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഷട്ട്ഡൗണ്‍ വരുത്തിവെച്ച യാത്രാക്കുഴപ്പങ്ങള്‍ കാരണം താങ്ക്സ്ഗിവിംഗ് അവധിക്കാലത്തെ വിമാന ടിക്കറ്റ് ബുക്കിംഗില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.5 ശതമാനത്തോളമാണ് ബുക്കിംഗില്‍ കുറവുണ്ടായിരിക്കുന്നത്. ഷട്ട്ഡൗണിന് മുന്‍പ്, വിമാന ടിക്കറ്റ് ബുക്കിംഗില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍,…
Read More » -
പിന്നെ നിന്റെയൊക്കെ ഓഡിയോ സന്ദേശം കേള്‍ക്കലല്ലേ എന്റെ പണി; രാഹുലിനെ വെട്ടിലാക്കിയ ഓഡിയോ സന്ദേശം ചെന്നിത്തല കേട്ടിട്ടില്ല; കാരണം എന്തെന്നറിയാമോ
തിരുവനന്തപുരം: റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയില്‍ മുകേഷ് അവതരിപ്പിച്ച ഗോപാലകൃഷ്ണന്‍ കക്കൂസിനുള്ളില്‍ വെറുതെ കയറിയിരിക്കുകയാണെന്നും ഒന്ന് കയറി നോക്കിയാല്‍ അത് മനസ്സിലാകുമെന്നും ഒന്നു നോക്കുമോ എന്ന് ഇന്നസെന്റ് മത്തായിച്ചനോട് സായികുമാറിന്റെ ബാലകൃഷ്ണന്‍ ആവശ്യപ്പെടുമ്പോള്‍, പിന്നെ നിന്റെയൊക്കെ മലം പരിശോധിക്കല്‍ അല്ലേ എന്റെ പണി എന്നും പറഞ്ഞ് മത്തായിച്ചന്‍ ദേഷ്യപ്പെട്ട് പോകുന്നുണ്ട്. പെട്ടെന്ന് ഈ സീന്‍ ഓര്‍മ്മ വരാന്‍ കാരണം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇപ്പോള്‍ വീണ്ടും വെട്ടിലാക്കിയിരിക്കുന്ന ഓഡിയോ സന്ദേശം കേട്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ്. രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ലെന്നും കേള്‍ക്കേണ്ട ഏര്‍പ്പാടൊന്നും അല്ലല്ലോ എന്നുമായിരുന്നു ചെന്നിത്തലയുടെ രസകരമായ പ്രതികരണം. രാഹുലിനെതിരെ നേരത്തെ കേക്ക് കൊണ്ട് നിലപാട് ചെന്നിത്തല ആവര്‍ത്തിക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ്എന്നും സുധാകരന്‍ ഉള്‍പ്പടെ എല്ലാവരും ചേര്‍ന്നു എടുത്ത തീരുമാനമാണത് എന്നും പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ എങ്ങിനെ പങ്കെടുത്തു എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.. അതേസമയം രാഹുലിനെതിരെ എടുത്ത…
Read More » -
ആറുമാസം മുമ്പ് പ്രണയ വിവാഹം; നിരന്തര പീഡനം; ഫോണ്‍വിളിക്കാന്‍ പോലും അനുവദിച്ചില്ല; യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്മയ്‌ക്കെതിരേയും കേസ്
തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ALSO READ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം; ‘മകള്‍ നല്ലനിലയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു; ഷാരോണിന് സംശയരോഗം; കൊന്നാലും ആരും ചോദിക്കാന്‍ വരേണ്ടന്ന് പറഞ്ഞു’ ആറു മാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം നടന്നത്. ഭര്‍തൃപീഢനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിന്റെ പേരിലും അര്‍ച്ചനയെ…
Read More » -
രാഗം തിയേറ്റര്‍ ഉടമയെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ തിയേറ്ററുകാര്‍ തമ്മിലുള്ള കുടിപ്പകയോ? സിനിമയില്‍ കണ്ടുശീലിച്ച ക്വട്ടേഷന്‍ ആക്രമണങ്ങള്‍ സ്‌ക്രീനിനു പുറത്തേക്കോ? മാസ് തിയേറ്റര്‍ ഉടമയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; ഉന്നം വെളിപ്പെടുത്താതെ പോലീസിന്റെ ഒളിച്ചുകളി
തൃശൂര്‍: തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രവാസി വ്യവസായിയും നിര്‍മാതാവുമായ റാഫേലാണെന്ന് തൃശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍. സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെച്ചൊല്ലി റാഫേലുമായി തര്‍ക്കമുണ്ടെന്നും സുനില്‍ പറയുന്നു. ഇരിങ്ങാലക്കുട മാസ് തിയറ്ററ്‍ ഉടമയാണ് റാഫേല്‍ പൊഴോലിപ്പറമ്പില്‍. രാഗം തിയറ്റര്‍ ഉടമയായ സുനിലിനെ രാത്രിയുടെ മറവില്‍ വീടിന് പുറത്തെ ഗേയ്റ്റില്‍ വച്ച് വാളും കത്തിയുമായി ആക്രമിക്കാനിടയായ സാഹചര്യം എന്തായിരുന്നു? തിയറ്ററുകാര്‍ തമ്മിലെ കുടിപ്പകയോ? സിനിമയില്‍ കണ്ട് ശീലിച്ച ക്വട്ടേഷന്‍ ആക്രമണങ്ങള്‍ സ്ക്രീനിന് പുറത്ത് പ്രാവര്‍ത്തികമാവുകയായിരുന്നോ? ഇക്കഴിഞ്ഞ 20ന് അതായത് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് രാഗം തിയറ്റര്‍ നടത്തിപ്പുകാരനായ വെളപ്പായ സ്വദേശി സുനില്‍ ആക്രമിക്കപ്പെട്ടത്. രാത്രി പത്തു മണിയോടെ ആക്രമിക്കപ്പെട്ടത് വീടിനു മുമ്പിലായിരുന്നു. തൃശൂര്‍ വെളപ്പായയിലെ വീടിനു മുമ്പില്‍ കാര്‍ എത്തിയ ഉടനെ മൂന്നു യുവാക്കള്‍ ചാടിവീണു. കാറിന്‍റെ ഡോര്‍ തുറന്ന ഉടനെ ഡ്രൈവറെ വെട്ടി. ഡ്രൈവറാകട്ടെ ഓടിമാറി. പിന്നെ, കാറിന്‍റെ ചില്ല് തകര്‍ത്ത് സുനിലിന്‍റെ കാലില്‍ കുത്തി. തൃശൂരിലെ…
Read More » -
നന്‍മയുള്ള വാഹനം കരുണയോടെ വീണ്ടുമോടുന്നു; ഗാസയിലെ കുരുന്നുകള്‍ക്ക് ചികിത്സ നല്‍കാന്‍ പോപ്പ് ഉപയോഗിച്ച വാഹനം ഇനി മൊബൈല്‍ ക്ലിനിക്ക്; മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍
ഗാസ : ആ വാഹനത്തിന്റെ ഇന്ധനം കരുണയും സ്്്‌നേഹവുമായിരുന്നു. ആ നന്‍മയുള്ള വാഹനം ഇപ്പോഴും കരുണയോടെ വീണ്ടുമോടുന്നു. ഗാസ മുനമ്പിലെ പലസ്തീന്‍ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റിക്കൊണ്ട് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആ വാഹനത്തിലൂടെ തുടരുമ്പോള്‍ ആതുരസേവനത്തിലൂടെ ആയിരങ്ങള്‍ക്ക് ആശ്വാസമേകുകയാണ്. 2014 ബെത്‌ലഹേം സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ഉപയോഗിച്ച പരിഷ്‌കരിച്ച മിത്സുബിഷി പിക്കപ്പ് ട്രക്കാണ് ഇപ്പോള്‍ മൊബൈല്‍ ക്ലിനിക്കായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. ഈ സംരംഭത്തെ അന്തരിച്ച മാര്‍പാപ്പ അനുഗ്രഹിക്കുകയും വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റുന്നതിനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച കാരിത്താസ് ജറുസലേം എന്ന കത്തോലിക്കാ സഹായ സംഘടനയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഗാസയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഗൗരവമേറിയ സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കാരിത്താസ് സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ഡട്ടണ്‍ ബെത്‌ലഹേമില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍ പറഞ്ഞു.…
Read More »