LIFE
-
ഖമേനി വധത്തിനു പിന്നാലെ പുടിന്‍ ആശങ്കയില്‍; സിസിടിവി ഹാക്കിംഗ് ഭയന്ന് കടുത്ത ഇന്റര്‍നെറ്റ് വിലക്ക്; ടെലിഗ്രാമിനും വാട്‌സ് ആപ്പിനും നിയന്ത്രണം; ഉക്രൈന്‍ ഡ്രോണുകള്‍ നാവിഗേഷന് ഉപയോഗിക്കുന്നെന്ന് ഭയം; മോജ്തബയെ ട്രാക്ക് ചെയ്യതിരിക്കാനെന്നും സൂചന
മോസ്‌കോ: ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയെ വധിക്കാന്‍ സിസിടിവി ക്യാമറകള്‍ ഇസ്രയേല്‍ ഹാക്ക് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഭരണകൂടത്തിനെതിരെ ഉപയോഗിക്കപ്പെടുമെന്ന ഭീതി റഷ്യയില്‍ വര്‍ധിച്ചെന്നും പുടിന്‍ ഇന്റര്‍നെറ്റിനുമേല്‍ പിടിമുറുക്കിയെന്നും റിപ്പോര്‍ട്ട്. ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുത്തിയെന്നും റിപ്പോര്‍ട്ട്. മോസ്‌കോയിലും മറ്റ് പ്രധാന നഗരങ്ങളിലുമാണ് ഇന്റര്‍നെറ്റ് മുടക്കിയത്. ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ കണക്ഷന്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. കൗമാരക്കാര്‍ നിരന്തരം വിപിഎന്‍ (VPN) മാറാന്‍ നിര്‍ബന്ധിതരാകുന്നു, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈന്‍ മാപ്പുകള്‍ ഇല്ലാതെ വഴി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ഡയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി സെന്‍ട്രല്‍ മോസ്‌കോയുടെ ഭാഗങ്ങളിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും അതിനപ്പുറവും എല്ലാ ദിവസവും മൊബൈല്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും നിലച്ചു. ‘പല വിദേശ കമ്പനികളും റഷ്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നു എന്നതും, ഉക്രേനിയന്‍ ഡ്രോണുകളുടെ ഭീഷണിയില്‍ നിന്നുള്ള സുരക്ഷാ നടപടികളുടെ ഭാഗവുമായാണ് ഇത് ചെയ്യുന്നതെ’ന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ആക്രമണ…
Read More » -
‘കോമഡിയല്ല രാഷ്ട്രീയം’; രമേഷ് പിഷാരടിക്ക് ഉപദേശവുമായി ധര്‍മജന്‍; ‘ഇത്തിരി പൈസ മുടക്ക് ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്, ബാക്കി കാര്യത്തിന് അവന്‍ ഒകെയാണ്’
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന രമേഷ് പിഷാരടിക്ക് ഉപദേശവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കോമഡിയല്ല രാഷ്ട്രീയമെന്നും ജനങ്ങളിലേക്ക് ഇറച്ചെല്ലേണ്ടതാണെന്നും ധര്‍മജന്‍ പറഞ്ഞു. ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവുമെന്നും പൈസയൊക്കെ കരുതി വച്ചോ എന്ന് താന്‍ ഉപദേശിച്ചുവെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പറഞ്ഞു. ”ഉപദേശിക്കാനൊന്നുമില്ല. അവന്‍ അത്യാവശ്യം നല്ല അറിവുള്ള ഒരാളാണ്. അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളാണ്. രാഷ്ട്രീയപരമായിട്ട് അവന്‍ എന്തൊക്കെയാണെന്ന് എനിക്ക് അറിയില്ല. നന്നായിട്ട് പഠിക്കണം രാഷ്ട്രീയം. കോമഡിയല്ല രാഷ്ട്രീയം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചല്ലേണ്ടതാണ്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പിന്നെ അവനോട് പറഞ്ഞ ഒരു കാര്യം ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവും, പൈസയൊക്കെ കരുതി വച്ചോ എന്നാണ്. അങ്ങനെയൊരു ഉപദേശം ഞാന്‍ കൊടുത്തിട്ടുണ്ട്. കാശ് മുടക്കല്‍ ഇതില്‍ പറഞ്ഞിട്ടുള്ളതാണ്. ഫ്‌ലെക്‌സ് അടിക്കണം, അനൗണ്‍സ്‌മെന്റ് നടത്തണം അങ്ങനെ പല ചിലവുകളുമുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നേയുള്ളൂ. ബാക്കി കാര്യത്തിന് അവന്‍ ഓകെയാണ്,’ ധര്‍മജന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് അനുഭാവം പുലര്‍ത്തുന്ന…
Read More » -
ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന് ജി. സുധാകരന്‍; അമ്പലപ്പുഴയില്‍ വീണ്ടും ഡീല്‍ വിവാദം; കോണ്‍ഗ്രസ് മറുപടി പറയണമെന്ന് സിപിഎം
ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന ജി.സുധാകരന്റെ പ്രസ്താവനയിൽ വിവാദം. അമ്പലപ്പുഴയിൽ ജി.സുധാകരനും ബി.ജെ.പിയും തമ്മിലുള്ള ഡീൽ തെളിഞ്ഞെന്ന് ഇടത് സ്ഥാനാര്‍ഥി എച്ച്.സലാം ആരോപിച്ചു. സുധാകരന്റെ പ്രസ്താവനയെ യു.ഡി.എഫ്, കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സുധാകരന്റെ വാക്കുകൾ. ഭൂരിപക്ഷത്തിന്റെയും വോട്ടിന്റെയും കണക്കുകൾ പറഞ്ഞപ്പോഴാണ് 5000 ബിജെപി വോട്ടുകൾ തനിക്ക് കിട്ടുമെന്നും അവരെല്ലാവരും ആർഎസ്എസുകാർ അല്ലെന്നും സുധാകരൻ വ്യക്തമാക്കിയത്. ജി .സുധാകരനെതിരെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം രംഗത്ത് വന്നു. യുഡിഎഫും ബിജെപിയും തമ്മിൽ ധാരണ ഉണ്ട് എന്നതിന്റെ തെളിവാണ് സുധാകരന്റെ വാക്കുകൾ എന്ന് സലാം ആരോപിച്ചു. സുധാകരന്റെ രക്ഷകർത്ത്യത്വം കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമാണെന്നും ബിജെപി വോട്ട് വാങ്ങുന്നതിൽ അവർ പ്രതികരിക്കണമെന്നും സലാം ആവശ്യപ്പെട്ടു. 2016 ൽ സുധാകരനെ ജയിപ്പിക്കാൻ മണ്ഡലത്തിൽ കമ്മിറ്റി പോലുമില്ലാത്ത എൽജെഡി ക്കാണ് യുഡിഎഫ്സീറ്റ് നൽകിയതെന്നും സലാം ആരോപിച്ചു. സുധാകരനെതിരെ ബിജെപിയും രംഗത്ത് വന്നു. ബിജെപി…
Read More » -
യുദ്ധത്തില്‍ ‘വെള്ളംകുടി’യും മുട്ടും; ബ്രൂവറികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി ഗ്യാസ് ക്ഷാമം; ക്യാന്‍ നിര്‍മാണത്തിനുള്ള അലൂമിനിയം ഇറക്കുമതി മുടങ്ങി; കുപ്പി നിര്‍മാതാക്കള്‍ വിലകൂട്ടി; മദ്യത്തിന്റെ വില കൂട്ടാതെ നിവൃത്തിയില്ലെന്ന് കമ്പനികള്‍
ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധം മൂലമുണ്ടായ ഗ്യാസ് ക്ഷാമത്തില്‍ വലഞ്ഞ് മദ്യനിര്‍മാണ കമ്പനികളും. ഗ്യാസ് കിട്ടാനില്ലാത്തതും ഷിപ്പിംഗ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്യാന്‍ നിര്‍മാതാക്കള്‍ക്ക് ആവശ്യത്തിന് അലൂമിനിയം ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ല എന്നതുമാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള മദ്യ നിര്‍മ്മാണ കമ്പനികള്‍ വില വര്‍ധനവിനെക്കുറിച്ചും വിതരണ തടസത്തെക്കുറിച്ചും മുന്നറിയിപ്പ് പുറത്തിറക്കി. ലോകത്തിലെ നാലാമത്തെ വലിയ പ്രകൃതിവാതക ഇറക്കുമതി രാജ്യമായ ഇന്ത്യ, ഇന്ധന ലഭ്യതയുടെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധിയിലാണ്. തങ്ങളുടെ വിതരണത്തിന്റെ ഏകദേശം 40% ഖത്തറില്‍ നിന്ന് സമാഹരിക്കുന്ന ഇന്ത്യ, ഇറക്കുമതിക്കായി മിഡില്‍ ഈസ്റ്റിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഖത്തറിന്റെ കയറ്റുമതി ശേഷിയെ ഭാഗികമായി തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ഗ്യാസ് ലഭ്യത കുറയാന്‍ കാരണമായി. ആഗോള ബ്രൂവര്‍മാരായ ഹൈനെകെന്‍ (Heineken), ആന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ് (AB InBev), കാള്‍സ്‌ബെര്‍ഗ് (Carlsberg) എന്നിവരെ പ്രതിനിധീകരിക്കുന്ന ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ റോയിട്ടേഴ്‌സിനോട് പറഞ്ഞത്, ഗ്ലാസ് കുപ്പികളുടെ വില ഏകദേശം 20% വര്‍ധിച്ചുവെന്നും പേപ്പര്‍…
Read More » -
കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം? വന്‍ തീപിടിത്തം; വെടിവെച്ചിട്ടെന്ന് നാഷണല്‍ ഗാര്‍ഡ്; പുറത്തിറങ്ങരുത്, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്
കുവൈത്ത് വിമാനത്താവളത്തിനകത്ത് ഡ്രോണ്‍ പതിച്ച് വന്‍ തീപിടിത്തം. ആകാശത്തേക്ക് തീയും കറുത്ത പുകയും ഉയരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ധനടാങ്കില്‍ ഡ്രോണ്‍ പതിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ അഞ്ച് ഡ്രോണുകള്‍ കൂടി കുവൈത്ത് ലക്ഷ്യമിട്ട് എത്തിയെന്നും ഇവയെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും കുവൈത്തി നാഷനല്‍ ഗാര്‍ഡ് അറിയിച്ചു. ഇന്റര്‍സെപ്ഷന്‍ നടക്കുന്നതിനാലാണ് സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പുറത്തിറങ്ങരുതെന്നും സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. എക്സിലാണ് ആക്രമണം കുവൈത്ത് അധികൃതര്‍ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളില്ലെന്നാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്. നിസാരമായ നഷ്ടമേയുണ്ടായിട്ടുള്ളൂവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍ രാജ്ഹി വ്യക്തമാക്കി. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്നിരക്ഷാസേന കാര്യമായി ഇടപെട്ടുവെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതല്‍ കുവൈത്ത് വിമാനത്താവളം ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. നിരവധി ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നും…
Read More » -
കരയുദ്ധം നടത്താം; ഇറാനെതിരേ ആക്രമണം നിര്‍ത്തരുത്; കടുപ്പിച്ച് സൗദി അറേബ്യ; ‘പശ്ചിമേഷ്യയെ പുനര്‍നിര്‍മിക്കണം, നിലവിലെ ഇറാന്‍ സര്‍ക്കാരിനെ ഒഴിവാക്കണം’
സൗദി: ഇറാനെതിരെ സൈനിക നീക്കം തുടരാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം മേഖലയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നിര്‍ണായക നിമിഷമാണെന്നും ഇറാനെതിരെ ആക്രമണം തുടരണമെന്നുമാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം നാലാമത്തെ ആഴ്ച പിന്നിടവെ ട്രംപ് ഇറാനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകളുണ്ടായിട്ടില്ലെന്നാണ് ഇറാന്‍ നിലപാട്. ഇറാനെതിരെ സമ്മര്‍ദ്ദം തുടരാന്‍ ഈയിടെയുള്ള കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി ട്രംപിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് യുഎസ്-ഇസ്രായേല്‍ സൈനിക നീക്കമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ ദീര്‍ഘകാലമായി ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിലവിലെ സര്‍ക്കാരിനെ ഒഴിവാക്കി മാത്രമെ ഈ ഭീഷണിയെ നേരിടാന്‍ കഴിയൂ എന്നും സൗദി നിലപാടെടുത്തു. എന്നാല്‍ ഔദ്യോഗികമായി സംഘര്‍ഷത്തിന് എതിരാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സമാധാനപരമായ പരിഹാരത്തെ പിന്തുണച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ ഔദ്യോഗിക വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. സംഘര്‍ഷം സൗദി അറേബ്യയ്ക്ക് സാമ്പത്തിക,…
Read More » -
ബിര്‍ല, ബ്ലിറ്റ്‌സര്‍, ബ്ലാക്‌സ്‌റ്റോന്‍, ടൈംസ് ഓഫ് ഇന്ത്യ കണ്‍സോര്‍ഷ്യം ആര്‍സിബിയെ ഏറ്റെടുക്കും; 1.78 ബില്യണ്‍ ഡോളറിന്റെ പടുകൂറ്റന്‍ ഡീല്‍!; യുണൈറ്റഡ് സ്പിരിറ്റ്‌സ് കൈവിട്ടതു മുതല്‍ അനിശ്ചിതത്വം; വരുമാനത്തില്‍ വന്‍ വര്‍ധന പ്രതീക്ഷ
ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോള്‍ട്ട് വെഞ്ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍ (Blackstone) എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യം, ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 1.78 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കും. ആഴ്ചകള്‍ നീണ്ട ‘ലേലം വിളി’കള്‍ക്കാണ് ഇതോടെ അവസാനമായത്. യുകെ ആസ്ഥാനമായുള്ള കുടിവെള്ള ഭീമന്‍ ഡിയാജിയോയുടെ (Diageo) ഇന്ത്യന്‍ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ്, തങ്ങളുടെ മദ്യ വ്യാപാരത്തിന് ബെംഗളൂരു ഫ്രാഞ്ചൈസി ആവശ്യമില്ലെന്നു വിലയിരുത്തി നവംബറില്‍ 100 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിനെക്കുറിച്ച് അറിയിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി നടന്ന ലേലം വിളികളില്‍ ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ കെകെആര്‍ (), ബ്ലാക്ക്‌സ്റ്റോണ്‍, ഇന്ത്യന്‍ വ്യവസായികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല, മണിപ്പാല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോ-ചെയര്‍മാന്‍ അവ്റാം ഗ്ലേസര്‍ എന്നിവരും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളിവുഡ് താരങ്ങളും…
Read More » -
വടക്കന്‍ ബംഗാള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: പശ്ചിമ ബംഗാളില്‍ മോദിയുടെ നേതൃത്വത്തില്‍ പ്രചണ്ഡ പ്രചാരണങ്ങളുമായി ബിജെപി; 54 സീറ്റുകള്‍ നോട്ടം; ഇക്കുറി ഇഞ്ചോടിഞ്ച്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 54 സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രചാരണം കടുപ്പിച്ചു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച വടക്കന്‍ ബംഗാള്‍ സന്ദര്‍ശിക്കും. ഏപ്രില്‍ ഏഴിനും എട്ടിനും വമ്പന്‍ പ്രചാരണങ്ങള്‍ക്കാണു ലക്ഷ്യമിടുന്നത്. ഇതില്‍ സിലിഗുരിയിലെ റോഡ് ഷോയും ഒരു പൊതുറാലിയും ഉള്‍പ്പെടുമെന്നാണു വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് വഞ്ചിച്ചെന്നും ‘പുതിയ വടക്കന്‍ ബംഗാള്‍’ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചും വീടുതോറുമുള്ള പ്രചാരണത്തിനാണു ലക്ഷ്യമിടുന്നത്. എന്തുകൊണ്ടാണ് വടക്കന്‍ ബംഗാള്‍ പ്രധാനമാകുന്നത്? പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നേട്ടവും രാഷ്ട്രീയ അവസരവും ഒരുക്കുന്നതിനാല്‍ ഈ മേഖലയിലെ 54 സീറ്റുകള്‍ ബിജെപിക്ക് തന്ത്രപരമായി നിര്‍ണായകമാണ്. ഡാര്‍ജിലിംഗ്, കലിംപോങ്, ജല്‍പായ്ഗുരി, അലിപുര്‍ദുവാര്‍, കൂച്ച് ബെഹാര്‍, ഉത്തര്‍ ദിനാജ്പുര്‍, ദക്ഷിണ ദിനാജ്പുര്‍, മാല്‍ഡ എന്നിങ്ങനെ 8 ജില്ലകളാണ് വടക്കന്‍ ബംഗാളിലുള്ളത്. ഇവയെല്ലാം ചേര്‍ന്ന് 54 നിയമസഭാ മണ്ഡലങ്ങളുണ്ട്. മലയോര മേഖലയിലെ ഡാര്‍ജിലിംഗ്, കുര്‍സിയോങ്, മാറ്റിഗര-നക്‌സല്‍ബാരി എന്നിവയും; ഡൂവേഴ്സിലെ (Dooars) ജല്‍പായ്ഗുരി, രാജ്ഗഞ്ച്, ദാബ്ഗ്രാം-ഫുല്‍ബാരി, മാല്‍ എന്നിവയും; അലിപുര്‍ദുവാര്‍, ഫലകാട്ട, കുമാര്‍ഗ്രാം എന്നിവയും; കൂച്ച് ബെഹാറിലെ…
Read More » -
ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കാന്‍ പാകിസ്താന്‍ തയാര്‍! പ്രതികരിക്കാതെ ട്രംപ്; നിലപാട് കടുപ്പിച്ച് റവല്യൂഷനറി ഗാര്‍ഡ്; അമേരിക്കയുടെ വ്യവസ്ഥകള്‍ അംഗീകരിക്കില്ല; സ്വന്തം നിലയ്ക്കു മുന്നോട്ടു പോകാന്‍ യോഗം വിളിച്ച് നെതന്യാഹു
ഇസ്ലാമാബാദ്/ജെറൂസലേം/ടെല്‍ അവീവ്: ഗള്‍ഫിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ താന്‍ തയാറെന്നു പാകിസ്താന്‍ പ്രധാനമന്ത്രി. ‘ഫലപ്രദമായ’ ചര്‍ച്ചകള്‍ നടന്നെന്നു ചൂണ്ടിക്കാട്ടി ഇറാന്റെ പവര്‍ പ്ലാന്റുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണിയില്‍നിന്നു ട്രംപ് പിന്‍മാറിയതിനു പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനായി സംഭാഷണങ്ങള്‍ തുടരാനുള്ള ശ്രമങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുകയും പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ‘അമേരിക്കയുടെയും ഇറാന്റെയും സമ്മതത്തിന് വിധേയമായി, സമഗ്രമായ ഒരു ഒത്തുതീര്‍പ്പിനായി അര്‍ത്ഥവത്തായതും നിര്‍ണ്ണായകവുമായ ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്ന ആതിഥേയനാകാന്‍ പാകിസ്ഥാന്‍ തയ്യാറാണ്. അതില്‍ അഭിമാനിക്കുന്നു’- അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനോടു അമേരിക്കയോ ഇറാനോ അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ലെന്നു പറഞ്ഞാണ് ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം ആരംഭിച്ചത്. ഗണ്യമായ പുരോഗതി ഉണ്ടായതായി മധ്യസ്ഥരായ ഒമാന്‍ അന്ന് അറിയിച്ചിരുന്നു. അന്നുമുതല്‍, യുഎസ് താവളങ്ങളുള്ള…
Read More » -
ആറു പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി; യാക്കോബായ സഭയ്ക്കും സര്‍ക്കാരിനും ആശ്വാസം; ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നെന്ന വാദം അംഗീകരിച്ചു
ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പള്ളികൾ ഏറ്റെടുക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന സർക്കാരിന്റെയും യാക്കോബായ സഭയുടെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം പാലക്കാട് ജില്ലകളിലെ കുന്നക്കുരുടി, മംഗലം ഡാം, എരുക്കുംചിറ, ചെറുകുന്നം പള്ളികളുൾപ്പെടെയുള്ള ആറ് പള്ളികളെ സംബന്ധിച്ചായിരുന്നു കോടതിയുടെ വിധി. ഈ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാത്തതിനെത്തുടർന്നാണ് ഓർത്തഡോക്സ് സഭ കോടതി അലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുത്ത് സൂക്ഷിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് പള്ളികൾ ഏറ്റെടുക്കുന്നത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിലേക്ക് വഴിതെളിക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു. മതപരമായ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഏറ്റെടുക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകളും സർക്കാർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ മുഖവിലയ്ക്കെടുത്ത ഡിവിഷൻ ബെഞ്ച്,…
Read More »