Lead News
-
അവരെക്കുറിച്ച് അന്നേ ഞാൻ പറഞ്ഞതല്ലേ: അന്നാരും വിശ്വസിച്ചില്ലല്ലോ: ഇനിയെങ്കിലും ഒന്ന് വിശ്വസിക്കുവെന്ന് പത്മജ വേണുഗോപാൽ
തൃശൂർ: മേയർ സ്ഥാനത്തിനു വേണ്ടി കോൺഗ്രസിൽ അടിയും ഇടിയും നടക്കുമ്പോൾ കോൺഗ്രസ് വിട്ടുപോയവർ ചിരിക്കുകയാണ്. ജനം ജയിപ്പിച്ചു വിട്ടാലും അധികാരത്തിലേറാൻ അടിപിടിയും കടിപിടിയും കൂടുന്ന കോൺഗ്രസുകാർ എത്രയൊക്കെ പഠിച്ചാലും കൊണ്ടാലും വഴിക്ക് പോകില്ല എന്നാണ് വോട്ടർമാർക്ക് മനസ്സിലാകുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജാ വേണുഗോപാൽ എന്ന കരുണാകര പുത്രി അച്ഛന്റെ തട്ടകമായ തൃശൂരിൽ കോൺഗ്രസ് തമ്മിലടിക്കുന്നത് കണ്ട് അന്ന് താൻ പറഞ്ഞതെല്ലാം സത്യമായില്ലേ എന്ന് ചോദിക്കുകയാണ്. മേയർ സംബന്ധിച്ച് തൃശ്ശൂരിൽ ഉടലെടുത്തിട്ടുള്ള വാക്കു തർക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഒന്നും പുതിയതല്ല എന്നാണ് പത്മജ പറയുന്നത്. അവരെക്കുറിച്ചൊക്കെ അന്ന് ഞാൻ പറഞ്ഞതല്ലേ അന്ന് ആരും വിശ്വസിച്ചില്ലല്ലോ ഇനിയെങ്കിലും ഒന്ന് വിശ്വസിക്കു എന്നാണ് പത്മജയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഓരോ ദിവസം ഓരോ വാർത്തകൾ. മേയർ സ്ഥാനത്തെ ചൊല്ലി കൊച്ചിയിൽ അടി, തൃശ്ശൂരിൽ അടി. ഇവർക്ക് വോട്ട്…
Read More » -
ആക്രമിക്കപ്പെടുന്ന ക്രൈസ്തവരുടെ രക്ഷയ്ക്ക് ആയുധമേന്തി ട്രംപ് : ഇന്ത്യൻ ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ നൈജീരിയയിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട ഭീകരരെ തീർത്ത് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപക്ഷേ ക്രിസ്ത്യാനികളിൽ ചിലരെങ്കിലും ആഗ്രഹിച്ചു പോകും. നൈജീരിയയിലെ ക്രൈസ്തവർക്ക് നേരെ ഐഎസ്ഐ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന് പറഞ്ഞ് ട്രംപ് നൈജീരിയയിലെ ഐഎസ്ഐ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്ന പരാതിയും ആരോപണവും ഭീഷണിയും നിലനിൽക്കുമ്പോഴാണ് അങ്ങ് അമേരിക്കയിൽ ക്രൈസ്തവരുടെ രക്ഷയ്ക്കായി ട്രംപ് ആയുധം എടുത്തിരിക്കുന്നത് നൈജീരിയയിലെ ഐഎസ്‌ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോൾ അതിന് കാരണമായി പറയുന്നത് നൈജീരിയയിലെ ക്രൈസ്തവരെ ഐഎസ്‌ഐഎസ് ലക്ഷ്യം വെയ്ക്കുന്നുവെന്നും അതിക്രമങ്ങൾ വർധിക്കുന്നുവെന്നുമാണ്. ഇത് ആരോപിച്ചായിരുന്നു ആക്രമണം. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ഭീകരകേന്ദ്രങ്ങളെയാണ് യു എസ് ആക്രമിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തൻ്റെ നിർദ്ദേശപ്രകാരം പടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് ശക്തമായ ആക്രമണം നടത്തിയെന്നും വർഷങ്ങളായി അവർ നിരപരാധികളായ ക്രൈസ്തവരെ കൊല്ലുകയാണെന്നും ട്രംപ്…
Read More » -
ക്രിസ്മസ് തലേന്ന് കോണ്‍ഗ്രസുകാരും സുരേഷ്‌ഗോപിയും തമ്മില്‍ വാക്‌പോര്; യേശു നേരിട്ടതിനേക്കാള്‍ വലിയ സഹനമാണ് ഉത്തരേന്ത്യയില്‍ ജനം നേരിടുന്നതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസ്; കയ്യോടെ മറുപടി നല്‍കി സുരേഷ്‌ഗോപി; ഉത്തരേന്ത്യയില്‍ നാടകം കളിക്കുന്നത് ആരാണെന്ന് കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍മതിയെന്ന് സുരേഷ്‌ഗോപി; പിന്തുണച്ച് നടന്‍ ദേവനും
തൃശൂര്‍: ക്രിസ്മസ് തലേന്ന് തൃശൂരില്‍ നടന്ന ഒരു റസിഡന്‍സ് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് ഒരു സിനിമ കാണുന്ന ഫീലായിരുന്നു. കോണ്‍ഗ്രസുകാരും സുരേഷ്‌ഗോപിയും തമ്മിലുള്ള ഡയലോഗടികള്‍ക്ക് ഒരു സിനിമ കാണുന്ന രസമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്ത് കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസും കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപിയും അങ്ങോട്ടുമിങ്ങോട്ടു കസറിയപ്പോള്‍ കണ്ടിരുന്നവര്‍ക്കും കേട്ടിരുന്നവര്‍ക്കും രസമായിരുന്നുവത്രെ. ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങളായിരുന്നു ഡയലോഗിലെ വിഷയം. ഉത്തരേന്ത്യയില്‍ ജനം നേരിടുന്നത് യേശു നേരിട്ടതിനേക്കാള്‍ വലിയ സഹനമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസ് തുറന്നടിച്ചത് സഹിക്കവയ്യാതെയാണ് സുരേഷ്‌ഗോപി മറുപടിയുമായെത്തിയത്. ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രൂക്ഷ വിമര്‍ശനം നടത്തുമ്പോള്‍ത്തന്നെ സുരേഷ്‌ഗോപി ചുട്ട മറുപടി നല്‍കുമെന്ന് ഇത് കണ്ടും കേട്ടുകൊണ്ടുമിരുന്നവര്‍ക്ക് തോന്നിയിരുന്നു. ബൈജു വര്‍ഗീസ് പ്രസംഗം അവസാനിപ്പിച്ച ഉടന്‍ തന്നെ സുരേഷ്‌ഗോപി എഴുനേറ്റ് മൈക്കിനടുത്തെത്തി ബൈജുവിന് മറുപടി നല്‍കിയതോടെയാണ് രംഗം കൊഴുത്തത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമങ്ങളാണ് ഉത്തരേന്ത്യയില്‍ നടക്കുന്നതെന്നായിരുന്നു കൗണ്‍സിലറായ കോണ്‍ഗ്രസ്…
Read More » -
ക്രിസ്മസ് പുലരിയില്‍ കര്‍ണാടകയില്‍ വന്‍ ദുരന്തം; നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി സ്ലീപ്പര്‍ ബസ് കത്തി; ചിത്രദുര്‍ഗയില്‍ 17 പേര്‍ മരിച്ചു; റോഡിലെ ഡിവൈഡറിനു മുകളിലൂടെ നിയന്ത്രണം വിട്ട് എതിര്‍ റോഡിലേക്ക് പാഞ്ഞുവന്ന ലോറി ബസ്ിനെ ഇടിച്ചു തകര്‍ത്തു
ബംഗളുരു: ക്രിസ്മസ് പുലരിയില്‍ കര്‍ണാടകയില്‍ വന്‍ദുരന്തം. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കണ്ടെയ്‌നര്‍ ലോറി സ്ലീപ്പര്‍ ബസില്‍ വന്നിടിച്ച് 17 പേര്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് കണ്ടെയ്‌നര്‍ ലോറിയിടിച്ച് സ്ലീപ്പര്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ച് പതിനേഴു പേര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് ഗോകര്‍ണത്തേക്ക് പോവുകയായിരുന്ന ബസിലുണ്ടായിരുന്ന 29 യാത്രക്കാരില്‍ 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ ചിത്രദുര്‍ഗയിലെ ഹിരിയൂരിലെ ദേശീയപാത 48ലാണ് അപകടമുണ്ടായത്. ഏഴു പേര്‍ തീപിടിച്ച ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ടുവെന്ന് പറയുന്നു. ഇത് സ്ഥിരീകരിച്ചിട്ടില്ല. റോഡിനു നടുവിലുള്ള ഡിവൈഡറിനു മുകളിലൂടെയാണ് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറുവശത്തെ റോഡില്‍ നിന്നും ബസ് കടന്നുപോയിരുന്ന റോഡിലേക്ക് പാഞ്ഞുവന്ന് ഇടിച്ചു കയറിയത്. റോഡിലെ സെന്‍ട്രല്‍ ഡിവൈഡറിലേക്കാണ് ലോറി ആദ്യം പാഞ്ഞുകയറിയത്. നിയന്ത്രണം നഷ്്ടപ്പെട്ടതോടെ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ലീപ്പര്‍ കോച്ചിന് തീപിടിക്കുകയും നിരവധി യാത്രക്കാര്‍ അതിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. രക്ഷപ്പെട്ടവര്‍ക്ക് പരിക്കേല്‍ക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.…
Read More » -
സിനിമാപോസ്റ്ററല്ല ആരോഗ്യമന്ത്രിയുടെ പോസ്റ്റ്; എന്തൊക്കെയോ അതിലുണ്ട്; ദുരൂഹതയും നിഗൂഢതയും നിറഞ്ഞ ഒരു പോസ്റ്റിട്ട് മന്ത്രി വീണ ജോര്‍ജ്; കവി ഉദ്ദേശിച്ചതും മന്ത്രി ഉദ്ദേശിച്ചതും എന്താണ്; എക്കോ സിനിമ പോലെ ദുരൂഹമായ പോസ്്റ്റ്
തിരുവനന്തപുരം: സോഷ്യല്‍മീഡിയ കൂലങ്കുഷമായി ചര്‍ച്ച ചെയ്യുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇട്ട ആ ദുരൂഹ പോസ്റ്റിനെക്കുറിച്ച്. പലതും പറയാനുള്ളതിന്റെയും പുറത്തുവരാനിരിക്കുന്നതിന്റെയും സൂചനകള്‍ ഉള്ളിലൊളിപ്പിച്ചാണ് വീണ ജോര്‍ജ് പോസ്്റ്റിട്ടിരിക്കുന്നത്. പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചു വെച്ചു. സത്യത്തിന്റെ ചുരുള്‍ അഴിയുമോ?- എന്നാണ് മന്ത്രിയിട്ട പോസ്റ്റ്. എന്തിനെക്കുറിച്ചാണെന്നും ആരെക്കുറിച്ചാണെന്നും യാതൊരു സൂചനയും നല്‍കാതെ മൂന്നേമൂന്ന് വാചകങ്ങള്‍ മാത്രമാണ് ഈ പോസ്്റ്റിലുള്ളത്. അതുകൊണ്ടുതന്നെ വലിയ ചര്‍ച്ചയാണുണ്ടായിരിക്കുന്നത്. പോസ്റ്റിനു താഴെ കമന്റുകളും സംശയങ്ങളും ചോദ്യങ്ങളും നിറയുകയാണ്. എന്തിനെക്കുറിച്ചുള്ളതാണ് മന്ത്രിയുടെ പോസ്‌റ്റെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഏതു സത്യത്തിന്റെ പൊരുളാണ് അഴിയേണ്ടതെന്നും ആളുകള്‍ക്കറിയണം. കൂടുതല്‍ പേരും സൂചിപ്പിച്ചിട്ടുള്ളത് ശബരിമല സ്വര്‍ണക്കൊള്ള കേസിനെക്കുറിച്ചാണ് മന്ത്രി പോസ്റ്റിട്ടിരിക്കുന്നത് എന്നാണ്. ഇതിലെ ചില സത്യങ്ങളും വെളിപ്പെടുത്തലുകളും അടുത്ത ദിവസം പുറത്തുവരുമെന്നും പലരും സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുടെ പോസ്റ്റെന്നതുകൊണ്ടു തന്നെ സ്വര്‍ണക്കൊള്ളയാണ് ആ സത്യവിഷയമെന്ന് ആളുകള്‍ കരുതുന്നു. അന്ന് യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ കാണാനും മാത്രം എന്ത് ബന്ധമാണ്…
Read More » -
2025-ൽ ജിയോയുടെ അസാമാന്യ കുതിപ്പ്: ടെലികോം ആധിപത്യം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ
ഒരു ടെലികോം സേവന ദാതാവിന് അപ്പുറം ഇന്ത്യയുടെ ടെക്നോളജി വളർച്ചയുടെ നെടുംതൂണാകുന്ന തരത്തിൽ തങ്ങളെ അടയാളപ്പെടുത്താൻ ജിയോക്ക് 2025ൽ സാധിച്ചു റിലയൻസ് ജിയോയെ സംബന്ധിച്ചിടത്തോളം 2025 ഒരു പരിവർത്തനത്തിന്റെ വർഷമായിരുന്നു. ഈ വർഷം ജിയോ വിപണിയിലെ ആധിപത്യം അരക്കിട്ടുറപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെ നിർവചിക്കുന്ന ഒരു സാങ്കേതിക ശക്തിയായി സ്വയം അടയാളപ്പെടുത്തുകയും ചെയ്തു. 50 കോടി വരിക്കാർ എന്ന ചരിത്രനേട്ടം, ഫിക്സഡ് വയർലെസ് ആക്സസ് (FWA) രംഗത്ത് ആഗോളതലത്തിൽ ഒന്നാം സ്ഥാനം, സ്പേസ്എക്സ്, മെറ്റ തുടങ്ങിയ ഭീമന്മാരുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ നിർണ്ണായകമായ മുന്നേറ്റങ്ങൾ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐപിഒ പ്രഖ്യാപനം എന്നിവയിലൂടെ ജിയോ തങ്ങളുടെ കുതിപ്പിന്റെ പുതിയൊരു അധ്യായം എഴുതിച്ചേർത്തു. വരിക്കാരുടെ എണ്ണത്തിലും ഡാറ്റാ ഉപയോഗത്തിലുമുള്ള റെക്കോർഡ് വളർച്ച ഏതൊരു ടെലികോം ഓപ്പറേറ്ററെ സംബന്ധിച്ചും, വരിക്കാരുടെ എണ്ണവും ഡാറ്റാ ഉപഭോഗവുമാണ് വളർച്ചയുടെയും വിപണിമൂല്യത്തിന്റെയും ഇരട്ട എഞ്ചിനുകൾ. 2025-ൽ ഈ രണ്ട് കാര്യങ്ങളിലും എതിരാളികൾക്ക് ഒപ്പമെത്താൻ…
Read More » -
ഭഭബയ്ക്കു ശേഷം മറ്റൊരു ഭ യുള്ള ചിത്രമെത്തുന്നു; മോഹന്‍ലാലിന്റെ വൃഷഭ;ആരാധകര്‍ ആവേശത്തില്‍; വൃഷഭ വൃഥാവിലാവില്ലെന്ന് മോഹന്‍ലാാല്‍ ഫാന്‍സ്; അവധിക്കാലം ആഘോഷമാക്കും
തൃശൂര്‍: സമ്മിശ്ര പ്രതികരണങ്ങളുമായി ഭഭബ കേരളത്തില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പേരില്‍ ഭ യുള്ള മറ്റൊരു ചിത്രം നാളെയെത്തുന്നു. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വൃഷഭ നാളെ ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും. ഭഭബയില്‍ മോഹന്‍ലാല്‍ അതിഥി താരമായിരുന്നെങ്കില്‍ ബ്രഹ്‌മാണ്ഡ ചിത്രമായ വൃഷഭയില്‍ മുഴുനീള കഥാപാത്രമാണ്. വിവിധ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ മലയാളക്കര മാത്രമല്ല ഇന്ത്യയൊട്ടാകെ മോഹന്‍ലാലിന്റെ വൃഷഭയ്ക്കായി കാത്തിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വേണ്ടതെല്ലാം കോര്‍ത്തിണക്കിയ മാസ് ആക്ഷന്‍ ചിത്രമാണെന്ന സൂചനയാണ് ട്രെയ്‌ലറുകള്‍ തന്നത്. അതുകൊണ്ടുതന്നെ തീയറ്റുകള്‍ അവധിക്കാലത്ത് പൂരപ്പറമ്പുകള്‍ പോലെ ആര്‍ത്തലയ്ക്കുമെന്നാണ് ആരാധകരുടെ പ്രവചനം. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാന്‍-ഇന്ത്യന്‍ ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ മാസ്സ് പ്രകടനം വലിയ ക്യാന്‍വാസില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. ഒരു അച്ഛന്‍ – മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും വര്‍ത്തമാനകാലവും ഇഴചേര്‍ന്നുപോകുന്ന…
Read More » -
പാലക്കാട് വീണ്ടും; ആദിവാസി യുവാവിന് നേരെ ക്രൂരമര്‍ദ്ദനം; പച്ചമരുന്ന് മോഷ്ടിച്ചെന്നാരോപണം; തലയോട്ടി തകര്‍ന്ന യുവാവ് ചികിത്സയില്‍
പാലക്കാട്; അന്ന് ഭക്ഷണം മോഷ്ടിച്ചതിന് ആദിവാസി യുവാവിനെ തല്ലിക്കൊന്നതും പാലക്കാട് അട്ടപ്പാടിയിലായിരുന്നു – മധു. ഇപ്പോഴിതാ മോഷണക്കുറ്റം ആരോപിച്ച് മറ്റൊരു ആദിവാസി യുവാവിനെ തല്ലിച്ചതച്ചിരിക്കുന്നു. പച്ചമരുന്നുണ്ടാക്കാനുള്ള മരുന്ന് മോഷ്ടിച്ചുവെന്നാരോപിച്ചാണ് പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിപ്പരുവമാക്കിയത്. തലയോട്ടി തകര്‍ന്ന യുവാവ് ചികിത്സയിലാണ്. വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന്റെ ആഘാതം വിട്ടൊഴിയാത്ത പാലക്കാടിന് ആദിവാസി യുവാവിനേറ്റ ക്രൂരമര്‍ദ്ദനം അടുത്ത ആഘാതമായി. പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവാവായ പാലൂര്‍ സ്വദേശി മണികണ്ഠനാണ് (26) മര്‍ദനമേറ്റത്. തലയോട്ടി തകര്‍ന്ന മണികണ്ഠന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ച പാലൂര്‍ സ്വദേശി രാമരാജിനെതിരെ പുതൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ദുര്‍ബല വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്ന് മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് രാമരാജ് മണികണ്ഠനെ മര്‍ദിച്ചത്. എന്നാല്‍ മര്‍ദനം കാര്യമാക്കാതെ മണികണ്ഠന്‍…
Read More » -
സിപിഎമ്മിന് ഭയം പിണറായി ഇല്ലാതെ കളത്തിൽ ഇറങ്ങാൻ :ഇത്തവണയും നയിക്കാൻ പിണറായി തന്നെ വേണമെന്ന് ആവശ്യം :പകരംവെക്കാനും ചൂണ്ടിക്കാട്ടാനും മറ്റൊരാളില്ല സിപിഎമ്മിൽ: കെ കെ ശൈലജയെ രംഗത്തിറക്കും: രണ്ട് ടേം വ്യവസ്ഥ മാറ്റും :പുതുമുഖങ്ങൾക്ക് അവസരം കുറയും :ഹാട്രിക് അടിക്കണമെങ്കിൽ ക്യാപ്റ്റൻ പിണറായി ആവണമെന്ന് വലിയൊരു വിഭാഗം
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന്റെ ഉള്ളിലെ ഭയം പതിയെ പുറത്തുവരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ നയിച്ചില്ലെങ്കിൽ ഹാട്രിക് അടിച്ച് ഭരണത്തുടർച്ച പിടിച്ചെടുക്കാൻ പാർട്ടിക്ക് സാധിക്കുമോ എന്ന ആശങ്കയും ഭയവുമാണ് സിപിഎമ്മിൽ ഇപ്പോഴുള്ളത്. അടുത്തിടെ നടന്ന പല തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗങ്ങളിലും ഇക്കാര്യം പാർട്ടി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കഴിഞ്ഞ രണ്ടുതവണ സിപിഎമ്മിനെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒരു ക്യാപ്റ്റനെ പോലെ നിന്ന് നയിച്ച പിണറായി വിജയൻ തന്നെ ഇത്തവണയും ആ ദൗത്യം ഏറ്റെടുക്കണം എന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. പിണറായി വിജയൻ പിന്നോട്ട് പോയാൽ അത്തരത്തിലുള്ള ഒരു നേതാവിനെ ചൂണ്ടിക്കാട്ടുക എളുപ്പമല്ലെന്നും അവർ പറയുന്നു. പണ്ടത്തെപ്പോലെ സിപിഎമ്മിനുള്ളിൽ പക്ഷങ്ങൾ ശക്തമല്ലാത്തതുകൊണ്ട് പിണറായി പക്ഷക്കാർ ഉന്നയിക്കുന്ന ആവശ്യം നടപ്പാകും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പിണറായി വിജയൻ തന്നെ മത്സരരംഗത്ത് ഇറങ്ങുകയാണെങ്കിൽ സിപിഎം പിന്തുടർന്ന് വന്ന രണ്ട് ടേം…
Read More » -
ക്രിസ്ത്യാനികൾക്കറിയാം ആർക്കു വോട്ടു കുത്തണം ആർക്ക് കുത്തു കൊടുക്കണം എന്ന് : ആർക്കു വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭ നേതൃത്വം വിശ്വാസികൾക്ക് കൊടുക്കാറില്ല : ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന്തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി: തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക് വോട്ടുചെയ്യാൻ മെത്രാൻ അച്ചൻ പറയേണ്ട കാര്യമില്ല:ബിജെപിയെ തൊട്ടുകൂടാനാവാത്ത പാർട്ടിയായി സഭ കണക്കാക്കിയിട്ടില്ല
ക്രിസ്ത്യാനികൾക്കറി കൊച്ചി: അണ്ണാൻ കുഞ്ഞിനെ മരം കയറാൻ പഠിപ്പിക്കേണ്ട കാര്യമില്ല, അതുപോലെ ക്രിസ്ത്യാനികളെ ആർക്ക് വോട്ട് ചെയ്യണമെന്ന് പഠിപ്പിക്കേണ്ട കാര്യവുമില്ല. ആർക്കു വോട്ട് കുത്തണം ആർക്ക് കുത്തു കൊടുക്കണം എന്ന കാര്യം ക്രിസ്ത്യൻ വിശ്വാസികൾ നന്നായി അറിയാം. ഇക്കാര്യമാണ് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശദീകരിച്ചത്. ആർക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകാറില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറയുന്നു. പക്ഷെ ക്രിസ്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഇതാണെന്നും ആ പ്രതിസന്ധികളെ ആരൊക്കെ എങ്ങനെയൊക്കെ അഭിസംബോധന ചെയ്യുന്നുവെന്ന് സമുദായം വിലയിരുത്തുകയും അതിന് അനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്യുമെന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. അതിനാൽ തന്നെ തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക്…
Read More »