Lead News
-
വീഡിയോ ഗെയിമും പണവും കാട്ടി പ്രലോഭിപ്പിച്ച് 3 വയസുമുതലുള്ള 33 ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി, ക്രൂര പീഡനത്തിനിടെ പലർക്കും കാഴ്ചകൾക്ക് തകരാർ സംഭവിച്ചു, ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു… ദമ്പതിമാർക്ക് വധശിക്ഷ, നീചവും ആസൂത്രിതവുമായ അപൂർവങ്ങളിൽ അപൂർവ കുറ്റകൃത്യം- കോടതി
ന്യൂഡൽഹി: 33 ആൺകുട്ടികളെ ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിൽ വിൽപ്പന നടത്തിയ കേസിൽ ദമ്പതിമാർക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മൂന്ന് വയസുമുതലുള്ള കുട്ടികളെയാണ് പ്രതികൾ ലൈംഗിക പീഡനത്തിനിരയാക്കിയത്. പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങൾ പകർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പ്രതികളുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത പണം കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു. 2020 ഒക്ടോബറിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ജലസേചന വകുപ്പിൽ ജൂനിയർ എൻജിനീയറായിരുന്ന രാംഭാവൻ ഓൺലൈൻ വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകിയാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. 2010 മുതൽ…
Read More » -
താരിഫ് വിധിയില്‍ സമനില തെറ്റി ട്രംപ്; ചക്രവര്‍ത്തിയെപ്പോലെ നടന്ന പ്രസിഡന്റിന്റെ അധികാരത്തിന് ഏറ്റ അടിയെന്ന് വിദഗ്ധര്‍; എല്ലാക്കാര്യത്തിനും ആയുധമാക്കിയ ‘നിഘണ്ടുവിലെ പ്രിയപ്പെട്ട വാക്ക്’ ട്രംപിനെ എത്തിച്ചത് നിയമത്തിന്റെ വരുതിയില്‍
ന്യൂഡല്‍ഹി: കോടതിയില്‍നിന്ന് താരിഫ് വിഷയത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ ട്രംപിന്റെ സമനില തെറ്റിയെന്നു റിപ്പോര്‍ട്ട്. വാഷിംഗ്ടണില്‍ ഒരു വര്‍ഷത്തിലേറെയായി, അധികാരവും ഭീഷണിയും തന്നിഷ്ടവുമനുസരിച്ച് ഒറ്റയാനെപ്പോലെയാണു പെരുമാറിയത്. സ്വയം പ്രഖ്യാപിത ചക്രവര്‍ത്തിയെപ്പോലെ നീങ്ങിയ ട്രംപിനെ ഒറ്റ വിധിയിലൂടെ നിയമത്തിന്റെ വരുതിയിലെത്തിച്ചിരിക്കുകയാണു സുപ്രീം കോടതി. സുപ്രധാന സാമ്പത്തിക നയത്തെ അസാധുവാക്കിയതിലൂടെ, പ്രബലനായ റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ അധികാരം എത്രമാത്രമെന്നു ബോധ്യപ്പെടുത്തുക കൂടിയാണു കോടതി ചെയ്തിരിക്കുന്നത്. ട്രംപിന്റെ പ്രതികരണം പെട്ടെന്നുള്ളതും വൈകാരികവുമായിരുന്നു. വിധി അറിഞ്ഞയുടന്‍, വൈറ്റ് ഹൗസില്‍ ഒത്തുകൂടിയ ഗവര്‍ണര്‍മാരോട് താന്‍ ‘അങ്ങേയറ്റം പ്രകോപിതനാണെന്നും’ (seething) കോടതികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞതായി ആ മുറിയിലുണ്ടായിരുന്ന ഡെലവെയര്‍ ഗവര്‍ണര്‍ മാറ്റ് മേയര്‍ പറഞ്ഞു. വാര്‍ത്താ ലേഖകര്‍ക്കു മുന്നില്‍വച്ചും ട്രംപ് ജഡ്ജിമാര്‍ക്കെതിരേ ആഞ്ഞടിച്ചു. ട്രംപ് നാമനിര്‍ദേശം ചെയ്ത രണ്ടു ജഡ്ജിമാര്‍കൂടി ഇക്കൂട്ടത്തിലുണ്ട് എന്നതാണു കൗതുകം. ‘അവര്‍ ദുര്‍ബലരാണെന്നും, അപമാനമാണെന്നും, അവരുടെ ‘കുടുംബങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്നു’മായിരുന്നു പ്രതികരണം. ‘ഒരിക്കലും തോല്‍വി സമ്മതിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തിരിച്ചടിയാണ്’ എന്നായിരുന്നു…
Read More » -
‘പ്രധാനപ്പെട്ട മത്സരങ്ങളിൽ അഭിഷേകിനെ വിശ്വസിക്കാൻ കൊള്ളില്ല, സഞ്ജു ലോകകപ്പിൽ കളിക്കാൻ അർഹനാണ്… പലപ്പോഴും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും എന്നാൽ കളിക്കാനാകാതെ ബെഞ്ചിൽ ഇരിക്കുകയും ചെയ്യും’- അനിൽ കുംബ്ലെ
ടി 20 ലോകകപ്പിൽ അപരാജിയതായാണ് ഇന്ത്യൻ ടീമിന്റെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. നാളെ നടക്കുന്ന സൂപ്പർ ഏട്ടിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാകുമ്പോൾ ഇതുവരെയുള്ള പ്രകടനങ്ങളൊന്നും പോരാതെവരും എന്നാണ് വിലയിരുത്തൽ. ബോളിങ്ങിൽ ഇന്ത്യൻ നിര സ്ട്രോങ്ങാണെങ്കിലും ബാറ്റിലേക്കെത്തുമ്പോൾ ഇന്ത്യൻ ടീമിൽ ഓപ്പണർ അഭിഷേക് ശർമയുടെ ഫോം ഔട്ട് പ്രശ്നമാവുകയാണ്. അതുപോലെ തിലക് വർമയുടെ മെല്ലെപ്പോക്കും. ടൂർണമെൻറിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററാകുമെന്ന പ്രതീക്ഷ് ഇറക്കിയ അഭിഷേക് മൂന്നു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തകർത്തടിച്ച ഒന്നാം നമ്പർ ട്വൻറി20 ബാറ്റർ, സൂപ്പർ എട്ടിലേക്ക് കടക്കുമ്പോഴും ബൗളർമാരുടെ പേടിസ്വപ്നം തന്നെയാണ്. ഇപ്പോഴിതാ സഞ്ജു സാംസണാണ് ഓപ്പണറാകാൻ അർഹൻ എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. ‘ അഭിഷേക് കഴിഞ്ഞ എട്ട് മത്സരങ്ങളിൽ അഞ്ച് തവണ ഡക്ക് നേടിയിട്ടുണ്ട്. പ്രധാനപ്പെട്ട മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ഫോമിൽ വിശ്വസിക്കാൻ കഴിയില്ല. സഞ്ജു ലോകകപ്പിൽ കളിക്കാൻ അർഹനാണ്. പലപ്പോഴും അദ്ദേഹം…
Read More » -
രാജ്യതലസ്ഥാനത്തെ ലക്ഷ്യമിട്ട് ലഷ്കറെ തൊയ്ബ!! ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താൻ നീക്കം, രാജ്യത്തെ പല ആരാധനാലയങ്ങളും ഭീകരരുടെ ലിസ്റ്റിൽ- രഹസ്യാന്വേഷണ ഏജൻസി
ന്യൂഡൽഹി: രാജ്യതല സ്ഥാനത്ത് വീണ്ടും ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താനാണ് ഭീകരർ നീക്കം നടത്തുന്നതെന്ന് രഹസ്യാന്വേഷണ ഉറവിടങ്ങൾ വ്യക്തമാക്കുന്നു. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ലഷ്കറെ തൊയ്ബ ഇത്തരത്തിൽ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലുടനീളം വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾ നടത്താൻ ഇവർ ലക്ഷ്യമിടുന്നു. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ ആരാധനാലയങ്ങളും ലഷ്കറെ തൊയ്ബയുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ മുന്നറിയിപ്പ്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1-ന് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ…
Read More » -
പാകിസ്ഥാന്‍ സൈനികരെ തടവിലാക്കിയെന്ന് ബി.എല്‍.എ; നിഷേധിച്ച് പാകിസ്ഥാന്‍; തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറത്തുവിട്ട് തിരിച്ചടിച്ച് ബലൂച് വിമതര്‍; വധശിക്ഷ മുന്നറിയിപ്പ്; ‘ഇതു രാജ്യം തന്ന കാര്‍ഡ് അല്ലെങ്കില്‍ പിന്നെയെന്ത്? കാമറയ്ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് സൈനികര്‍’
ഇസ്ലാമാബാദ്: തങ്ങള്‍ പിടികൂടിയ പാകിസ്ഥാന്‍ സുരക്ഷാ സേനാംഗങ്ങള്‍ സൈനികരല്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ വെല്ലുവിളിച്ച് വിഘടനവാദി ഗ്രൂപ്പായ ബലൂച്ച് ലിബറേഷന്‍ ആര്‍മി (BLA). തടവിലാക്കിയ എട്ട് പാകിസ്ഥാന്‍ സൈനികരുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ ബി.എല്‍.എ പുറത്തുവിട്ടു. തടവുകാരെ കൈമാറുന്നതിനായി വിമതര്‍ നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇരിക്കെയാണ് ഈ നീക്കം. ഗ്രൂപ്പിന്റെ മാധ്യമ വിഭാഗമായ ‘ഹക്കല്‍’ (Hakkal) പുറത്തുവിട്ട ഏറ്റവും പുതിയ ദൃശ്യങ്ങളില്‍, തടവിലാക്കപ്പെട്ട സൈനികര്‍ അവരുടെ ഔദ്യോഗിക സര്‍വീസ് ഐഡന്റിറ്റി കാര്‍ഡുകളും ദേശീയ തിരിച്ചറിയല്‍ രേഖകളും ക്യാമറയ്ക്ക് മുന്നില്‍ കാണിക്കുന്നുണ്ട്. തങ്ങളെ സഹായിക്കണമെന്ന് ഇവര്‍ ഇസ്ലാമാബാദിലെ അധികാരികളോട് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോയില്‍ പറയുന്നത് ‘ഞങ്ങള്‍ സൈനികരല്ലെന്ന് സൈന്യത്തിന് എങ്ങനെ പറയാന്‍ കഴിയും? ഇത് ആരുടെ കാര്‍ഡാണ്?’ യൂണിഫോം ധരിച്ച ഒരാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യിലേന്തി ക്യാമറയോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘എന്റെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കൂ; പാകിസ്ഥാനാണ് ഇത് എനിക്ക് നല്‍കിയത്… ദൈവത്തെ ഓര്‍ത്ത് ഞാന്‍ അപേക്ഷിക്കുകയാണ്, എന്റെ പിതാവ് വികലാംഗനാണ്, വീട്ടിലെ…
Read More » -
ഇതുകൊണ്ടൊന്നും നിർത്താനുദ്ദേശമില്ല…10 ശതമാനം ആഗോള താരിഫ് പ്രഖ്യാപിച്ച് ട്രംപ്!! ഒരു ഡോളർ ഡ്യൂട്ടി ചുമത്താൻ പോലും അധികാരമില്ലെന്നോ? സുപ്രിം കോടതി നിലകൊള്ളേണ്ടത് അമേരിക്കയ്ക്കുവേണ്ടിയാണ്, അല്ലാതെ വിദേശ രാജ്യങ്ങളെ സംരക്ഷിക്കാനാവരുത്? താരിഫ് നടപടിയിൽ അതൃപ്തി പരസ്യമാക്കി ട്രംപ്
വാഷിങ്ടൺ: യുഎസ് സുപ്രീം കോടതി തന്റെ ഭരണകൂടത്തിന്റെ ഇറക്കുമതി താരിഫുകൾ റദ്ദാക്കിയതിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഒരു ഡോളർ പോലും ഈടാക്കാൻ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് അനുവദിക്കുന്നില്ലെന്ന കോടതിയുടെ നിരീക്ഷണത്തെ ട്രംപ് ചോദ്യം ചെയ്ത് രംഗത്തെത്തി. കോടതി വിധി പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ എല്ലാ വ്യാപാര പങ്കാളികളെയും ഉൾപ്പെടുത്തി 10 ശതമാനം ‘ആഗോള നികുതി’ അദ്ദേഹം പ്രഖ്യാപിച്ചു. ഓവൽ ഓഫീസിൽ വെച്ച് താൻ ഈ പുതിയ ഉത്തരവിൽ ഒപ്പുവെച്ചതായും ട്രംപ് സ്ഥിരീകരിച്ചു. ഒരു രാജ്യവുമായുള്ള വ്യാപാര ബന്ധം പൂർണ്ണമായും വിച്ഛേദിക്കാനോ ആ രാജ്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ഉപരോധം ഏർപ്പെടുത്താനോ തനിക്ക് നിയമപരമായി അധികാരമുണ്ടെന്ന് ട്രംപ് വാദിച്ചു. എന്നിട്ടും വെറും ഒരു ഡോളർ ഡ്യൂട്ടി ചുമത്തുന്നതിൽ നിന്ന് പോലും തന്നെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. അതുപോലെ സുപ്രീം കോടതിയുടെ ഈ ഉത്തരവ് അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം വിദേശ രാജ്യങ്ങളെ…
Read More » -
മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കി- ഡോ. ലളിതാംബികയ്ക്കെതിരെ കേസ്!! കൂടുതൽ പേർ പ്രതികൾ? ആരോഗ്യമന്ത്രിയുടെ വീടിനു മുന്നിൽ റീത്ത് വച്ചു, വീടിനു നേരെ ചീമുട്ടയെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവച്ച സംഭവത്തിൽ വകുപ്പു മേധാവിയായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. എന്നാൽ ശസ്ത്രക്രിയ നടത്തിയ ഡോ.ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവർ നിലവിൽ പ്രതിയല്ല. ബിഎൻഎസ് 125, 125 (എ) വകുപ്പുകൾ പ്രകാരമാണ് കേസ്. മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്. കൂടുതൽപേരെ പ്രതി ചേർത്തേക്കും. ഇതിനിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവർത്തകർ വീടിൻ്റെ വാതിലിന് മുന്നിൽ റീത്ത് വെച്ചു. വീടിനു നേരെ ചീമുട്ട എറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പോലീസുകാർ സ്ഥലത്തേക്കെത്തി. ഇതിനിടെ പ്രവർത്തകർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ പ്രവർത്തകർ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച്…
Read More » -
പിപി ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ട, തെളിവുകളുടെ അഭാവമുണ്ട്!! അനധികൃത സ്വത്ത് സമ്പാദന കേസ് തദ്ദേശ വിജിലൻസ് അന്വേഷിക്കും, അഴിമതി കണ്ടെത്തിയാൽ സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാം…നിലപാട് ഹൈക്കോടതിയെ അറിയിക്കാനൊരുങ്ങി സർക്കാർ
കണ്ണൂർ: ! അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന നിലപാടെടുത്ത് സർക്കാർ. കെഎസ്‌യു നേതാവ് നൽകിയ പരാതിയിലാണ് പ്രാഥമികാന്വേഷണത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചത്. ദിവ്യക്കെതിരെ തെളിവുകളുടെ അഭാവമുണ്ടെന്നും പരാതി തദ്ദേശ വിജിലൻസ് അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു. ദിവ്യയ്ക്കെതിരായി കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പിപി ദിവ്യ കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിച്ചെന്നും, ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിൽനിന്നും നിർമാണ കരാറുകൾ ലഭിച്ചുവെന്നുമായിരുന്നു ആരോപണം. അതിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഈ പരാതി സംസ്ഥാന വിജിലൻസ് അന്വേഷിക്കേണ്ട എന്നാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പരാതിയിൽ ഒരാഴ്ചയ്ക്കകം വിജിലൻസ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അഴിമതി നിരോധന വകുപ്പ് പ്രകാരം,…
Read More »

