Lead News
-
ഭാര്യയോട് തീര്‍ത്താല്‍ തീരാത്ത പക, 12 കാരനെ കൊന്ന് ട്രെങ്കിനുള്ളില്‍ കുത്തി നിറച്ച് പിതാവ്, പിന്നാലെ നാടുവിട്ടു, പ്രതി ലഹരിക്കടിമയെന്ന് പൊലീസ്, തിരച്ചില്‍ ശക്തം
ഫിറോസാബാദ്: ഉത്തർപ്രദേശിൽ 12 വയസ്സുകാരന്റെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പിതാവ് മകനെ കൊലപ്പെടുത്തി മൃതദേഹം ട്രങ്കിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. മഖൻപൂർ ഏരിയയിലെ ജിജോളി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രതിയായ രാജേഷ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. വസ്തുവിനെച്ചൊല്ലി ഭാര്യയുമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗ്രാമവാസിയായ രാജേഷ് ലഹരിക്ക് അടിമയായിരുന്നു. സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ ഊർമിളയുമായി ഇയാൾ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ഊർമിള സ്കൂളിൽ പോയ സമയത്ത് രാജേഷും മകൻ മായങ്കും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഊർമിള തിരിച്ചെത്തിയപ്പോൾ രാജേഷിനെ വീട്ടിൽ കണ്ടില്ല. വീടിനുള്ളിൽ രക്തക്കറകൾ കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മകൻ മായങ്കിന്റെ മൃതദേഹം ഒരു വലിയ ട്രങ്കിനുള്ളിൽ കുത്തിനിറച്ച നിലയിൽ കണ്ടെത്തിയത്. ഊർമിളയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഊർമിളയുടെ പരാതിയിൽ രാജേഷിനെതിരെ…
Read More » -
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുട്ടികള്‍ വിലങ്ങുതടിയായി, ആറു വയസുകാരിയെ കൊന്ന് കനാലിലെറിഞ്ഞ് പിതാവ്, മൊഴികളിലെ വൈരുദ്ധ്യം സംശയത്തിനിടയാക്കി, പ്രതിയെ കുടുക്കിയത് ടവര്‍ ലൊക്കേഷന്‍
ഹൈദരബാദ്: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസമാകാതിരിക്കാൻ ആറുവയസുകാരിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശിയായ പാണ്ഡുരംഗ് കോണ്ഡ്മംഗളെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നിയമപ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിലക്കുണ്ട്. ബാർബറായ പാണ്ഡുരംഗിന് ആദ്യം ഇരട്ട പെൺകുട്ടികളാണ് ജനിച്ചത്. പിന്നീട് ഒരു മകനും ഉണ്ടായി. തന്റെ രാഷ്ട്രീയ മോഹങ്ങൾ യാഥാർത്ഥ്യമാക്കാൻ മൂന്ന് കുട്ടികള്‍ തടസമാകുമെന്ന് കണ്ട പാണ്ഡുരംഗ് മകള്‍ പ്രാചിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നിസാം സാഗർ കനാലിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ ചിത്രം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയതിന് പിന്നാലെ പാണ്ഡുരംഗിന്‍റെ കാണാതായ മകൾ പ്രാചിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലിൽ പാണ്ഡുരംഗ് നൽകിയ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചു. കൊലപാതകം നടന്ന സമയത്ത് ഇയാൾ തെലങ്കാനയിൽ ഉണ്ടായിരുന്നതായി…
Read More » -
പിണക്കം മാറ്റി ഇണങ്ങിയപ്പോൾ ട്രംപ് ഇന്ത്യയ്ക്കേകിയത് പ്രേത്യേക സമ്മാനം! ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് യുഎസ് തീരുവയുള്ള രാജ്യമായി ഇന്ത്യ
വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതോടെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയ്ക്ക് മേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കിയാണ് അമേരിക്ക കുറച്ചത്. തീരുവ കുറച്ചതിൽ ട്രംപിന്റെ നടപടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ പിഴച്ചുങ്കമായുള്ള 25 ശതമാനം അടക്കം 50 ശതമാനമായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള തീരുവ. ഇതാണ് 18 ശതമാനത്തിലേക്ക് കുറഞ്ഞത്. തിങ്കളാഴ്ച നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമമായെന്ന് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് അറിയിച്ചത്. അതേസമയം ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനെക്കുറിച്ച് ഇന്ത്യ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തെക്കുറിച്ച്റ ട്രംപ് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. തീരുവ കുറച്ചതിന് പകരമായി റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകരമാകുമെന്നും ട്രംപ് പറയുകയുണ്ടായി. യുഎസിന്റെ ഊർജ, സാങ്കേതിക,…
Read More » -
സ്വത്തുതര്‍ക്കത്തിനിടെ തടയാനെത്തിയ 18 കാരിയെ കുത്തിക്കൊന്ന് പിതാവ്, വെട്ടേറ്റ ബന്ധുവിനും ദാരുണാന്ത്യം, ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമം 55 കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കാസര്‍കോട്: മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആളും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഇന്നലെ രാത്രി ഉമ്മര്‍ ഫറൂഖ് തന്‍റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരി ഭര്‍ത്താവാണ് മരിച്ച ഷേക്ക് അബ്ബ. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്. ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊലപാതക കേസിൽ ഉമ്മര്‍ ഫറൂഖിനെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഉമര്‍ ഫറൂഖിന്‍റെ അറസ്റ്റ് മഞ്ചേശ്വരം പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമേ പെൺകുട്ടിയുടെ മാതാവ് താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. ഭാര്യ സഹോദരിയുടെ വീട്ടിലെത്തിയാണ് പ്രതി കൊല നടത്തിയത്.…
Read More » -
ജാതി പറഞ്ഞ് പോര് തുടര്‍ന്നാല്‍ ഹൈന്ദവ സമൂഹത്തിന്റെ കാര്യം അധോഗതിയാകും, ഇങ്ങനൊരു ദുരവസ്ഥ വരാതിരിക്കാനാണ് ശ്രമിക്കുന്നത്, ഐക്യം വൈകാതെ സാധ്യമാകും, എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ പ്രതീക്ഷയുമായി വെള്ളാപ്പള്ളി
ആലപ്പുഴ: നാളുകളുടെ ആയുസ്സിനൊടുവില്‍ തകര്‍ന്ന എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ വീണ്ടും പ്രതീക്ഷ വെച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി വീണ്ടും ഐക്യപ്രതീക്ഷ പങ്കുവെച്ചത്. ജാതി പറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോവുകയേയുള്ളൂ. ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഭൂരിപക്ഷ സമൂഹം ഏറെക്കാലമായി ഒറ്റപ്പെട്ട നിലയിലായിരുന്നെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ന്യൂനപക്ഷങ്ങളുടെ സംഘടിത സാമ്പത്തിക ശേഷിക്ക് മുന്നില്‍ ഭൂരിപക്ഷ ജനവിഭാഗം ഞെരുക്കപ്പെടുകയും വിവേചനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നുവെന്ന യാഥാര്‍ഥ്യം വിളിച്ചു പറഞ്ഞതിനാണ് കക്ഷിരാഷ്ട്രീയഭേദമന്യേ തന്നെ വര്‍ഗീയവാദിയാക്കാനും ഭ്രഷ്ടനാക്കാനും ആസൂത്രിത ശ്രമങ്ങളുണ്ടായത്. മതന്യൂനപക്ഷ പാര്‍ട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു. ജാതിപറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോവുകയേ ഉള്ളൂ. അത്തരമൊരു ദുരവസ്ഥ വീണ്ടും സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ചില ഐക്യശ്രമങ്ങള്‍ വീണ്ടും തുടങ്ങിവെച്ചത്. സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. അതും വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷ -മുഖപ്രസംഗത്തില്‍ പറയുന്നു.
Read More » -
‘പാകിസ്ഥാനെ എങ്ങനെ വിലക്കും? ഇരട്ടത്താപ്പ് നടക്കില്ലെന്ന് മുന്‍ ഐസിസി ചെയര്‍മാന്‍; ഇന്ത്യ മാറിനിന്നപ്പോള്‍ വിലക്കിയില്ല, ഐസിസി പക്ഷം പിടിക്കുന്നെന്നും ഇഹ്‌സാന്‍ മാനി
ഇസ്ലാമാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മല്‍സരങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെ വിലക്കാന്‍ ഐസിസിക്ക് കഴിയില്ലെന്ന് ഐസിസി മുന്‍ ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി. മുന്‍ പിസിബി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ പാക്കിസ്ഥാന്‍ കളിക്കില്ല എന്ന് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരില്ലെന്ന് പാക്കിസ്ഥാന്‍ പറഞ്ഞതോടെയാണ് പാക്കിസ്ഥാന്റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് നേരത്തെ ഐസിസി മാറ്റിയിരുന്നത്. ഈ മാസം 15ന് കൊളംബോയില്‍ വച്ചാണ് ഇന്ത്യപാക് മല്‍സരം നിശ്ചയിച്ചിരുന്നത്. പാക്കിസ്ഥാനെതിരായ വിലക്ക് പ്രായോഗികമല്ലെന്നാണ് മാനി വ്യക്തമാക്കുന്നത്. തീരുമാനം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേതാണെന്നും പിസിബിക്ക് അതില്‍ പങ്കില്ലെന്നതുമാണ് ഇതിന് കാരണമായി മാനി പറയുന്നത്. മാത്രവുമല്ല, ചാംപ്യന്‍സ് ട്രോഫി കളിക്കായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയെ ആരും വിലക്കിയിരുന്നില്ലെന്നും മാനി ചൂണ്ടിക്കാട്ടുന്നു. ഇരട്ടത്താപ്പ് പറ്റില്ലെന്നും നിലവില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഐസിസി പക്ഷം പിടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചതായി സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » -
വീണ്ടും മോദി- ട്രംപ് ഭായി-ഭായി; ഫോണ്‍ വിളിയില്‍ അലിഞ്ഞ് താരിഫ് പോര്; താരിഫ് 18 ശതമാനമാക്കി; റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്തും; കൃഷിയിലടക്കം 500 ബില്യണ്‍ ഡോളര്‍ ഇടപാടിന് ഇന്ത്യ സമ്മതിച്ചെന്നും ട്രംപ്
വാഷിംഗ്ടണ്‍: ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലെത്തി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതോടെയാണ് ഇരു രാജ്യങ്ങളും വ്യാപാരത്തില്‍ കുറഞ്ഞ തീരുവ ചുമത്താന്‍ തീരുമാനമായത്. നിലവില്‍ അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ 18 ആക്കും. ഇന്ത്യക്കു ചുമത്തിയ പിഴത്തീരുവ 25 ശതമാനവും എടുത്തുമാറ്റും. പകരം, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്താന്‍ സമ്മതിച്ചെന്നും വാര്‍ത്തകളുണ്ട്. അമേരിക്കന്‍ എനര്‍ജി, ടെക്‌നോളജി, കാര്‍ഷിക മേഖലയില്‍ 500 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്കും ഇന്ത്യ തയാറായെന്നു ട്രംപ് അവകാശപ്പടുന്നു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടുത്തിടെ വമ്പന്‍ കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യന്‍ വിപണി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുമ്പില്‍ തുറന്നിട്ട കരാര്‍, മദര്‍ ഓഫ് ഓള്‍ ഡീല്‍സ് എന്നാണ് മോദി വിശേഷിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടുമുതല്‍ ആരംഭിച്ച താരിഫ് യുദ്ധത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. ജൂലൈ 31ന് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചു. റഷ്യ എണ്ണ വാങ്ങുന്നതു തുടര്‍ന്നാല്‍…
Read More » -
പരിചയപ്പെട്ട് 24 മണിക്കൂറിന് ശേഷം റിനിയെ ഹോട്ടലിലേക്ക് വിളിച്ചിട്ടുണ്ടോ? അതുകൂടി പബ്ലിക് ഡൊമെയ്‌നിൽ വച്ചോളൂ…. ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ, താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാൻഡ് പോലും കൊടുത്തിട്ടില്ല, നിങ്ങൾ പുറത്ത് വിട്ട ചാറ്റിലെ 5 മെസേജുകൾ മുകളിലേക്കും 5 മെസേജുകൾ താഴോട്ടും പുറത്ത് വിടാൻ തയാറുണ്ടോ? – രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: തനിക്ക് എതിരായ ബലാത്സംഗ പരാതികൾക്ക് പിന്നിൽ പാർട്ടിക്ക് പുറത്തുനിന്നുള്ള ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടിക്ക് പുറത്തുനിന്നുള്ള ഗൂഢാലോചനയെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും താനുമായുള്ള ചാറ്റുകൾ പൂർണമായും പുറത്തുവിടാൻ പരാതിക്കാരെ രാഹുൽ വെല്ലുവിളിച്ചു. താൻ ഒളിച്ചോടില്ലെന്നും കേസുകളെ സധൈര്യം നേരിടുമെന്നുമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണം. അതേസമയം ലൈംഗിക പീഡന പരാതിയിൽ ജയിലിൽ പോയി ജാമ്യം ലഭിച്ചത് പിന്നാലെയുള്ള ആദ്യ പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നും പുറത്തുവരുന്നത് ചാറ്റുകളിലെ ചെറുഭാഗങ്ങൾ മാത്രമെന്നും പൂർണരൂപം പുറത്തുവിടണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ട്വന്റിഫോറിനോട് പറഞ്ഞു. തനിക്കെതിരെയുള്ള പരാതികൾക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നു രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാൻഡ് പോലും കൊടുത്തിട്ടില്ല. അത്തരം ധാർമികതകളൊക്കെ വച്ച് പുലർത്തുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് ജയിലിൽ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ല…
Read More » -
ഉപ്പയുടെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം!! ഭാര്യാ സഹോദരീ ഭർത്താവുമായി സ്വത്തിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ആയുധംകൊണ്ട് ആക്രമണം, തടയാൻ ശ്രമിക്കുന്നതിനിടെ മകൾക്ക് വെട്ടേറ്റു, പ്രതി ലഹരിക്ക് അടിമയെന്ന് സൂചന, പിതാവ് പോലീസ് കസ്റ്റഡിയിൽ
കാസർകോട്: കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ ദാരുണമായി കൊല്ലപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈല (18)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇന്നു വൈകുന്നേരം ഭാര്യാ സഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുന്നതിനിടെ വെട്ടേൽക്കുകയുമായിരുന്നു. അതേസമയം പ്രതിയായ ഉമ്മർ വിദേശത്ത് ജോലി ചെയ്തിരുന്നയാളാണ്. ഇയാൾ കഞ്ചാവ് അടക്കമുള്ള ലഹരികൾ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.
Read More »
