Breaking News
-
ഭാര്യക്കും ഭര്‍ത്താവിനുംകൂടി കെഎസ്ഇബിയില്‍ നിന്ന് 4 ലക്ഷത്തിലേറെ ശമ്പളം; എന്നിട്ടും ആക്രാന്തം; വിജിലന്‍സ് പിടികൂടിയപ്പോള്‍ ‘ബസ് സ്‌റ്റോപ്പില്‍നിന്നാണോ പിടികൂടുന്നേ, ആകെ നാണക്കേടായല്ലോ’ എന്ന് ആദ്യ പ്രതികരണം; ‘കൈക്കൂലി വാങ്ങാന്‍ നാണമുണ്ടായില്ലേ’ എന്ന് ഉദ്യോഗസ്ഥര്‍; പണം വാങ്ങി നൊടിയിടയില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രദീപിന്റെ അറസ്റ്റ്
കൊച്ചി: ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ജോലിയുണ്ടായിട്ടും ആര്‍ത്തിമൂത്ത് കൈക്കൂലി വാങ്ങാനിറങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്‍. പ്രദീപിനെ വിജിലന്‍സ് കുടുക്കിയത് ദിവസങ്ങളുടെ നിരീക്ഷണത്തിന് ഒടുവില്‍. നോട്ടുകെട്ടുകള്‍ വാങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ മുന്നില്‍വച്ചാണ് പ്രദീപിനെ വിജിലന്‍സ് പിടികൂടിയത്. ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് രക്ഷപ്പെടാന്‍ പ്രദീപന്‍ അടവുകള്‍ പലതും പയറ്റിയെന്നാണു റിപ്പോര്‍ട്ട്. ബസ് സ്റ്റോപ്പില്‍ നിന്ന് നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് വിജിലന്‍സ് സംഘം പ്രദീപനെ പിടികൂടിയത്. ‘ഇത് ശരിയല്ല സാറെ, ആകെ നാണക്കേടായല്ലോ. ബസ് സ്റ്റോപ്പില്‍ വെച്ചൊക്കെയാണോ പിടിക്കുന്നേ’. വിജിലന്‍സിന്റെ നടപടിയില്‍ പിടിയിലായപ്പോള്‍ തന്നെ പ്രദീപന്‍ പ്രതിഷേധം അറിയിച്ചു. പൊതു സ്ഥലത്ത് വെച്ച് കൈക്കൂലി വാങ്ങാന്‍ നാണക്കേടുണ്ടായില്ലെ എന്ന് വിജിലന്‍സ് എസ്‌ഐ തിരിച്ച് ചോദിച്ചതോടെ പ്രദീപന്‍ ഒന്ന് ഒതുങ്ങി.കൂടുതല്‍ അഭ്യാസം ഇറക്കിയാല്‍ കളിമാറുമെന്ന് മനസിലായ പ്രദീപന്‍ പിന്നെ നല്ലകുട്ടിയായി. തേവര കെഎസ്ഇബി ഓഫിസിലെ അസിസ്റ്റന്‍ എന്‍ജിനീയറാണ് എന്‍. പ്രദീപന്‍. മാസം രണ്ട് ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. ഇതിന് പുറമെയാണ് കൈക്കൂലിയിനത്തിലുള്ള ധനസമാഹരണം. കൊച്ചി…
Read More » -
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന്റെ വീട്ടില്‍ മണിക്കൂറുകള്‍ ചെലവിട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയതിനെ കുറിച്ച് അറിവ്; പുതിയ ആരോപണങ്ങളുമായി ഡെമോക്രാറ്റുകള്‍; ട്രംപിനെ കുടുക്കി വിവാദച്ചൂട്
ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിനെതിരെ പുതിയ ആരോപണം. ട്രംപ് മണിക്കൂറുകളോളം എപ്സ്റ്റീന്റെ വീട്ടില്‍ സമയം ചിലവിട്ടുവെന്നാണ് പുതിയ ആരോപണം. എപ്സ്റ്റീന്റെ പേരില്‍ പുറത്തുവരുന്ന ഇമെയിലുകളിലാണ് ട്രംപിനെതിരെ ആരോപണങ്ങളുള്ളത്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ പുറത്തുവിട്ട മൂന്ന് ഇമെയിലുകളില്‍ ട്രംപിനെക്കുറിച്ച് പരാമര്‍ശിക്കുന്ന കാര്യങ്ങളാണുള്ളത്. 2011ല്‍ എപ്സ്റ്റൈന്‍ തന്റെ വിശ്വസ്തയായ ഗിസ്‌ലെയിൻ മാക്സ്‌വെല്ലിന് അയച്ച ഇമെയിലിലാണ് ട്രംപ് വീട്ടിലെത്തിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ട്രംപിന് എപ്‌സ്റ്റൈനുമായുള്ള സൗഹൃദത്തെക്കുറിച്ചും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യാൻ എപ്‌സ്റ്റൈൻ വർഷങ്ങളോളം നടത്തിയ ശ്രമങ്ങളെക്കുറിച്ചും ട്രംപിന് ബോധ്യമുണ്ടെന്ന തരത്തിലുള്ള ഇമെയിലുകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. അതേസമയം എപ്സ്റ്റൈനുമായി തനിക്ക് ബന്ധമില്ലെന്നാണ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എപ്സ്റ്റൈന് ധനികരായ പല സുഹൃത്തുക്കളുമായും ബന്ധമുണ്ടെന്ന് ഡെമോക്രാറ്റുകള്‍ നേരത്തേ ആരോപിച്ചിരുന്നു. ഫെഡറൽ കുറ്റങ്ങൾ ചുമത്തി വിചാരണ കാത്തിരിക്കുകയായിരുന്ന എപ്‌സ്റ്റൈൻ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വെച്ച് ജീവന്‍ ഒടുക്കിയിരുന്നു. 1993ല്‍ മാര്‍ല മാപിള്‍സുമായുള്ള ട്രംപിന്റെ വിവാഹച്ചടങ്ങില്‍ എപ്സ്റ്റീന്‍ പങ്കെടുക്കുന്ന ചിത്രങ്ങളും…
Read More » -
സ്ത്രീകളോടുള്ള തുടര്‍ച്ചയായ കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ച് തല മൊട്ടയടിച്ച് പ്രതിഷേധം; പിന്നാലെ ഭര്‍ത്താവും കോണ്‍ഗ്രസ് വിട്ടു; തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം; ലതികയുടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വത്തില്‍ യുഡിഎഫ് ആശയക്കുഴപ്പത്തില്‍; അതൃപ്തി പരസ്യമാക്കിയവര്‍ ഇനിയും പുറത്തുവരുമെന്ന് സൂചന
കോട്ടയം: എന്‍സിപി സംസ്ഥാന ഉപാധ്യക്ഷ ലതികാ സുഭാഷ് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. 48ാം വാര്‍ഡായ തിരുനക്കരയിലാണ് ലതിക മല്‍സരിക്കുന്നത്. യുഡിഎഫിന്റെ കുത്തക വാര്‍ഡാണ് തിരുനക്കര. നിലവില്‍ കോട്ടയം നഗരസഭ ഉപാധ്യക്ഷന്‍ ബി ഗോപകുമാറിന്റെ ഡിവിഷനാണ്. വനിതാ സംവരണം ആയതോടെയാണ് ലതികാ സുഭാഷിനെ രംഗത്തിറക്കി ഇടതുമുന്നണി അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. സംസ്ഥാന വനം വികസന കോര്‍പറേഷന്‍ അധ്യക്ഷയാണ് ലതിക. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക 2021 ല്‍ ഏറ്റുമാനൂര്‍ നിയമസഭ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. അന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഇന്ദിരാ ഭവന് മുന്നില്‍ തല മൊട്ടയടിച്ച് പ്രതിഷേധിച്ച ശേഷമാണ് പാര്‍ട്ടി വിട്ടത്. മുന്‍പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ ആയിട്ടുണ്ടെങ്കിലും നഗരസഭ ഡിവിഷനില്‍ ആദ്യമായിട്ടാണ് സ്ഥാനാര്‍ഥിയാകുന്നത്. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ത്ഥിത്വം എന്നാണ് ലതികാ സുഭാഷിന്റെ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം ആണ് മത്സരിക്കുന്നത്. എന്‍സിപി ഏല്‍പിച്ച ഉത്തരവാദിത്വമാണ്. നിയമസഭാ സീറ്റ് വനിതകള്‍ക്ക് നിഷേധിച്ചപ്പോള്‍ ആണ് 2021ല്‍…
Read More » -
നവീന്‍ ബാബു കേസില്‍ പിപി ദിവ്യയ്ക്കെതിരായ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ; എസിപി ടികെ രത്നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ മത്സരിക്കും
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല രത്നകുമാര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നും ഇദ്ദേഹം മത്സരിക്കും. സംഭവം കോണ്‍ഗ്രസ് വലിയ വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. നവീന്‍ബാബുവിന്റെ മരണം സംബന്ധിച്ച കേസ് അട്ടിമറിച്ചെന്നാണ് പ്രധാനമായും ഉയര്‍ത്തിയിരിക്കുന്ന ആക്ഷേപം. പി.പി. ദിവ്യയ്ക്കാകട്ടെ ഇത്തവണ സീറ്റും നല്‍കിയിട്ടില്ല. നവീന്‍ ബാബു കേസ് പൊലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയായെന്നും പറഞ്ഞു. കേസ് അട്ടിമറിച്ചെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമുണ്ടോയെന്ന് ചോദിച്ചു. സര്‍വീസില്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി തെറ്റായ സഹായം ചെയ്തതിനുള്ള പ്രതിഫലമാണ് സ്ഥാനാര്‍ത്ഥിത്വമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊലീസി നെ രാഷ്ട്രീയവത്ക്കരിച്ചുവെന്നും ആക്ഷേപം ഉയര്‍ത്തിയിരിക്കുകയാണ. തിരഞ്ഞെടുപ്പില്‍ നവീന്‍ ബാബു മരണം വലിയ ചര്‍ച്ചാവിഷയമാക്കി മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ് നീതിന്യായ വ്യവസ്ഥയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെടുന്ന സമീപനമാണെന്നും പറഞ്ഞു. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രത്നകുമാറിന്റെ…
Read More » -
ജാതി വിവാദത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ച് സിന്‍ഡിക്കേറ്റംഗം പറഞ്ഞതും ജാതി ; വിസിയ്ക്കും ബിജെപിക്കും എതിരേ ആയുധമാക്കാന്‍ എസ്എഫ്‌ഐ ; സര്‍വകലാശാല പ്രൊ ചാന്‍സലര്‍ക്കും എസ് സി/എസ് ടി കമ്മീഷനും പരാതി
തിരുവനന്തപുരം: കേരളാസര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ജാതി അധിക്ഷേപ ത്തില്‍ ആരോപണ വിധേയയായ ഡീനെ ന്യായീകരിക്കാന്‍ ശ്രമിച്ച് ബിജെപി സിന്‍ഡിക്കേറ്റ് അംഗം നടത്തയതും ജാതി. സംഭവം വൈസ് ചാന്‍സലര്‍ക്കും ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും എതിരേ ഇത് ആയുധമാക്കി എടുത്തിരിക്കുന്ന എസ്എഫ്‌ഐ പരാതി നല്‍കി. ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ കേരള സര്‍വ കലാ ശാല പ്രൊ ചാന്‍സലര്‍ക്കും എസ് സി/എസ് ടി കമ്മീഷനുമാണ് എസ്എഫ്ഐ യുടെ പരാതി. ജില്ലാ സെക്രട്ടറി എം എ നന്ദന്‍ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍, ഡോ. പി എസ് ഗോപകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടെയാണ് വിവാദ പരാമര്‍ശം ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തിയത്. ഡീന്‍ സി എന്‍ വിജയകുമാരിക്കെതിരായ ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ ജാതി അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലായിരുന്നു ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാതി. വിജയകുമാരി ടീച്ചറുടെ…
Read More » -
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് വരെ ഓഫീസുകളില്‍ കയറുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ; എംഎല്‍എ യെ ആരും ക്ഷണിച്ചിട്ടില്ല, കണ്ണാടിയില്‍ യോഗവും ചേര്‍ന്നിട്ടില്ല ; അതിലേ പോയപ്പോള്‍ ഓഫീസില്‍ കയറിയെന്നേയുള്ളെന്ന് ഡിസിസി പ്രസിഡന്റ്
പാലക്കാട് : ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ഇരിക്കെ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുടെ പേരില്‍ വിവാദം ഉയരുമ്പോള്‍ എംഎല്‍എ യെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡിസിസി പ്രസിഡന്റ്. കണ്ണാടിയില്‍ യോഗം ചേര്‍ന്നിട്ടില്ലെന്നും അതിലെ കടന്നുപോയപ്പോള്‍ രാഹുല്‍ വെറുതേ ഓഫീസില്‍ കയറിയതാണെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ വ്യക്തമാക്കി. കണ്ണാടിയില്‍ യോഗം ചേര്‍ന്നതായി അറിയില്ലെന്നും പറഞ്ഞു. പഞ്ചായത്തിന്റെ വികസന കാര്യങ്ങള്‍ക്കാണ് രാഹുല്‍ പോയത്. രാഹുലിനെ ആരും വിളിച്ചിട്ടില്ല. രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തില്‍ കെപിസിസി മറുപടി പറയുമെന്നും എ തങ്കപ്പന്‍ വ്യക്തമാക്കി. പാലക്കാട് കണ്ണാടിയില്‍ നടന്ന കാഴ്ചപറമ്പ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ യോഗത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.് സസ്‌പെന്‍ഷനില്‍ ഇരിക്കയാണ് രാഹുല്‍ യോഗത്തില്‍ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും വരെ പാര്‍ട്ടി ഓഫീസുകളില്‍ കയറുമെന്ന നിലപാടാണ് രാഹുല്‍ എടുത്തിരിക്കുന്നത്. സസ്‌പെന്‍ഷനിലാണെങ്കിലും ചുമതലകള്‍ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കും.…
Read More » -
പോലീസ് പിടിച്ചത് 80 ലക്ഷത്തിന്റെ വസ്തുവകകളുടെ രേഖകള്‍, 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍, 11 ലക്ഷം രൂപ പണം, ഒരു കാര്‍ ; കോളേജ് ക്ലര്‍ക്കുമാര്‍ തട്ടിയത് വിദ്യാര്‍ത്ഥികളുടെ 1.94 കോടിയുടെ വിദേശ യാത്രാ ഗ്രാന്റ്
ബംഗലുരു: ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അസിസ്റ്റന്റ് ക്ലര്‍ക്കുമാരായി ജോലി ചെയ്യുന്ന രണ്ട് വനിതാ ജീവനക്കാരും, അവരില്‍ ഒരാളുടെ കാമുകനും ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിദേശ യാത്രാ ഗ്രാന്റുകള്‍ക്കായി അനുവദിച്ച 1.94 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായി. കകടര രജിസ്ട്രാറുടെ ഓഫീസിലെ അസിസ്റ്റന്റ് ക്ലര്‍ക്കുമാരായ യെശ്വന്ത്പുര്‍ സ്വദേശി വി. സൗന്ദര്യ (25), ഹെസരഘട്ട സ്വദേശിയായ ആര്‍. ദീപിക (25) എന്നിവരാണ് അറസ്റ്റിലായവര്‍. ഈ തട്ടിപ്പിന് സഹായം നല്‍കിയതിന് ദീപികയുടെ കാമുകന്‍ സച്ചിന്‍ റാവുവിനെ (25) പോലീ സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2024 ജൂണിനും 2025 ഒക്ടോബറിനും ഇടയില്‍ ഈ ജീവനക്കാര്‍ വ്യാജ രേഖകള്‍ ചമയ്ക്കുകയും വ്യാജ അനുമതി പത്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത്, വിദ്യാര്‍ത്ഥി കള്‍ക്കായി അനുവദിച്ച ഫണ്ടുകള്‍ അവരുടെ ബന്ധുക്കളുടെയും പരിചയക്കാരു ടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വകമാറ്റി. സാധാരണയില്‍ കൂടുതലായി യാത്രാ ഗ്രാന്റുകള്‍ വിതരണം ചെയ്തതായി കകടര അധികൃതര്‍ ശ്രദ്ധിച്ചതിനെത്തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതില്‍ ഇതിനകം ബിരുദം നേടിയ മുന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള…
Read More » -
സ്‌ഫോടവസ്തുക്കളും വെടിക്കോപ്പുകളുമായി പിടികൂടിയ ഷഹീന്‍ സയീദ് പുല്‍വാമ ആക്രമണ സൂത്രധാരന്റെ ഭാര്യയുമായി ബന്ധപ്പെട്ടിരുന്നു ; അഫിറ ബീബി ഭീകരഗ്രൂപ്പിന്റ വനിതാ സംഘടനയുടെ പ്രധാന പ്രവര്‍ത്തക
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തലേദിവസം സ്‌ഫോടകവസ്തു ക്കളുമായി അറസ്റ്റിലായ ഷഹീന്‍ സയീദ് പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്റെ ഭാര്യയുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തല്‍. ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ജയ്ഷ്-ഇ-മുഹമ്മദിന്റെ ബന്ധം അന്വേഷിക്കുന്ന ഉദ്യോഗസ്ഥ രാണ് ഈ വിവരം പുറത്തുവിട്ടത്. സ്‌ഫോടനത്തിന് ഏതാനും ദിവസം മുമ്പായിരുന്നു ഇവര്‍ തമ്മില്‍ ആശയവിനിമയം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഡോ. ഷഹീന്‍ സയീദ് ജെയ്ഷ് കമാന്‍ഡറും പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനുമായ ഉമര്‍ ഫറൂഖിന്റെ ഭാര്യ അഫിറ ബീബിയുമായി ബന്ധപ്പെട്ടിരുന്നെന്നാണ് കണ്ടെത്തിയി രിക്കുന്നത്. ജെയ്ഷ് മേധാവി മസൂദ് അസ്ഹറിന്റെ മരുമകനായ ഉമര്‍ ഫറൂഖ്, സിആര്‍പി എഫ് ഉദ്യോഗസ്ഥരായ 40 പേരെ കൊലപ്പെടുത്തിയ പുല്‍വാമ ആക്രമണത്തിലെ പ്രധാനിയയാ യിരുന്നു. ഇയാള്‍ 2019-ലെ പുല്‍വാമ ആക്രമണത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉമറിന്റെ ഭാര്യയായ അഫിറ ബീബി, ജെയ്ഷിന്റെ പുതുതായി രൂപീകരിച്ച വനിതാ ബ്രിഗേഡായ ‘ജമാഅത്ത്-ഉല്‍-മോമിനത്ത്’-ന്റെ പ്രധാന മുഖമാണ്. ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് അഫിറ ഈ ബ്രിഗേഡിന്റെ ഉപദേശക സമിതിയായ ശൂരയില്‍…
Read More » -
ഡല്‍ഹിയിലെ ആറിടങ്ങളില്‍ സ്‌ഫോടന പരമ്പര ഉണ്ടാക്കാനായിരുന്നു ലക്ഷ്യം ; സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുകയോ ബോംബുകള്‍ എത്തിക്കുന്നതിനോ വേണ്ടി തയ്യാറാക്കിയത് 32 കാറുകള്‍ ; നാലെണ്ണം കണ്ടെത്തി, ഐ20 അതിലൊന്ന്
ന്യുഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 6 ന് സ്‌ഫോടന പരമ്പര നടത്താന്‍ ലക്ഷ്യമിട്ട് തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കിയത് 32 കാറുകളെന്ന് റിപ്പോര്‍ട്ട്. മാരുതി സുസൂക്കി ബ്രെസ്സ, മാരുതി സ്വിഫ്റ്റ് ഡിസൈര്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, പൊട്ടിത്തെറിച്ച ഐ20 ഉള്‍പ്പെടെയുള്ള കാറുകള്‍ ഇതിലുണ്ടായിരുന്നു. കാറുകള്‍ തീവ്രവാദികള്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നതിനോ ബോംബുകള്‍ എത്തിക്കുന്നതിനോ വേണ്ടി ഒരുക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയില്ല എന്നതിനാല്‍ ഒന്നിലധികം തവണ കൈമാറ്റം ചെയ്യപ്പെട്ടവയായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. ഇതില്‍ നാല് കാറുകളും ഇപ്പോള്‍ കണ്ടെത്തി. ഭീകരരുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഉയര്‍ന്നുവന്ന ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കാമ്പസില്‍ നിന്നാണ് ബ്രെസ്സ – HR87 U 9988 – കണ്ടെത്തിയത്. ഈ ഭീകരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കരുതുന്ന ഹരിയാനയിലെ ഫരീദാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബുധനാഴ്ച രാത്രിയോടെയാണ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തിയത്. വാഹനത്തിന്റെ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു…
Read More » -
ഊബറിനെതിരെയുള്ള പ്രതിഷേധം കേരള സവാരിക്ക് വേണ്ടിയോ ; സാധാരണക്കാരുടെ വോട്ട് ഊബറിന്; ഊബര്‍ തടയുമ്പോള്‍ പെരുവഴിയിലാകുന്നവരേറെ; നിരക്ക് കുറച്ചാല്‍ കേരള സവാരി ഹിറ്റാകും
തൃശൂര്‍: സാധാരണക്കാര്‍ക്ക് ആശ്വാസകരമായ യാത്രാസൗകര്യം നല്‍കുന്ന ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെ കൊല്ലാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരിയുടെ നിലനില്‍പ്പിന് വേണ്ടിയെന്ന് ആരോപണം. ഊബറിനേക്കാള്‍ കുറഞ്ഞ ചിലവില്‍ കേരളത്തില്‍ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുമില്ലാത്ത സാഹചര്യത്തില്‍ കേരരള സവാരിക്ക് ഡിമാന്റ് കുറവാണ്. ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വരെ കേരള സവാരി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കേരള സവാരി യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കാര്യമായ മെച്ചം യാത്രക്കാര്‍ക്കുണ്ടായില്ല. ഊബറുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള സവാരിയിലെ സവാരിക്ക് ചിലവു കൂടുതല്‍ തന്നെയായിരുന്നു. പല ഓട്ടോ ഡ്രൈവര്‍മാരും ഊബര്‍ ആപ്പും കേരള സവാരി ആപ്പും ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കൂടുതലും ഉപയോഗിച്ചത് ഊബറായിരുന്നു. ഏറെ കൊട്ടിഘോഷിച്ചിറക്കിയ കേരള സവാരി ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോം കട്ടപ്പുറത്തു കയറുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഊബറിനെതിരെ കടുത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നാണ് ആരോപണം. ലോണെടുത്തും…
Read More »