ഇസ്രായേലിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന്; ഇറാനില്‍ വ്യാപക അറസ്റ്റ്; ജനങ്ങളില്‍ പിടിമുറുക്കി റവല്യൂഷനറി ഗാര്‍ഡുകള്‍; ആക്രമണം ഭയന്ന് ചെക്ക് പോയിന്റുകള്‍ പാലങ്ങള്‍ക്ക് അടിയിലേക്കു മാറ്റി

ദുബായ്: ഇറാനിലെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേലിനും യുഎസിനും അതീവ രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിച്ച് ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ പുതിയ കേന്ദ്രങ്ങളില്‍ ഇസ്രായേലിന്റെയും യുഎസിന്റെയും യുദ്ധവിമാനങ്ങള്‍ ആക്രമണം തുടരുന്നതിനിടയിലാണ് നടപടി.
ഇറാന്റെ സൈനിക, സുരക്ഷാ നിര്‍മിതികളുടെ വിവരങ്ങള്‍ ഇസ്രായേലിന് അയച്ചുകൊടുത്തു എന്നാരോപിച്ച് വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ 20 പേരെ അറസ്റ്റ് ചെയ്തതായി അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. പ്രവിശ്യാ പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്.
വ്യോമാക്രമണങ്ങള്‍ കാര്യമായി ബാധിക്കാത്ത വടക്കുകിഴക്കന്‍ ഇറാനിലും 10 പേര്‍ പിടിയിലായിട്ടുണ്ട്. തന്ത്രപ്രധാനമായ ഇടങ്ങളെക്കുറിച്ചും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ‘സയണിസ്റ്റ് ശത്രുക്കളും (ഇസ്രായേല്‍) യുഎസും ഇറാനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെ, കലാപങ്ങള്‍ അഴിച്ചുവിടുന്നതിനായി കൂലിപ്പടയാളികളെയും ചാരന്മാരെയും സജീവമാക്കിയിരിക്കുകയാണ്,’ എന്ന് റവല്യൂഷണറി ഗാര്‍ഡ്സിന്റെ ഇന്റലിജന്‍സ് വിഭാഗത്തെ ഉദ്ധരിച്ച് തസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും അനുശോചന ചിഹ്നങ്ങള്‍ (mourning symbols) കത്തിക്കുകയും ചെയ്തു എന്നാരോപിച്ച് പടിഞ്ഞാറന്‍ പ്രവിശ്യയായ ലൊറെസ്താനില്‍ മൂന്ന് പേരെ തടഞ്ഞുവെച്ചതായി സ്റ്റുഡന്റ് ന്യൂസ് നെറ്റ്വര്‍ക്കും റിപ്പോര്‍ട്ട് ചെയ്തു.
അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്ന ഇന്‍ഫോര്‍മര്‍മാരില്‍ നിന്നുള്ള സൂചനകള്‍ അനുസരിച്ച് ഇസ്രായേല്‍ ഇപ്പോള്‍ സുരക്ഷാ ചെക്ക്പോസ്റ്റുകളെ ലക്ഷ്യം വെക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഇറാനെതിരെയുള്ള ആക്രമണത്തിന്റെ പുതിയ ഘട്ടമാണെന്ന് ഇസ്രായേലിന്റെ സൈനിക തന്ത്രങ്ങളെക്കുറിച്ച് അറിവുള്ള ഒരു സ്രോതസ്സ് റോയിട്ടേഴ്സിനോട് പറഞ്ഞു.
നിലവിലെ യുദ്ധം തുടങ്ങുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ്, ജനുവരിയില്‍ ഇറാനില്‍ വ്യാപകമായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ അടിച്ചമര്‍ത്തലിലൂടെയാണ് ഭരണകൂടം ഇതിനെ നേരിട്ടത്. പുരോഹിത ഭരണകൂടത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘അക്രമാസക്തമായ കലാപങ്ങള്‍ക്ക്’ പിന്നില്‍ ഇസ്രായേലും യുഎസും ആണെന്നാണ് അധികൃതര്‍ ആരോപിക്കുന്നത്. അതേസമയ, ഇസ്രായേല്‍ ആക്രമണങ്ങള്‍ ഭയന്ന് റവല്യൂഷനറി ഗാര്‍ഡുകള്‍ ചെക്ക് പോയിന്റുകള്‍ പാലങ്ങള്‍ക്ക് അടിയിലേക്കു മാറ്റിയിട്ടുണ്ട്. ചിലയിടങ്ങളില്‍ തുരംഗങ്ങള്‍ക്ക് ഉള്ളിലാണെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ട വീഡിയോകളില്‍ വ്യക്തമാക്കുന്നു.
#IranWar, #IsraelIranConflict, #BreakingNews, #MiddleEastCrisis, #IranArrests, #Espionage, #USArmy, #IsraelAirStrike, #GlobalPolitics, #MalayalamNews, #DailyhuntUpdates, #MilitaryNews, #IranProtests, #SecurityAlert, #InternationalNews, #WarUpdate2026 ഇറാൻ ഇസ്രായേൽ യുദ്ധം, ചാരവൃത്തി അറസ്റ്റ്, ഇറാൻ വാർത്തകൾ, ഇസ്രായേൽ വ്യോമാക്രമണം, ഇറാൻ സുരക്ഷ, ലോക വാർത്തകൾ, റോയിട്ടേഴ്സ് വാർത്ത, Iran Israel War updates Malayalam, Spies arrested in Iran, Iran military news, West Asia conflict, International relations news.






