Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘പരിശോധന നടത്തിയ സ്ഥലത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ല, തോക്ക് കൈക്കലാക്കി വെടിയുതിര്‍ത്തത് അത്ഭുതപ്പെടുത്തുന്നു, സംരംഭകന്റെ വിലപ്പെട്ട ജീവന്‍ ഇല്ലാതാക്കി’; സി.ജെ. റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; നിര്‍മലാ സീതാരാമന് കത്തയച്ചു

തിരുവനന്തപുരം: ബംഗളൂരുവിലെ ആദായനികുതി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബില്‍ഡേഴ്സ് മേധാവിയും റിയല്‍റ്ററുമായ സി.ജെ. റോയിയുടെ അസ്വാഭാവിക മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു.

സംരംഭകന്റെ ആത്മഹത്യയെന്ന് സംശയിക്കുന്ന ഈ മരണം പൊതുസമൂഹത്തെയും ബിസിനസ്സ് സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രാജ്യത്തെ നികുതി ഭരണ സംവിധാനത്തിന് മേലേറ്റ ‘കളങ്ക’മാണിത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ‘നോണ്‍-ഇന്‍ട്രൂസീവ് യൂസേജ് ഓഫ് ഡാറ്റ ടു ഗൈഡ് ആന്‍ഡ് ഇനേബിള്‍’ (NUDGE) എന്ന നയത്തിലൂന്നിയായിരിക്കണം ആദായനികുതി വകുപ്പിന്റെ നടപടികളെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. അപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രം ‘അതിക്രമിച്ചുള്ള നടപടികള്‍’ (intrusive action) ആവശ്യമായി വന്നേക്കാം, എങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ ‘അങ്ങേയറ്റത്തെ ജാഗ്രത’ പാലിക്കണമെന്നതാണ് കീഴ്വഴക്കമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ഐ.ടി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ‘ആവശ്യമായ ജാഗ്രതയുടെ കുറവ്’ ഒരു സംരംഭകന്റെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയുടെയും പിടിച്ചെടുക്കല്‍ നടപടികളുടെയും ഗുണദോഷങ്ങളെക്കുറിച്ച് ഈ ഘട്ടത്തില്‍ അഭിപ്രായം പറയുന്നില്ല. എന്നാല്‍, പൊതുവിടങ്ങളില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില നിഗമനങ്ങളില്‍ എത്താതിരിക്കാന്‍ കഴിയില്ല. ഒരു ഐ.ടി പരിശോധനയും പിടിച്ചെടുക്കല്‍ നടപടിയും നടന്നുകൊണ്ടിരിക്കെ, അതേ പരിസരത്ത് വെച്ച് തന്നെ റോയിക്ക് തന്റെ ലോഡ് ചെയ്ത തോക്ക് കൈക്കലാക്കാനും സ്വയം വെടിവെക്കാനും കഴിഞ്ഞു എന്നത് ‘തികച്ചും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്’ എന്ന് അദ്ദേഹം കത്തില്‍ കുറിച്ചു.

പരിശോധന നടത്തുന്ന സ്ഥലത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം ഐ.ടി വകുപ്പിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”അത് ഐ.ടി ഉദ്യോഗസ്ഥരുടെ ഏറ്റവും കുറഞ്ഞ ഉത്തരവാദിത്തമാണ്. കൂടാതെ, അന്വേഷണത്തിന് വിധേയനാകുന്ന വ്യക്തിയുടെ ചില അവകാശങ്ങളെ മാനിക്കാനും ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്,” അദ്ദേഹം പറഞ്ഞു.

തിരച്ചില്‍ വാറണ്ട് നടപ്പിലാക്കുമ്പോള്‍ പരിശോധനയ്ക്ക് വിധേയനായ വ്യക്തിയുടെ സാന്നിധ്യം നിര്‍ബന്ധമാണ്. ”നിലവിലെ കേസില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, പരിശോധന നടക്കുമ്പോള്‍ തന്നെ മിസ്റ്റര്‍ റോയ് മറ്റൊരു മുറിയിലേക്ക് മാറുകയും തന്റെ ലൈസന്‍സുള്ള തോക്ക് എടുത്ത് വെടിയുതിര്‍ക്കുകയും ചെയ്തു. ഇത് ശരിയാണെങ്കില്‍, അതീവ ഗുരുതരമായ വീഴ്ചയാണിത്. ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ഈ സംഭവം ഐ.ടി ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രോട്ടോക്കോളുകളുടെ ലംഘനത്തെയാണ് വിരല്‍ ചൂണ്ടുന്നത്,” പിണറായി വിജയന്‍ പറഞ്ഞു.

അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടും ഐ.ടി ഉദ്യോഗസ്ഥര്‍ റോയിയെ വിടാതെ പിന്തുടരുകയായിരുന്നുവെന്ന് ദുഃഖിതരായ കുടുംബാംഗങ്ങള്‍ പറഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഐ.ടി ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് വരുന്നുണ്ടെന്നും ‘ഐ.ടി ശല്യം അസഹനീയമാണെന്ന്’ സഹോദരന്‍ തന്നോട് പലതവണ പറഞ്ഞിരുന്നതായും റോയിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംഭവത്തെക്കുറിച്ച് ഐ.ടി വകുപ്പിന് അവരുടേതായ വിശദീകരണം ഉണ്ടായേക്കാം. നികുതി വെട്ടിപ്പ് ഗൗരവകരമായ പ്രശ്‌നമാണെന്ന കാര്യത്തിലും തര്‍ക്കമില്ല. കര്‍ണാടക പോലീസ് റോയിയുടെ മരണം അന്വേഷിക്കുന്നുണ്ട്. എങ്കിലും, കേന്ദ്രസര്‍ക്കാര്‍ കുടുംബത്തിന്റെ പരാതികളെ സഹാനുഭൂതിയോടെ കാണണം. അതിനാല്‍, സംഭവത്തിന്റെ വിപുലമായ വശങ്ങളും പ്രത്യാഘാതങ്ങളും പരിശോധിക്കുന്നതിനായി ഒരു ഭരണഘടനാ കോടതിയില്‍ സേവനമനുഷ്ഠിച്ച വ്യക്തിയുടെ നേതൃത്വത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Kerala’s Chief Minister Pinarayi Vijayan has written to the Union Minister of Finance and Corporate Affairs, Nirmala Seetharaman, requesting a judicial enquiry into the unnatural death of C.J. Roy, a realtor and head of the Confidant Group of Builders, during an Income Tax raid on his office in Bengaluru, Karnataka, on January 30.

Mr. Vijayan said the suspected death by suicide of the entrepreneur had shocked civic society and the business community. He termed the incident a “blot” on the country’s tax administration. Mr Vijayan said Income Tax enforcement was singularly guided by the Centre’s stated Non-Intrusive Usage of Data to Guide and Enable (NUDGE). Mr. Vijayan said some rare situations might warrant “intrusive action”. However, he said, “extreme caution” was the norm.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: