Breaking NewsIndiaLead NewsNEWSNewsthen SpecialWorld

എല്ലാ കരാറുകളുടെയും മാതാവ്! ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് ഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യാപാര കരാറില്‍ ഒപ്പിട്ടെന്നു മോദി; യൂറോപ്യന്‍ യൂണിയനുവേണ്ടി വിപണികള്‍ തുറന്നിട്ട് ഇന്ത്യ; അമേരിക്കയെ ഒഴിവാക്കിയുള്ള ലോക രാജ്യങ്ങളുടെ നീക്കത്തിന്റെ ഭാഗം

ന്യൂഡല്‍ഹി: ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്നു ഭാഗത്തെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ ഒരു വ്യാപാര കരാറിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അന്തിമരൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള അസ്ഥിരമായ ബന്ധങ്ങള്‍ക്കിടയില്‍ ഒരു ബദല്‍ സുരക്ഷാമാര്‍ഗം കണ്ടെത്താനുള്ള ഇരുപക്ഷത്തിന്റെയും നീക്കമായിട്ടാണിതിനെ വിലയിരുത്തുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍, ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ 27 രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനായി തുറന്നുനല്‍കാന്‍ ഈ കരാര്‍ വഴിയൊരുക്കും. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍.

ഇന്നലെ കരാര്‍ ഒപ്പിട്ടെന്നു മോദി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകള്‍ ഇതിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് വിളിക്കുന്നത്. ഈ കരാര്‍ ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും യൂറോപ്പിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കും വലിയ അവസരങ്ങള്‍ നല്‍കും. ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും ഈ കരാര്‍ പ്രതിനിധീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും കരാറിന്റെ വിശദാംശങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് സംയുക്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരം 136.5 ബില്യണ്‍ ഡോളറായിരുന്നു.

ദക്ഷിണ അമേരിക്കന്‍ വ്യാപാര കൂട്ടായ്മയായ മെര്‍കോസറുമായി (ങലൃരീൗെൃ—-) യൂറോപ്യന്‍ യൂണിയന്‍ സുപ്രധാന കരാറില്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുമായുള്ള ഈ നീക്കം. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യ, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയന്‍ കരാറുകള്‍ ഉണ്ടാക്കിയിരുന്നു. ഇതേ കാലയളവില്‍ ഇന്ത്യ ബ്രിട്ടന്‍, ന്യൂസിലന്‍ഡ്, ഒമാന്‍ എന്നീ രാജ്യങ്ങളുമായും വ്യാപാര ഉടമ്പടികള്‍ പൂര്‍ത്തിയാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കവും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേലുള്ള താരിഫ് ഭീഷണികളും പാശ്ചാത്യ രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല സഖ്യങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇത്തരം കരാറുകള്‍ വര്‍ദ്ധിക്കുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരു സര്‍ക്കാരുകളും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

കരാറിന്റെ നിയമപരമായ പരിശോധനകള്‍ക്ക് അഞ്ച് മുതല്‍ ആറ് മാസം വരെ സമയമെടുക്കുമെന്നും അതിനുശേഷം ഔദ്യോഗികമായി ഒപ്പുവെക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ പൂര്‍ണ്ണമായി നടപ്പിലാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

India and the European Union have finalised a landmark trade deal that will represent a quarter of the world’s economy, Indian Prime Minister Narendra Modi said on Tuesday, as the two sides seek to hedge against fickle ties with the U.S. After nearly two decades of on-off negotiations, the deal will pave the way for India to open up its vast and guarded market, the world’s largest, to free trade with the 27-nation EU, its biggest trading partner.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: