Breaking NewsKeralaLead Newspolitics

സുവോളജിക്കല്‍ പാര്‍ക്ക് 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന്റെ ഗുണമെന്ന് മുഖ്യമന്ത്രി ; ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണത്തിന്റെ ഫലം 40 വര്‍ഷം മുടങ്ങിക്കിടന്ന പദ്ധതി നടപ്പിലായി

തൃശൂര്‍ നിവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമായ പുത്തൂര്‍ സുവോളജിക്കല്‍ ലാബ് സാക്ഷാത്കരിക്കപ്പെട്ടതിന് കാരണം ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പതിറ്റാണ്ടായി ഈ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ജനങ്ങള്‍ കാത്തിരി ക്കുക ആയിരുന്നു. വൈലോപ്പിള്ളിയെ പോലെ നിരവധി പേരടെ ആഗ്രഹം ഇപ്പോള്‍ സ്ഥലീകരിക്കപ്പെട്ടതായും പറഞ്ഞു.

പല പദ്ധതികളെയും പോലെ പാതിയില്‍ മന്ദീഭവിക്കുന്ന സ്ഥിതി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഉണ്ടായില്ല. നാലു പതിറ്റാണ്ട് നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായത്. നമ്മുടെ നാടിന് പല ദുരനുഭവങ്ങളുണ്ട്. ഒരു ഘട്ടത്തില്‍ നന്നായി പോയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് മന്ദീഭവിക്കുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ട്. സുവോളജിക്കല്‍ പാര്‍ക്കിന് ആ ഗതി ഉണ്ടായില്ലെന്നത് ആശ്വാസകരം. കിഫ്ബി കേരളത്തിന്റെ പശ്ചാത്തല വികസന രംഗത്ത് വലിയ സഹായം നല്‍കിയ സംവിധാനം.

Signature-ad

നമ്മുടെ നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിഭവശേഷി വച്ച് കഴിയാത്ത അവസ്ഥയുണ്ട്.വിഭവശേഷിക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ കേരളം കാലാനുസൃതമായ പുരോഗതി നേടില്ല. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. എല്‍ഡിഎഫ് 2016 ല്‍ അധികാരത്തില്‍ ഏറിയപ്പോള്‍ ഇവയെല്ലാം എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് സര്‍ക്കാര്‍ ആലോചിച്ചത്. 2021 ആയപ്പോള്‍ 62,000 കോടി രൂപ കിഫ്ബി വഴി വിവിധ പദ്ധതികളിലൂടെ ഏറ്റെടുക്കാന്‍ കഴിഞ്ഞു.വിദ്യാഭ്യാസ രംഗം ഏറ്റവും വലിയ മാതൃകയായി. 1000 ലേറെ സ്‌കൂളുകള്‍ അടച്ച് പൂട്ടാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കിഫ്ബിയിലൂടെ വലിയ മാറ്റം പിന്നീടുണ്ടായി. 5000 കോടി രൂപ സ്‌കൂളുകള്‍ക്കായി പിന്നീട് ചെലവഴിച്ചു. 2016 21 കാലഘട്ടത്തില്‍ ആരോഗ്യ രംഗത്ത് വന്ന മാറ്റം നാം പ്രത്യേകം ശ്രദ്ധിക്കണം. അമേരിക്കയില്‍ 5.6 നവജാത ശിശുമരണ നിരക്കക്കെങ്കില്‍ കേരളത്തില്‍ 5 ആണ്. ദേശീയപാത ഭൂമി ഏറ്റെടുക്കലിന് 5060 കോടി രൂപ നാം കിഫ്ബിയില്‍ നിന്നാണ് നല്‍കിയത്. കിഫ്ബിയിലൂടെ നാടിന്റെ വലിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്കായി. അതിന്റെ മറ്റൊരു ദ്യഷ്ട്ടാന്തമാണ് സുവോളജിക്കല്‍ പാര്‍ക്കും.

രാജ്യത്തിന്റെ പ്രശംസ പിടിച്ചു പറ്റുന്ന മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായി. ആരോഗ്യ രംഗത്തെ തകര്‍ച്ച എല്ലാവരെയും വിഷമിപ്പിച്ച സംഗതിയാണ്. കിഫ്ബിയിലൂടെ ആ രംഗത്തും വലിയ മാറ്റങ്ങള്‍ ഉണ്ടായി. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെ വലിയ പദ്ധതികള്‍ നടപ്പാക്കി. കോവിഡിന് നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ മറികടന്ന് പോകാത്ത അവസ്ഥയിലേക്ക് നാം കാര്യങ്ങള്‍ എത്തിച്ചു.

കോവിഡിന്റെ മൂര്‍ധന്യദിശയില്‍ നമ്മള്‍ ലോകത്തെയും രാജ്യത്തെയും വിസ്മരിപ്പിച്ചു. 2016ലെ ഘഉഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കി നായി ഫണ്ട് വകയിരുത്തി. പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: