Breaking NewsIndiaLead NewsNEWSNewsthen SpecialSocial MediaTRENDINGWorld

‘അമേരിക്കയ്ക്കു താവളമൊരുക്കും; ജൂതരെ തീര്‍ക്കാന്‍ 40 ദശലക്ഷം ഡോളര്‍ പ്രതിവര്‍ഷം ഹമാസിനു നല്‍കും; ജിസിസി രാജ്യങ്ങള്‍ ഖത്തറിനും അല്‍-ജസീറയ്ക്കും ഉപരോധം ഏര്‍പ്പെടുത്തിയത് തട്ടിപ്പ് തിരിച്ചറിഞ്ഞ്; ഇസ്രയേല്‍ കണ്ണടച്ചാല്‍ ആ രാജ്യം ഭൂമുഖത്തുനിന്ന് ഇല്ലാതാകും’; ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ഖത്തറിലെ തീവ്രവാദ ഭരണകൂടം സ്വന്തം ചെലവില്‍ ആഗോള ഇസ്ലാമിക ഭീകരവാദികള്‍ക്കു നിര്‍മിച്ചു നല്‍കിയ മാരകായുധമാണ് അല്‍- ജസീറയെന്നും ബിബിസിയുടെ മറുപുറമാണിതെന്നും ചൂണ്ടിക്കാട്ടുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. സ്വന്തം മണ്ണില്‍ സൈനിക താവളം നിര്‍മിക്കാന്‍ അമേരിക്കയെ അനുവദിച്ച ഖത്തര്‍ പ്രതിവര്‍ഷം 40 ദശലക്ഷം ഡോളര്‍ ജൂതരെ തീര്‍ക്കാന്‍ ഹമാസിനു നല്‍കുന്നു. ഖത്തര്‍ ഏതാണ്ടെല്ലാ ഇസ്ലാമിക തീവ്രവാദികളുടെയും ഒളിത്താവളമാണ്. ഇതു തരിച്ചറിഞ്ഞാണ് 2017ല്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ സംയുക്തമായി ദോഹയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. അല്‍ ജസീറയുടെ സംപ്രേഷണം ഇസ്ലാമിക രാഷ്ട്രങ്ങളായ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യുഎഇയും നിരോധിച്ചത്, ചാനലിന്റെ ഭീകരതയോടുള്ള അപകടകരമായ ആഭിമുഖ്യവും ഐക്യപ്പെടലും കണ്ടറിഞ്ഞതിന് ശേഷമാണെന്നും സജീവ് ആലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Signature-ad

 

പോസ്റ്റിന്റെ പൂര്‍ണരൂപം

 

ബിബിസിയും അല്‍ – ജസീറയും

ബ്രിട്ടീഷ് ജനാധിപത്യം ലോകത്തിന് നല്കിയ ഏറ്റവും മഹത്തായ സമ്മാനമാണ് ബിബിസി. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ആധികാരികത വാര്‍ത്തകളുടെ അവസാനവാക്കാണ്. കൊളോണിയലിസത്തിന്റെ പാപഭാരങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ബ്രിട്ടീഷ് ഡമോക്രസിയുടെ ആത്മാര്‍ത്ഥമായ ശ്രമമായി ബിബിസിയെ കാണാവുന്നതാണ്. ഖത്തറിലെ തീവ്രവാദഭരണകൂടം സ്വന്തം ചെലവില്‍ ആഗോള ഇസ്ലാമിക ഭീകരവാദികള്‍ക്ക് നിര്‍മ്മിച്ചുനല്കിയ മാരകായുധമാണ് അല്‍-ജസീറ.

ഉദാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തുംഗമാതൃകയായി ബിബിസി നിലകൊള്ളുമ്പോള്‍, ISIS അല്‍ഖ്വയ്ദ, താലിബാന്‍, ഹമാസ്, ലഷ്‌കര്‍ ഇ തയ്ബ തുടങ്ങിയ കൊലയാളിക്കൂട്ടങ്ങള്‍ക്ക് സപ്പോര്‍ട്ടും പിന്തുണയുമായി ഖത്തര്‍ രാജകുടുംബം തുറന്നുവിട്ട കിംഗ് കോബ്രയാണ് അല്‍ ജസീറ ഒരു വശത്ത് അമേരിക്കയെ സുഖിപ്പിച്ച് കയ്യില്‍ നിര്‍ത്തുകയും മറുവശത്ത് ഇസ്ലാമിക ടെററിസ്റ്റുകള്‍ക്കായി നിര്‍ബാധം പണം ഒഴുക്കുകയും ചെയ്യുന്ന കുമ്പിടിരാഷ്ട്രമാണ് ഖത്തര്‍. സ്വന്തം മണ്ണില്‍ സൈനികത്താവളം യുഎസിന് അനുവദിച്ചു കൊടുത്ത അതേ ഖത്തര്‍ പ്രതിവര്‍ഷം 40 മില്യണ്‍ ഡോളര്‍ ജൂതരെ തീര്‍ക്കാനായി ഹമാസിന് നല്കുന്നു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ മിലിട്ടറി ബേസുള്ള ഖത്തര്‍ ഏതാണ്ട് എല്ലാ ഇസ്ലാമിക ഭീകരന്മാരുടെയും സുരക്ഷിത ഒളിത്താവളം കൂടിയാണ്. 1200ല്‍ പരം ഇസ്രായേലി സിവിലിയന്‍സിനെ ഹമാസ് കൂട്ടക്കൊല നടത്തിയത് ലൈവായി കണ്ട് ഇസ്മായില്‍ ഹനിയയും സംഘവും അര്‍മാദിച്ചത് ദോഹയിലെ രമ്യഹര്‍മ്യത്തില്‍ വച്ചായിരുന്നു.

ട്രംപിന് സ്വന്തമായൊരു ബോയിംഗ് വിമാനം സമ്മാനിച്ച ഖത്തര്‍ അമീര്‍ ലോകമെമ്പാടും നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരസംഘങ്ങളുടെ ഫിനാഷ്യല്‍ സ്‌പോണ്‍സര്‍ പദവിയും വഹിക്കുന്നു. അഫ്ഗാന്‍ സ്ത്രീകളെ ആറാം നൂറ്റാണ്ടിലെ ഇരുട്ടിലേക്ക് തള്ളിയിട്ട താലിബാനെ ലോകം നിരോധിച്ചപ്പോള്‍ അവര്‍ക്ക് ദോഹയില്‍ ഒരു ഓഫീസ് തന്നെ പണികഴിപ്പിച്ചുനല്കിയതും ദയാലുവായ ഈ അമീര്‍ ആയിരുന്നു.

സല്‍മാന്‍ രാജകുമാരന്റെ സ്ഥാനാരോഹണത്തോടെ സൗദി വഹാബികള്‍ ആധുനികതയെ പുല്കിതുടങ്ങിയപ്പോള്‍ സുന്നിതീവ്രവാദത്തിന്റെ തലതൊട്ടപ്പന്‍ സ്ഥാനം ഖത്തര്‍ അമീര്‍ ഏറ്റെടുത്തു. പൊളിറ്റിക്കല്‍ ഇസ്ലാം രാജവാഴ്ചയ്ക്ക് ഉയര്‍ത്തുന്ന ഭീഷണി തിരിച്ചറിഞ്ഞ GCC രഷ്ട്രങ്ങള്‍ ഐഎസ്, ഹമാസ് തുടങ്ങിയ കൊടുംഭീകരസംഘടനകളെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ , ടെററിസ്റ്റ് ജിഹ്വയായി അല്‍ ജസിറ ചാനല്‍ ആരംഭിച്ച് അബൂബക്കര്‍ ബാഗ്ദാദിക്കും ഇസ്മയില്‍ ഹനിയയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഖത്തര്‍ ശ്രമിച്ചത്. ഖത്തറിന്റെ വെടക്ക് സ്വഭാവം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് 2017ല്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ സംയുക്തമായി ദോഹയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

അല്‍ ജസീറയുടെ സംപ്രേഷണം ഇസ്ലാമിക രാഷ്ട്രങ്ങളായ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യുഎഇയും നിരോധിച്ചത്, ചാനലിന്റെ ഭീകരതയോടുള്ള അപകടകരമായ ആഭിമുഖ്യവും ഐക്യപ്പെടലും കണ്ടറിഞ്ഞതിന് ശേഷമാണ്. ആറുമാസം പ്രായമുള്ള തൊട്ടില്‍ക്കുഞ്ഞിനെ വരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഹമാസിന് വാഴ്ത്തുപാട്ടുകള്‍ പാടിയ അതേ കേരളാഗായകസംഘം തന്നെയാണ് ഗസയിലെ കുഞ്ഞുങ്ങള്‍ എന്നപേരില്‍ നെഞ്ചത്തടിച്ച് കേഴുന്നത്. അകലങ്ങള്‍ക്ക് അകലെയുള്ള മതഭ്രാന്തന്‍ ചാവേറിനെ മഹാനായ പോരാളിയായി കാണുന്ന വിചിത്ര ദീനാനുകമ്പക്കാരെ സുഖിപ്പിക്കാനുള്ള അടവുകളും തന്ത്രങ്ങളുമാണ് മലയാളമതേതരരാഷ്ട്രീയസമാജം പയറ്റുന്നത്. പെഹല്‍ഗാം കൂട്ടക്കൊല ലൈവായി കണ്ട് കറാച്ചി മണിമാളികയില്‍ ഹാഫിസ് സയിദും മസൂദ് അസ്ഹറും ഡാന്‍സ് ചെയ്യുന്നത് കണ്ടാല്‍ നമ്മുടെ ചോര തിളയ്ക്കും, രാഷ്ട്രത്തിന്റെ മനസാക്ഷി പ്രതികാരത്തിനായി ദാഹിക്കും. ഇതേ വികാരത്തോടെയാണ് ഒക്ടോബര്‍ 7 കൂട്ടക്കൊലയുടെ ബാക്കി നില്ക്കുന്ന ആസൂത്രകരെ ഒറ്റയടിക്ക് ഇല്ലാതാക്കാനായി ഇസ്രായേല്‍ ഖത്തറില്‍ precision strike നടത്തിയത്.

ഒരു രാഷ്ട്രം അതിന്റെ പരമാധികാരത്തിന്റെ മറവില്‍, ഭീകരതയുടെ വിത്ത് വിതച്ച്, കൊലയാളികളെ ഉല്പാദിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ആ പരമാധികാരം വെല്ലുവിളിക്കപ്പെടും. സ്വന്തം ജനതയുടെ സുരക്ഷയും സൈ്വര്യജീവിതവും ഉറപ്പുവരുത്താന്‍ ഹമാസിന്റെ ഖത്തര്‍ ആഘോഷക്കൊട്ടാരം ആക്രമിക്കാനുള്ള അവകാശം നെതന്യാഹുവിനുണ്ട്.
ഒരു തെറ്റും ചെയ്യാത്ത യുക്രെയിന്‍ ജനതയെ റഷ്യ കടന്നാക്രമിച്ചപ്പോള്‍, അവിടുത്തെ ജനങ്ങള്‍ അന്യനാടുകളിലേക്ക് അഭയാര്‍ത്ഥികളായി പലായനം ചെയ്തപ്പോള്‍ കേരളത്തിലിരുന്ന് പുട്ടിന് ജയ് വിളിച്ചവരാണ് ഇപ്പോള്‍ ഖത്തറിന് വേണ്ടി മുഷ്ടി ചുരുട്ടുന്നത്. ഇവരുടെയൊക്കെ ചാട്ടം എങ്ങോട്ടാണെന്ന് മലയാളികള്‍ക്ക് നന്നായി അറിയാം.

2019ലെ ഒരു ഈസ്റ്റര്‍ ദിനത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് വിശ്വാസനിറവില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി പള്ളികളില്‍ ഒത്തുകൂടിയവരുടെ ഇടയിലേക്ക് ബാക്ക് പാക്കുമായി കടന്നുവന്ന സൂയിസൈഡ് ബോംബേഴ്‌സ് പൊട്ടിത്തെറിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 400ല്‍ അധികം മനുഷ്യരാണ് ചിന്നഭിന്നമായി പോയത്. നമ്മുടെ തൊട്ടയലത്ത്, രൂപത്തിലും ഭാവത്തിലും നരവംശപരമായി മലയാളിയോട് വളരെയധികം സാദൃശ്യം പുലര്‍ത്തുന്ന ശ്രീലങ്കന്‍ ജനതയുടെ ദുരന്തത്തില്‍ അനുഭാവം പ്രകടിപ്പിച്ച് ഒരു ചെറുമെഴുകുതിരിജ്വാല പോലും ഇന്നാട്ടില്‍ തെളിയാതെ പോയതിന്റെ കാരണം സുവ്യക്തമാണ്.
അവസാനത്തെ യഹൂദനെയും ഭൂമിയില്‍ നിന്ന് തുടച്ചുനീക്കണം എന്ന മതശാസനമാണ് ഒക്ടോബര്‍ 7 കൂട്ടക്കൊല നടത്തിയത്. അതിനുവേണ്ടിയുള്ള ഉപകരണമായിരുന്നു ഹമാസ്. കസബും കൂട്ടാളികളും മുംബൈയില്‍ കണ്ണില്‍ കണ്ട എല്ലാ മനുഷ്യരെയും വെടിവെച്ചു കൊന്നതിന്റെ സമാനമായ പ്രാകൃതവും ബീഭത്സവുമായ രക്തക്കുരുതിയാണ് ഹമാസ് ഭീകരര്‍ ഇസ്രായേലിനുള്ളില്‍ കയറി നടത്തിയത്. കൊലയാളികള്‍ക്ക് പൂച്ചെണ്ടും പതക്കവും നല്കി ആദരിക്കാന്‍ നെതന്യാഹു തയ്യാറായില്ല എന്തെന്നാല്‍ അയാള്‍ ഇസ്രായേലിന്റെ പ്രധാനമന്ത്രിയാണ്.

ഹമാസ് ഉള്‍പ്പെടെയുള്ള എല്ലാ ഭീകരസ്വരൂപങ്ങളും തുടച്ചുനീക്കപ്പെടണം. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഈ തയ്ബ , ഹമാസ്, അല്‍ ക്വയ്ദ, ബോക്കോ ഹറാം, ഐസിസ് ഇതെല്ലാം ഒരേ മാരകവൈറസിന്റെ വിവിധ രൂപങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഹമാസിന്റെ ആരാധകര്‍ ഇന്ത്യയുടെ ശത്രുക്കളാണ്. അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ ഖത്തറില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഖത്തറില്‍ നെതന്യാഹു നടത്തിയ ആക്രമണത്തെ ശക്തമായി ഇന്ത്യ അപലപിക്കണം. അതേസമയം തന്നെ മനുഷ്യന്‍ ഇന്നേവരെ ആര്‍ജ്ജിച്ച എല്ലാ ആധുനിക മൂല്യങ്ങള്‍ക്കും എതിരെ യുദ്ധത്തിനിറങ്ങിയിരിക്കുന്ന കാപാലികരെ ആരെങ്കിലും മൂച്ചൂടും മുടിക്കുമ്പോള്‍, ഇതേ ഭീകരതയുടെ മറ്റൊരു ഇരയായ നമുക്ക് രഹസ്യമായി ആശ്വാസം കൊള്ളാവുന്നതാണ്. അപ്പോള്‍ diplomatic embarassment പോലെയുള്ള പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരികയുമില്ല.

ഭൂമിക്കടിയില്‍ എണ്ണയും പ്രകൃതിവാതകവുമുള്ളതിനാല്‍ മതതെമ്മാടികള്‍ക്കായി ഫണ്ടിംഗും ജിഹാദ് പ്രൊപഗണ്ട ചാനലും നടത്തും എന്ന ഖത്തറിന്റെ ധാര്‍ഷ്ട്യത്തിന്റെ ചെകിട്ടത്ത് തന്നെ പ്രഹരിക്കുവാന്‍ ഇസ്രായേല്‍ കാണിച്ച ചങ്കൂറ്റം അനിതരസാധാരണമാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പാവം പ്രൊഫസറുടെ കയ്യും കാലും ക്രോസായി വെട്ടിമാറ്റിയ കേരളാമോഡല്‍ വീരസ്യങ്ങള്‍ നെതന്യാഹുവിന്റെ അടുത്ത് ചെലവാകില്ല.
പൊളിറ്റിക്കല്‍ ഇസ്ലാമിന് എവിടെ ആധിപത്യവും സ്വാധീനവുമുണ്ടോ അവിടെ ചോരയും കണ്ണീരും അണപൊട്ടി ഒഴുകും. യമന്‍ സുഡാന്‍ ലിബിയ സിറിയ നൈജീരിയ അള്‍ജീരിയ സോമാലിയ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ പട്ടിണിപ്പാവം ഛാഡ് ബുര്‍ക്കിനോഫാസ മാലി ഇവിടെയെല്ലാം ആയിരക്കണക്കിന് നിരപരാധികളെയാണ് പല പേരുകളില്‍ അറിയപ്പെടുന്ന ഭീകരഗ്രൂപ്പുകള്‍ പ്രതിദിനം കൊന്നൊടുക്കുന്നത്.

ഇസ്രായേല്‍ ഒന്ന് കണ്ണടച്ചാല്‍ ആ നിമിഷം ആ രാഷ്ട്രം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും. അതിജീവനത്വരയാണ് ജൂതരെ അതിശയശക്തിയാക്കി മാറ്റുന്നത്. നൂറു വയസ്സ് കഴിഞ്ഞവര്‍ പോലും ജീവിച്ചു മതിവരാതെ ഈ മനോഹരഭൂമിയില്‍ ഇനിയൊരു ജന്മം കൂടി വേണമെന്ന് കൊതിക്കുമ്പോള്‍, കൊല്ലാന്‍ വേണ്ടി കൊല്ലപ്പെട്ടാല്‍ വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവയ്ക്കുന്ന, ആത്മീയതയുടെ സംയമനമോ സഹവര്‍ത്തിത്വമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത കിരാതവും പ്രാകൃതവുമായ റിലീജിയോ- പൊളിറ്റിക്കല്‍ ഐഡിയോളജിയെ വിശാലഡമോക്രസിയുടെ പോളിഷ്ഡ് ടൂളുകള്‍ ഉപയോഗിച്ച് തടുക്കാനാവില്ല.
യഹൂദരും മനുഷ്യരാണ്. കല സാഹിത്യം സയന്‍സ് ടെക്‌നോളജി എന്നുവേണ്ട എല്ലാ മേഖലകളിലും മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് മഹത്തായ സംഭാവനകള്‍ നല്കിയ ഒരു ചെറുജനസമൂഹത്തെ ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യണമെന്നുള്ള പ്രാചീനപക ഇല്ലാതാകുന്നത് വരെ പാലസ്തീന്‍ അശാന്തമായി തുടരും. മറ്റുള്ളവരെ കൊല്ലാന്‍ വേണ്ടി സ്വയം പൊട്ടിത്തെറിക്കാന്‍ ഉദ്‌ബോധിപ്പിക്കുന്ന രക്തരക്ഷസിനെ പ്രേമഗാനം പാടി പ്രതിരോധിക്കാനാവില്ല.

 

Back to top button
error: