CrimeNEWS

കുഞ്ഞിനെ വിറ്റ പണം വീതംവെക്കുന്നതില്‍ അമ്മയും അച്ഛനും തമ്മില്‍ തര്‍ക്കം; പ്രതികള്‍ പിടിയില്‍

ചെന്നൈ: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ഇടനിലക്കാരും അച്ഛനും ഉള്‍പ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തര്‍കുളം സ്വദേശി നിത്യ (28) നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

കുഞ്ഞിന്റെ അച്ഛന്‍ മാണിക്യംപാളയം സ്വദേശി സി. സന്തോഷ് കുമാര്‍ (28), ഇടനിലക്കാരായ പെരിയസെമ്മൂര്‍ സ്വദേശികളായ എസ്. രാധ (39), ആര്‍. ശെല്‍വി (47), ജി. രേവതി (35), ലക്ഷ്മിനഗര്‍ സ്വദേശി എ. സിദ്ധിക്കബാനു (44) എന്നിവരാണ് പോലീസ് പിടിയിലായത്. കേസില്‍ ആറുപ്രതികള്‍ കൂടിയുണ്ട്. അവര്‍ക്കായി അന്വേഷണം നടക്കുന്നു.

Signature-ad

നിത്യയും സന്തോഷും വിവാഹിതരായിരുന്നില്ലെന്നും അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. സന്തോഷ് ഇടനിലക്കാരെ കണ്ടെത്തുകയും അവര്‍വഴി നാഗര്‍കോവിലിലുള്ള ദമ്പതിമാര്‍ക്ക് നാലരലക്ഷം രൂപയ്ക്ക് കുട്ടിയെ വില്‍ക്കുകയായിരുന്നു. തുക വീതംവെക്കുന്നതില്‍ സന്തോഷും നിത്യയും തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവം പുറത്തറിയാന്‍ കാരണമായത്.

സന്തോഷ് തുകയുടെ വലിയഭാഗം തട്ടിയെടുത്തതോടെ നിത്യ പോലിസിനെ സമീപിക്കുകയും കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പോലീസ് സംഘം പിന്നീട് നാഗര്‍കോവിലില്‍ച്ചെന്ന് കുഞ്ഞിനെ വീണ്ടെടുത്തു. സന്തോഷും രാധയും നിരവധി കേസുകളില്‍ പ്രതികളാണ്.

Back to top button
error: