CrimeNEWS

ഡി അഡിക്ഷന്‍ സെന്ററില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി; പിന്നില്‍ ലഹരി മാഫിയയെന്ന് ബന്ധുക്കള്‍

എറണാകുളം: കളമശ്ശേരിയില്‍ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ലഹരി മാഫിയ ബന്ധം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍.

മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. എക്‌സൈസ് മന്ത്രിക്ക് കുടുംബം പരാതി നല്‍കി. ലഹരി ചികിത്സയ്ക്കായി സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച നഗരസഭ ജനപ്രതിനിധിയുടെ മകനെയാണ് അനുവാദമില്ലാതെ കളമശ്ശേരിയിലെ അഡിക്ഷന്‍ സെന്ററില്‍ കടന്നു കയറിയവര്‍ തട്ടിക്കൊണ്ടു പോയത്.

Signature-ad

ക്ലിനിക്കും യുവാവിന്റെ രക്ഷിതാക്കളും കളമശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്നാണ് പിതാവിന്റെ പരാതി.

മകനെ ലഹരി സംഘങ്ങളില്‍ നിന്നു രക്ഷിക്കണമെന്ന് നഗരസഭ കൗണ്‍സിലര്‍ നേരിട്ട് എക്‌സൈസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് നേരെ ലഹരി സംഘത്തില്‍ നിന്ന് വധഭീഷണിയുണ്ടായി ഇതോടെ അന്വേഷണം നിലച്ചു. എന്നാല്‍ യുവാവിനെ കടത്തിക്കൊണ്ടു പോയതല്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം യുവാവ് ഇറങ്ങിപ്പോയതാണെന്നും പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: