CrimeNEWS

ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍; ഒളിവില്‍പ്പോയ ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: യുവതിയെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയാണ് (26)? മരിച്ചത്. ഒളിവില്‍പ്പോയ ഭര്‍ത്താവായ നിഖിലിനെ പൊലീസ് പിടികൂടി. ഇയാളെയും രണ്ട് കുട്ടികളെയും യുവതിയുടെ മരണശേഷം കാണാനില്ലെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. സജിതയും ഭര്‍ത്താവും കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. നിഖില്‍ മദ്യപിച്ചെത്തി പ്രശ്‌നം ഉണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

അതേസമയം, തിരുവനന്തപുരം വെളളറടയിലും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അരുള നന്ദകുമാര്‍- ഷൈനി ദമ്പതികളുടെ മകന്‍ അഖിലേഷ് കുമാറാണ് മരിച്ചത്. വീട്ടില്‍ ജനാലയിലെ കമ്പിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

കൈകള്‍ തുണിയുപയോഗിച്ച് പിന്നില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തൂങ്ങിമരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് പുറത്തുനിന്നും ആരും വന്നിട്ടില്ലെന്നാണ് വിവരം. വെള്ളറട പൊലീസും വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും കുട്ടിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.

ദുരൂഹതയുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തും. അഡീഷനല്‍ റൂറല്‍ എസ്പി ആര്‍.പ്രതാപന്‍ നായര്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി അമ്മിണിക്കുട്ടന്‍, വെള്ളറട എസ്എച്ച്ഒ ബാബുക്കുട്ടന്‍ എന്നിവര്‍ തെളിവെടുപ്പിന് നേതൃത്വം നല്‍കി. വാഴിച്ചല്‍ ഓക്‌സീലിയം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഖിലേഷ് കുമാര്‍.

 

Back to top button
error: