IndiaNEWS

ബീഫുമായി പോയ  സ്ത്രീയെ ബസില്‍ നിന്ന് ഇറക്കിവിട്ടു; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെൻഷൻ

ധർമ്മപുരി: ബീഫ് കൊണ്ടുപോയി എന്നാരോപിച്ച്‌ ദലിത് സ്ത്രീയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഡ്രൈവറെയും കണ്ടക്ടറെയും തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ സസ്പെൻഡ് ചെയ്തു.

ഡ്രൈവർ എൻ. ശശികുമാറിനെയും കണ്ടക്ടർ കെ. രഘുവിനെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയോടെ ഹരൂർ-കൃഷ്ണഗിരി ബസിലാണ് സംഭവം. ധർമപുരി മൊറപ്പൂർ നവലൈ സ്വദേശിനിയായ 59 കാരിയായ പാഞ്ചലൈ എന്ന യാത്രക്കാരിക്കാണ് ദുരനുഭവം നേരിട്ടത്.

Signature-ad

 

ഹരൂരില്‍ നിന്ന് ബീഫ് വാങ്ങി സ്വന്തം നാടായ നവലൈയില്‍ വില്‍പന നടത്താൻ കൊണ്ടുപോവുകയായിരുന്നു ഇവര്‍. കൈവശമുള്ളത് ബീഫ് ആണെന്നറിഞ്ഞതോടെ ഡ്രൈവറും കണ്ടക്ടറും കൂടി യാത്രാമധ്യേ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് പാഞ്ചലൈയെ ഇറക്കിവിടുകയായിരുന്നു.

Back to top button
error: