IndiaNEWS

പള്ളികളില്‍നിന്ന് മുസ്‍ലിംകള്‍ സ്വമേധയാ ഒഴിഞ്ഞുപോകണം; അല്ലെങ്കിൽ എത്രപേർ കൊല്ലപ്പെടുമെന്ന് പറയാനാകില്ല:കര്‍ണാടക മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ

ബംഗളൂരു: മുസ്‍ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി കര്‍ണാടക മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ.

ക്ഷേത്രഭൂമിയില്‍ നിര്‍മിച്ചതെന്ന് ആരോപിക്കുന്ന പള്ളികളില്‍നിന്ന് മുസ്‍ലിംകള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നോ എത്രപേര്‍ കൊല്ലപ്പെടുമെന്നോ പറയാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബെളഗാവിയില്‍ ഹിന്ദുത്വ കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു ഈശ്വരപ്പ.

Signature-ad

‘ക്ഷേത്രങ്ങള്‍ നശിപ്പിച്ച്‌ നിര്‍മിച്ച ഒരു മസ്ജിദും വെറുതെ വിടില്ല. അത്തരത്തിലുള്ള ഒരു പള്ളിയും ഈ രാജ്യത്ത് നിലനില്‍ക്കില്ല.നിങ്ങള്‍ (മുസ്‍ലിംകള്‍) സ്വമേധയാ ഒഴിഞ്ഞാല്‍ അത് പ്രയോജനകരമാകും. അല്ലെങ്കില്‍, എത്രപേര്‍ കൊല്ലപ്പെടും, എന്തെല്ലാം സംഭവിക്കും എന്നതുള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ ഞങ്ങള്‍ക്കറിയില്ല’, അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി മന്ത്രിപദവി നഷ്ടമായ ഈശ്വരപ്പ വിദ്വേഷ പ്രസംഗങ്ങളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നയാളാണ്.നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് ശിവമൊഗ്ഗയില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പില്‍ ഒറ്റ മുസ്‍ലിം വോട്ട് പോലും ഞങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞും ഈശ്വരപ്പ വിവാദമുണ്ടാക്കിയിരുന്നു.

Back to top button
error: