NEWSWorld

വെടിനിര്‍ത്തല്‍ അവസാനിച്ചു; ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

ജറുസലേം: താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതിനു പിന്നാലെ ഗാസയില്‍ യുദ്ധം പുനരാരംഭിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ പ്രദേശങ്ങളില്‍ ഹമാസ് വെടിയുതിര്‍പ്പോള്‍ പ്രത്യാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഗാസയില്‍ വ്യോമാക്രമണവും ബോംബാക്രമണവും ഉള്‍പ്പെടെ ഇസ്രയേല്‍ നടത്തുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.

ഒരു മാസത്തിലേറെ നീണ്ട യുദ്ധത്തിനു പിന്നാലെ, ഇസ്രയേലും ഹമാസും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചകളുടെ ഫലമായാണ് 7 ദിവസത്തേക്കു താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടായത്. ഖത്തറും ഈജിപ്തും ചര്‍ച്ചകള്‍ക്കു മാധ്യസ്ഥ്യം വഹിച്ചു. ഗാസയിലേക്കു ജീവകാരുണ്യ സഹായമെത്താനായി 2 ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടിക്കിട്ടാന്‍ മധ്യസ്ഥരുടെ ശ്രമം തുടരുന്നതിനിടെയാണ് യുദ്ധം പുനഃരാരംഭിച്ചത്.

Signature-ad

ഇസ്രയേലില്‍നിന്നു ബന്ദികളാക്കിയവരില്‍ ഏതാനും പേരെക്കൂടി ഹമാസ് കഴിഞ്ഞദിവസം വിട്ടയച്ചു. വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനമായതിനു തൊട്ടുപിന്നാലെ പടിഞ്ഞാറന്‍ ജറുസലമിലെ ബസ് സ്റ്റോപ്പില്‍ വ്യാഴാഴ്ച രാവിലെ ഹമാസ് നടത്തിയ വെടിവയ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ അധിനിവേശത്തോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ബസ് സ്റ്റോപ്പിലെ വെടിവയ്‌പെന്ന് ഉത്തരവാദിത്തമേറ്റ ഹമാസ് പറഞ്ഞു.

Back to top button
error: