KeralaNEWS

തൊടുപുഴയില്‍ ഒന്നരവയസുകാരനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ കേസ് ; അമ്മയ്ക്ക് ജീവപര്യന്തം

ഇടുക്കി:തൊടുപുഴ മുലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്ത് ഞെരിച്ച്‌ കൊന്ന കേസില്‍ അമ്മക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.

ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കുംടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും അതുറപ്പിക്കാന്‍ തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

2016 ഫെബ്രുവരി 16 ന് രാത്രിയിലാണ് 28 കാരിയായ ജെയിസമ്മ കൊലപാതകം നടത്തുന്നത്. ബെഡ് റൂമില്‍ വെച്ച്‌ 15 മാസം പ്രായമുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകായിരുന്നു. അതിനുശേഷം കൈ മുറിച്ച്‌ ഇവരും ആത്മഹത്യക്ക് ശ്രമിച്ചു. ചോര മുറിക്ക് പുറത്തേക്കോഴുകുന്നത് കണ്ട ഭര്‍ത്താവാണ് വിവരം പോലിസിനെ അറിയിക്കുന്നത് ഭര്‍ത്താവും കുടുംബവുമായുള്ള വഴക്കാണ് കാരണമെന്നായിരുന്നു ജെയിസമ്മയുടെ മൊഴി.

Signature-ad

ഇതോടെ ജാമ്യത്തിൽ കഴിഞ്ഞിരുന്ന ജെയിസമ്മയെ  ജെയിലിലേക്ക് മാറ്റി

Back to top button
error: