SportsTRENDING

ഞായറാഴ്ച ജയ് ശ്രീറാം വിളി കേട്ടില്ല; ഇന്ത്യയുടെ തോൽവിയിൽ പരിഹാസവുമായി അഫ്രീദി

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ പരിഹാസവുമായി മുൻ പാകിസ്താൻ ഓൾറൗണ്ടർ അഫ്രീദി.
ഞായറാഴ്ച നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ജയ് ശ്രീറാം വിളി കേട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്.
ഇന്ത്യ – പാകിസ്ഥാൻ മത്സരം നടക്കവേ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ആരാധകർ ജയ് ശ്രീറാം വിളി മുഴക്കിയതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു മുൻ പാകിസ്താൻ നായകന്റെ പ്രതികരണം.ലീഗ് ഘട്ടത്തിൽ  പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്‌വാൻ (49) ഔട്ടായപ്പോഴായിരുന്നു ഇത്.

ഇന്ത്യയുടെ തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസമായിരുന്നെന്നും അഫ്രീദി ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ചാനലില്‍ സംസാരിക്കവെ അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Signature-ad

അതേസമയം ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് അഫ്രീദിക്കെതിരേ ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. അഫ്രീദി പാകിസ്താന്‍ ടീമിനെ ഉപദേശിക്കുകയും മികച്ച പ്രകടനത്തിലേക്കെത്തിക്കുകയും ചെയ്യാന്‍ ശ്രമിക്കൂ എന്നാണ് ആരാധകര്‍ പറയുന്നത്. ഫൈനലില്‍ നിര്‍ഭാഗ്യത്താല്‍ ഇന്ത്യ തോറ്റു. എന്നാല്‍ പാകിസ്താന് സെമി പോലും കളിക്കാനായിട്ടില്ല – ആരാധകർ ചൂണ്ടിക്കാട്ടി.

അഫ്രീദിയുടെ ഇന്ത്യ വിരോധമാണ് ഇത്തരത്തില്‍ പറയിക്കുന്നതെന്നും ഇന്ത്യയുടെ മികവിനെ അളക്കാന്‍ ആയിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഇതുവരെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയെ മറ്റുള്ളവര്‍ തോല്‍പ്പിക്കുന്നത് കണ്ട് പാകിസ്താന്‍ താരങ്ങള്‍ സന്തോഷിക്കുന്നതിനെ തെറ്റുപറയാനാവില്ലെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യയുടെ തോല്‍വി പാകിസ്താന്‍ ആരാധകര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.

Back to top button
error: