KeralaNEWS

കല്ലടയാറ്റില്‍ ചാടിയ പുനലൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലറുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യ പണവും എടിഎം കാര്‍ഡും വീട്ടുകാരെ ഏല്‍പ്പിച്ചശേഷം

കൊല്ലം: പുനലൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ സിന്ധു ഉദയന്‍(42) കല്ലടയാറ്റില്‍ മരിച്ച നിലയില്‍. ശാസ്താംകോണം വേദനിലയത്തില്‍ ഉദയന്റെ ഭാര്യയാണ്. ഇന്നലെ സന്ധ്യയ്ക്കു കല്ലടയാറ്റിലെ ശാസ്താംകോണം വള്ളക്കടവിലാണു മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രിയോടെ തൂക്കുപാലത്തിനു സമാന്തരമായുള്ള വലിയ പാലത്തില്‍നിന്നു കല്ലടയാറ്റിലേക്കു യുവതി ചാടിയെന്ന വിവരത്തെത്തുടര്‍ന്നു തിരച്ചില്‍ നടക്കുകയായിരുന്നു. സിന്ധുവും സുഹൃത്തുകളും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

Signature-ad

ഈ ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ ജീവനക്കാരിയുമായി സിന്ധു കഴിഞ്ഞ ദിവസം തര്‍ക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു ചാടിയതെന്ന് ഭര്‍ത്താവ് ഉദയകുമാര്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങളും പണവും എടിഎം കാര്‍ഡും വീട്ടുകാരെ ഏല്‍പ്പിച്ച ശേഷമായിരുന്നു ആത്മഹത്യ. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് പുഴയില്‍ നിന്നും മൃതേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭരണിക്കാവ് വാര്‍ഡ് കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നു. മക്കള്‍: നിരഞ്ജന്‍, ആരിഷ്.

Back to top button
error: