CrimeNEWS

മലയാളി നഴ്‌സിന്റെയും മക്കളുടെയും കൊലപാതകം; പ്രതിയെ പോലീസ് കീഴടക്കുന്ന ദൃശ്യം പുറത്ത്

ലണ്ടന്‍: യുകെയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മലയാളി സാജുവിനെ പിടികൂടുന്നതിന്റെ ദൃശ്യം പുറത്തുവിട്ട് നോര്‍താംപ്ടന്‍ പോലീസ്. 2022 ഡിസംബര്‍ 15 ലെ ദൃശ്യങ്ങളാണിത്. യുവതിക്കും രണ്ടു കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റെന്ന അടിയന്തര സന്ദേശത്തെ തുടര്‍ന്നാണു കെറ്ററിങ്ങിലെ വീട്ടിലേക്കു പോലീസ് എത്തുന്നത്.

https://twitter.com/NorthantsPolice/status/1675870110093832193?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1675870110093832193%7Ctwgr%5E9d2e4094c477df4960a790ee55cc43e6ef9da556%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F07%2F04%2Fvideo-of-police-who-tasered-and-arrested-accused-saju-chelavalel.html

Signature-ad

പോലീസ് എത്തുമ്പോള്‍ കത്തി കയ്യില്‍ പിടിച്ചിരിക്കുന്ന സാജുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി തവണ സാജുവിനോട് കത്തി താഴെയിടാന്‍ പോലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ‘ടേസര്‍ തോക്ക്’ ഉപയോഗിച്ചു സാജുവിനെ കീഴ്‌പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പരിശോധനയില്‍ സാജുവിന്റെ ഭാര്യ അഞ്ജുവിന്റെയും മക്കളായ ജീവ സാജുവിന്റെയും ജാന്‍വി സാജുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

കേസില്‍ 40 വര്‍ഷം തടവിനാണു കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറ ചേലപാലന്‍ സാജുവിനെ കോടതി ശിക്ഷിച്ചത്. വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സാജു (52) ജീവിതാവസാനം വരെ തടവിനു ശിക്ഷിക്കപ്പെട്ടത്. പ്രതിക്ക് കുറഞ്ഞതു 40 വര്‍ഷം ജയില്‍ശിക്ഷ ഉറപ്പാക്കണമെന്നു നോര്‍താംപ്ടന്‍ ക്രൗണ്‍ കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു. അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതില്‍ നിന്നും സാജുവിനെ വിലക്കിയിട്ടുണ്ട്.

2022 ഡിസംബര്‍ 14നു രാത്രി 10 മണിക്ക് അഞ്ജുവിനെയും നാലു മണിക്കൂറിനു ശേഷം മക്കളെയും സാജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏല്‍പിച്ചിരുന്നു. സൗദിയിലായിരുന്ന സാജുവും അഞ്ജുവും 2021 ഒക്ടോബറിലാണു ബ്രിട്ടനിലേക്കു കുടിയേറിയത്.

Back to top button
error: