KeralaNEWS

ഭാര്യയെ കൈമാറ്റം ചെയ്ത കേസിലെ പ്രതി മരിച്ചു

കോട്ടയം:പങ്കാളിയെ കൈമാറിയ കേസിൽ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊന്ന കേസിൽ ഭര്‍ത്താവും മരിച്ചു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം.
ഈ മാസം 19ന് വീട്ടുമുറ്റത്ത് വെട്ടേറ്റ് കമിഴ്‌ന്നുകിടന്ന നിലയിലായിരുന്നു യുവതിയെ കണ്ടത്.കൊലനടത്തിയ അന്ന് വൈകിട്ടുതന്നെ പങ്കാളിയെ കൈമാറിയ കേസിൽ പ്രതിയായ ഷിനോ വിഷം കഴിച്ച് അവശനിലയിൽ
ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയാണ് മരണം.
മണർകാട് മാലത്തെ വീട്ടിൽവച്ചാണ് 26കാരിയായ യുവതിയെ ഭർത്താവ് ഷിനോ വെട്ടി കൊലപ്പെടുത്തിയത്.അന്യപുരുഷൻമാരോടൊപ്പം കിടക്ക പങ്കിടാൻ യുവതി വിസമ്മതിക്കുകയും പരാതിപ്പെടുകയും ചെയ്തതിനു പിന്നാലെയായിരുന്നു സംഭവം.പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിനിരയാക്കിയതായി  അന്വേഷണത്തിൽ കണ്ടെത്തിിയിരുന്നു.കപ്പിൾ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഭാര്യമാരെ സംഘാംഗങ്ങൾ കൈമാറിയിരുന്നത്്.
ഒൻപത് പേർ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു.ബന്ധത്തിന് തയ്യാറാകാതെ വരുമ്പോൾ കുട്ടികളെയടക്കം ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

Back to top button
error: