CrimeNEWS

മലയാളി നഴ്‌സിന്റെയും രണ്ടു മക്കളുടെയും കൊലപാതകം; ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്‌സ് അഞ്ജുവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ഭര്‍ത്താവ് സാജു (52) കുറ്റംസമ്മതിച്ചു. നോര്‍താംപ്ടന്‍ഷര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായ പ്രതിയെ ജൂലൈയില്‍ ശിക്ഷ വിധിക്കുന്നത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവര്‍ കൊല്ലപ്പെട്ടത്.

തികച്ചും ദാരുണമായ കേസായിരുന്നുവെന്ന് നോര്‍താംപ്ടന്‍ഷര്‍ പോലീസിലെ സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസറായ സൈമണ്‍ ബാണ്‍സ് പറഞ്ഞു. മൂവരെയും ശ്വാസംമുട്ടിച്ച്‌ െകാലപ്പെടുത്തിയെന്നാണ് നിഗമനം. അഞ്ജുവിനെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു.

Signature-ad

കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറ സ്വദേശിയായ സാജുവുമായി പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് 7 വര്‍ഷം അഞ്ജു സൗദിയില്‍ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടനിലേക്ക് പോയത്.

Back to top button
error: