CrimeNEWS

പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; മെഡിക്കൽ വിദ്യാർത്ഥിനിയെ അച്ഛനും സഹോദരങ്ങളും ചേർന്ന് കൊന്ന് കത്തിച്ചു, 5 പേർ അറസ്റ്റിൽ

മുംബൈ: പ്രണയത്തിൽ നിന്ന് പിന്മാറാൻ തയാറാകാതിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ അച്ഛനും സഹോദരങ്ങളും ബന്ധുക്കളും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. സംഭവത്തിൽ 5 പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് 22 വയസുകാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ ക്രൂരമായി കൊന്നത്. ജനുവരി 22നാണ് ശുഭാംഗി ജോഗ്ദാന്‍ഡ് എന്ന യുവതിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
കയര്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി അച്ഛനും മക്കളും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയും അവശിഷ്ടങ്ങള്‍ തോട്ടിലേക്ക് എറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മൂന്നാം വര്‍ഷ ഹോമിയോ വിദ്യാര്‍ഥിനിയായ ശുഭാംഗിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിനെ അറിയിച്ചു. തുടര്‍ന്ന് വിവാഹം മുടങ്ങി. ഇതില്‍ വീട്ടുകാര്‍ അസ്വസ്ഥരായിരുന്നു.
ജനുവരി 22 ന് രാത്രി യുവതിയുടെ പിതാവും സഹോദരനും അമ്മാവനും ബന്ധുവും ചേര്‍ന്ന് അവളെ ഒരു ഫാമിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് അവളെ കൊലപ്പെടുത്തുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

Back to top button
error: