Breaking NewsKeralaLead NewsNEWSNewsthen Specialpolitics

തുടങ്ങി വോട്ടെടുപ്പ്; തെക്കന്‍ ജില്ലകള്‍ ഇന്ന് വിധിയെഴുതുന്നു; വടക്കന്‍ ജില്ലകളില്‍ ആവേശത്തിന്‍ കലാശക്കൊട്ട്

 

തിരുവനന്തപുരം: ഒരുമാസത്തോളം നീണ്ട പ്രചരണമാമാങ്കത്തിനൊടുവില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ ഇന്ന് വിധിയെഴുതുന്നു. സംസ്ഥാനത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്നു രാവിലെ ഏഴുമുതല്‍ വോട്ടെടുപ്പ് തുടങ്ങിയത്. രാവിലെ തന്നെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ 11,168 വാര്‍ഡുകളിലേക്കാണ് ജനവിധി തേടുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 36,630 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുവരെ നീളും. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15,432 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
അതേസമയം, സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളില്‍ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയും ഉണ്ട്. വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

Signature-ad

അതേസമയം കേരളത്തിലെ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പ്രചരണം ഇന്ന് കൊട്ടിക്കലാശിക്കും. അവസാന ദിവസത്തെ ആവേശം നിറഞ്ഞ പരസ്യപ്രചരണം വടക്കന്‍ ജില്ലകളില്‍ കൊഴുക്കുകയാണ്. വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 11-നാണ് നടക്കുക. തെരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇരു ഘട്ടങ്ങളിലെയും വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം ശനിയാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: