Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ദിലീപിന്റെ വിധിയെന്താകുമെന്നറിയാന്‍ ആകാംക്ഷയോടെ ആരാധകര്‍; നടിയെ ആക്രമിച്ച കേസിന്റെ വിധി ഏതാനും മണിക്കൂറുകള്‍ക്കകം; ദിലീപ് കേസിലെ എട്ടാം പ്രതി; വിധി പ്രഖ്യാപിക്കുക രാവിലെ 11ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

 

കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രമാദമായ കേസിന്റെ വിധി പ്രഖ്യാപനം ഇന്ന്. നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നുരാവിലെ 11ന് വിധി പറയും. കേസിലെ എട്ടാം പ്രതി നടന്‍ ദിലീപാണ്. എന്താണ് വിധിയെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദിലീപിന്റെ ആരാധകരും മലയാള സിനിമ ലോകവും.

Signature-ad

എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം പത്തു പ്രതികള്‍ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നതടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന നടന്‍ ദിലീപിന്റെ കാര്യത്തിലടക്കം കോടതി എന്ത് നിലപാടെടുക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നത്.

ആറുവര്‍ഷം നീണ്ട രഹസ്യ വിചാരണയുടെ സുപ്രധാന വിവരങ്ങളടക്കം ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. 2012 മുതല്‍ നടന്‍ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി തന്നെ കോടതിയെ അറിയിച്ചത്.

 

 

തന്നെ അറിയില്ലെന്ന എട്ടാം പ്രതി നടന്‍ ദിലീപിന്റെ വാദം പള്‍സര്‍ സുനി ഏറ്റവും ഒടുവില്‍ കോടതിയില്‍ തള്ളിയതും ശ്രദ്ധേയമായ സാഹചര്യത്തിലാണ് വിധി വരുന്നത്. വിചാരണക്കിടെയാണ് തങ്ങളിരുവര്‍ക്കും പരസ്പരം അറിയാമെന്ന് പള്‍സര്‍ അറിയിച്ചത്. ഇക്കാര്യം കോടതി രേഖപ്പെടുത്തിയതായി പള്‍സര്‍ സുനിലിന്റെ അഭിഭാഷകനായ അഡ്വ.പ്രദീഷ് കുറുപ്പ് സ്വകാര്യ ചാനലിനോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പള്‍സര്‍ സുനിലിനെ യാതൊരു പരിചയവുമില്ലെന്ന നാളിതുവരെയുളള ദിലീപിന്റെ നിലപാടിനേറ്റ കനത്ത പ്രഹരമായിരുന്നു ഇത്.

ആറുവര്‍ഷം നീണ്ട രഹസ്യവിചാരണ പൂര്‍ത്തിയാക്കിയാണ് ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് രാജ്യം ഉറ്റുനോക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുക. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയ്ക്കും സംഘത്തിനും പുറമേ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന നടന്‍ ദിലീപിന്റെ കാര്യത്തില്‍ കൂടി കോടതി എന്തു നിലപാടെടുക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നത്.

2012 മുതല്‍ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നും കാവ്യ മാധവനുമായുളള ബന്ധം മഞ്ജു വാര്യരോട് പറഞ്ഞതാണ് പിണക്കത്തിന് കാരണമെന്നും നടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്നടക്കം ദിലീപ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നടി വിവരിച്ചിട്ടുണ്ട്.

 

നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിയും സംഘവും മുമ്പും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 2017 ജനുവരി 3 ന് ഗോവയില്‍ വെച്ച് കൃത്യം നടത്താനായിരുന്നു ആലോചന. എന്നാല്‍ ഷൂട്ടിങ് നേരത്തെ പൂര്‍ത്തിയാക്കി നടി മടങ്ങിയതിനാല്‍ കൃത്യം നടന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: