Breaking NewsLead NewsWorld

നേപ്പാളില്‍ പുതിയ തലമുറ അടങ്ങുന്നില്ല, പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റെയും വീടിന് തീയിട്ടു ; പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരവും തകര്‍ത്തു ; ഒലി രാജിവെച്ചു, പ്രസിഡന്റ് രാം ചന്ദ്രയും രാജിക്ക്

കാഠ്മണ്ഡു: അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുമായി ‘ജന്‍സെഡ്’ തെരുവിലിറങ്ങുകയും 19 പേര്‍ മരണമടയുകയും ചെയ്ത നേപ്പാളില്‍ ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയും രാജിവെച്ചു. പ്രധാനമന്ത്രി രാജി സമര്‍പ്പിച്ചതായി അദ്ദേഹത്തിന്റെ സഹായി പ്രകാശ് സില്‍വാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒലി കാഠ്മണ്ഡുവില്‍ നിന്ന് ഒരു സൈനിക ഹെലികോപ്റ്ററില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം നേരത്തേ സൗദിയിലേക്ക് പറക്കാന്‍ നീക്കം നടത്തിയിരുന്നതായിട്ടാണ് വിവരം.

ഒലി നേരത്തേ നേപ്പാളിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ത്ത് ‘രാജ്യതാല്‍പര്യത്തിന് ഹിതകരമല്ല’ എന്ന് പറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാ ണാന്‍ സമാധാനപരമായ ചര്‍ച്ചകള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒലിയുടെ രാജി ജന്‍ സെഡ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. നേപ്പാളില്‍ പ്രധാനമന്ത്രി രാജിവെച്ചാല്‍ സര്‍ക്കാര്‍ താനേ താഴെ വീഴണമെന്നില്ല. ഒലി രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് തലവനായിരുന്നു, എന്നാല്‍ സര്‍ക്കാര്‍ തലവന്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡലാണ്. എങ്കിലും, പൗഡലും ഉടന്‍തന്നെ രാജിവെക്കുമെന്നും സര്‍ക്കാര്‍ പൂര്‍ണ്ണമായും താഴെ വീഴുമെന്നുമാണ് സൂചന.

Signature-ad

പ്രക്ഷോഭകര്‍ നേരത്തേ പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെയും പ്രധാനമന്ത്രി ഒലിയുടെയും സ്വകാര്യ വസതികള്‍ക്ക് തീയിട്ടു. പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വീട്ടിലൂടെ നടക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിമാരായ പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡ, ഷേര്‍ ബഹാദൂര്‍ ദ്യൂബ, ഊര്‍ജമന്ത്രി ദീപക് ഖഡ്ക എന്നിവരുടെ വീടുകളും പ്രക്ഷോഭകര്‍ നശിപ്പിച്ചു.

പ്രക്ഷോഭകര്‍ നേപ്പാള്‍ പാര്‍ലമെന്റ് മന്ദിരം തകര്‍ത്ത് അതിനും തീയിട്ടു. കൂടുതല്‍ മന്ത്രിമാര്‍ രാജി വെച്ചും സര്‍ക്കാരില്‍ നിന്ന് അകന്നുമാറിയും ഒലിക്ക് മേല്‍ രാജി സമര്‍പ്പിക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രക്ഷോഭകര്‍ കല്ലെറിയുകയും തെരുവുകളില്‍ പ്രതിഷേധിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതാണ് പ്രക്ഷോഭങ്ങള്‍ക്ക് പ്രധാന കാരണം. ഇത് ‘ജന്‍ സെഡിന്റെ ആവശ്യം പരിഗണിച്ചായിരുന്നു.

 

Back to top button
error: