Social MediaTRENDING

ഏഴിലും ഒന്‍പതിലും തോറ്റു, കഠിനാദ്ധ്വാനത്തിലൂടെ സൂപ്പര്‍സ്റ്റാറായി; പാലത്തില്‍നിന്ന് ചാടിയ ‘മല്ലൂ’സിന്റെ പ്രിയതാരം

ലയാളിയല്ലെങ്കില്‍ പോലും മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടനാണ് അല്ലു അര്‍ജുന്‍. ചടുലമായ അഭിനയ ശൈലിക്കൊപ്പം ഡാന്‍സും ആക്ഷനും എല്ലാം കൂടെ ചേര്‍ന്നപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ അല്ലു അര്‍ജുന്‍ വലിയ സ്റ്റാര്‍ ആയി. അദ്ദേഹത്തിന്റെ ജിവിതത്തില്‍ സംഭവിച്ച അധികമാര്‍ക്കുമറിയാത്ത കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

പഠിത്തത്തില്‍ വളരെ മോശം പ്രകടനമായിരുന്നു അല്ലു കാഴ്ചവച്ചത്. ഏഴാം ക്ലാസിലും ഒന്‍പതാം ക്ലാസിലും തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കഠിനാദ്ധ്വാനവും ഭാഗ്യവും കുടുംബത്തിന്റെ പിന്തുണയും കൊണ്ട് അത്യുന്നതങ്ങളില്‍ എത്തിച്ചേരാന്‍ അല്ലുവിനായെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.

Signature-ad

‘അല്ലു അര്‍ജുന്റെ പല സിനിമകളുടെയും ഷൂട്ടിംഗ് കേരളത്തിലും നടക്കാറുണ്ട്. അതില്‍ അഞ്ച് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ചുമതല വഹിച്ചിരുന്നത് മലയാളത്തിലെ സീനിയര്‍ കണ്‍ട്രോളറായിരുന്ന കബീറായിരുന്നു. അല്ലു സെറ്റില്‍ വന്നുകഴിഞ്ഞാല്‍ വെറും പൂച്ചയെപ്പോലെയാണെന്നാണ് കബീര്‍ പറയുന്നത്. തന്റെ കാര്യം നോക്കി, ഒതുങ്ങി ഏതെങ്കിലും മൂലയില്‍ ഇരിക്കും. വളരെ അടക്കവും ഒതുക്കവുമുള്ള, സംവിധായകനെ അനുസരിക്കുന്ന പാവം മനുഷ്യനാണ് അല്ലു.’- ആലപ്പി അഷ്‌റഫ് പറഞ്ഞു.

അല്ലു പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതിനെപ്പറ്റിയും അഷ്‌റഫ് പറയുന്നുണ്ട്. ‘അല്ലുവിന്റെ വരന്‍ എന്ന ചിത്രത്തില്‍ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോല്‍ പാലത്തില്‍ നിന്നും നായികയ്ക്കൊപ്പം പുഴയിലേക്ക് ചാടി. വില്ലന്മാരില്‍ നിന്ന് രക്ഷപ്പെടുന്ന രംഗം ഷൂട്ട് ചെയ്യുകയായിരുന്നു.’- അദ്ദേഹം വ്യക്തമാക്കി.

Back to top button
error: