CrimeNEWS

ആര്‍ത്തവസമയത്ത് ഭക്ഷണമുണ്ടാക്കി, യുവതിയെ കൊന്ന് സാരിയില്‍ കെട്ടിത്തൂക്കി; ഭര്‍തൃവീട്ടുകാര്‍ ഒളിവില്‍

മുംബൈ: ആര്‍ത്തവസമയത്തു ഭക്ഷണം പാകം ചെയ്തതിന്റെ പേരില്‍ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ചേര്‍ന്നു യുവതിയെ കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്ര ജല്‍ഗാവിലെ കിനോഡ് സ്വദേശിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്.

ആര്‍ത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി അടുക്കളയില്‍ എത്തിയ യുവതിയോട് ഇരുവരും മോശമായി പെരുമാറിയെന്നും പിന്നീട് അതു തര്‍ക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും സ്ത്രീധനത്തിന്റെ പേരില്‍ യുവതി മുന്‍പും പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

Signature-ad

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അതിനിടെ, ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. അല്ലാത്തപക്ഷം മൃതദേഹം സംസ്‌കരിക്കില്ലെന്നു വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചതോടെയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിക്ക് 7 വയസ്സുള്ള മകളും 5 വയസ്സുള്ള മകനുമുണ്ട്.

Back to top button
error: