IndiaNEWS

കടതുടങ്ങിയത് 15 ദിവസം മുമ്പ്, ഭീകരാക്രമണ ദിവസം തുറന്നില്ല; പഹല്‍ഗാമില്‍ വ്യാപാരി എന്‍.ഐ.എ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മേഖലയില്‍ കട നടത്തുന്ന ആളെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ഭീകരാക്രമണത്തിന് 15 ദിവസം മുന്‍പ് കട തുറന്നയാളെയാണ് ചോദ്യം ചെയ്യുന്നത്. ഭീകരാക്രമണം നടന്ന ദിവസം ഇയാള്‍ കട തുറക്കാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. നൂറിലധികം പ്രദേശവാസികളെ ഇതിനോടകം എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ഇന്റലിജന്‍സ് സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ശ്രീനഗറില്‍ ഭീകരര്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാന്‍ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് സൂചന നല്‍കിയിരുന്നതായി വിവരം. 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തെപറ്റി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. ശ്രീനഗറിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ഭീകരര്‍ വിനോദസഞ്ചാരികളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായിട്ടാണ് വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് സേന മേഖലയില്‍ ചില തിരച്ചിലുകള്‍ നടത്തിയിരുന്നു. സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു.

Signature-ad

അതിനിടെ, ഭീകരാക്രമണത്തില്‍ പാകിസ്ഥാനു മറുപടി നല്‍കാനൊരുങ്ങുകയാണ് കര നാവിക വ്യോമസേനകള്‍. 45 മിസൈല്‍ ലോഞ്ചറുകള്‍ അടക്കം പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കരസേന വാങ്ങും. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് കരസേന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നത്. 45 ലോഞ്ചറുകള്‍, 85 മിസൈലുകള്‍ എന്നിവ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളാണ് കരസേനയുടെ ഭാഗമാകുക.

 

 

Back to top button
error: