Breaking NewsIndiaLead NewsNEWSSportsTRENDING

ആ സൂര്യോദയത്തിനു പിന്നില്‍ ഒരു ഗുരുവുണ്ട്; അങ്ങു ദൂരെ ബിഹാറില്‍! വൈഭവിന്റെ പ്രകടനത്തില്‍ ഒട്ടും അത്ഭുതമില്ലെന്ന് പരിശീലകന്‍ മനീഷ് ഓജ; ‘അന്നേ അവന്‍ പുലി, കഠിനാധ്വാനി, പരിശീലന കാലത്ത് എന്നും 300 ബോളുകള്‍ ബാറ്റ് ചെയ്തു’; ഈ മാച്ചിനു മുമ്പും വിളിച്ചു, ചെറിയൊരു ഉപദേശം നല്‍കിയെന്നും ഓജ

ജയ്പൂര്‍: ഇന്ത്യയിലെ പുതിയ സൂപ്പര്‍താരത്തിന്റെ പിറവിക്കു നാന്ദി കുറിച്ചെന്നാണു വൈഭവ് സൂര്യവന്‍ഷിയുടെ കഴിഞ്ഞ ദിവസത്തെ പ്രകനത്തോടെ ക്രിക്കറ്റ് ലോകം ഒന്നാകെ വിലയിരുത്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പതിനാലുകാരന്‍ അടിമുടി പൊളിച്ചു. തീപ്പൊരി സെഞ്ചുറിയുമായി റെക്കോഡുകള്‍ ഒന്നൊന്നായി കടപുഴക്കിയപ്പോള്‍ ഗാലറി ഒന്നാകെ എഴുന്നേറ്റുനിന്നാണു കൈയടിച്ചത്. 35 ബോളുകളിലാണ് ഐപിഎല്‍ സെഞ്ചുറി. ഇതിനു മുമ്പ് 30 ബോളില്‍ സെഞ്ചുറി നേടിയ ഗെയ്ല്‍ മാത്രമാണ് മുന്നില്‍.

എന്നാല്‍, കൈയടി വൈഭവിനു മാത്രമല്ല ഇപ്പോള്‍ ലഭിക്കുന്നത്. വൈഭവിന്റെ കുട്ടിക്കാലത്തെ കോച്ചായ മനീഷ് ഓജയ്ക്കും വലിയ അഭിനന്ദനങ്ങളാണു ലഭിക്കുന്നത്. ബിഹാറിലെ സമസ്തിപുരിലുള്ള ഒരു സ്ഥലത്തു ശാന്തനായിരുന്ന് വൈഭവിന്റെ പ്രകടനം കണ്ടതിനുശേഷമാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരണത്തിനു മുതിര്‍ന്നതുതന്നെ.

Signature-ad

‘അവന് ഒരിക്കല്‍ പോലും ഒരു ഷോട്ട് എടുക്കേണ്ടത് എങ്ങനെയെന്നു രണ്ടാമതു പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടില്ല. എല്ലാം വളരെ അര്‍പ്പണബോധത്തോടെ പടിച്ചെടുക്കും. അവന്‍ നല്ലൊരു വിദ്യാര്‍ഥിയാണ്. അതുകൊണ്ടാണ് അവനു പരീക്ഷണങ്ങള്‍ ജയിക്കാന്‍ കഴിയുന്നത്’- ഓജ പറഞ്ഞു.

90 മീറ്റര്‍ ദൂരത്തില്‍ സിക്‌സറുകള്‍ പറത്തുന്നതുകണ്ടു സ്‌റ്റേഡിയം വാപൊളിച്ചിരുന്നെങ്കിലും അതൊരിക്കലും ഓജയ്‌ക്കൊരു പുതിയ കാര്യമല്ല. വര്‍ഷങ്ങളായി അവനെ കാണുന്ന ഒരാളെന്ന നിലയില്‍ ഒട്ടും അമ്പരപ്പില്ല. 2018ല്‍ ആണു വൈഭവിനെ ഓജ ആദ്യമായി കാണുന്നത്. അച്ഛനാണു തന്റെ പക്കല്‍ എത്തിച്ചത്. ആദ്യ ദിവസം അക്കാദമിയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു കണ്ടില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ തേടിയെത്തി. എന്റെ നമ്പര്‍ തപ്പിപ്പിടിച്ചു വിളിക്കുകയായിരുന്നു. പത്തര വയസുള്ളപ്പോള്‍തന്നെ വൈഭവിന്റെ കഴിവുകള്‍ അസാധ്യമായിരുന്നു. 2022ല്‍ ഓജ കോച്ചിംഗ് സെന്റര്‍ നടത്തിയ ടൂര്‍ണമെന്റിലാണ് അവനിലെ അസാധാരണത്വം പുറത്തുവന്നത്.

‘ഞാനാണു മത്സരം സംഘടിപ്പിച്ചത്. എന്റെ അക്കാദമിയില്‍നിന്നുള്ള കുട്ടികളും അണ്ടര്‍ 19ല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവരടക്കമുള്ള മറ്റു ടീമുകളുമാണു മാറ്റുരച്ചത്. വൈഭവ് അന്നു 118 റണ്‍സ് എടുത്തു. അന്നു വൈഭവ് അടിച്ച സിക്‌സറുകള്‍ 65 യാര്‍ഡ് ബൗണ്ടറിലൈനും കടന്നു പിന്നെയും 30 യാര്‍ഡ് പോയി. അവന്റെ കരുത്തും ടൈമിംഗും ഗംഭീരമായിരുന്നു. അന്നുതന്നെ ഞാന്‍ മനസില്‍ കരുതിയതാണ്- ഇവന്‍ അസാധ്യ ചെറുപ്പക്കാരനാണെന്ന്’ ഓജ പറയുന്നു.


എങ്ങനെയാണു 14 കാരന് ഇത്രയും കരുത്തില്‍ പന്ത് അടിക്കാന്‍ കഴിയുക? കാണികള്‍ക്കൊപ്പം എല്ലാവരും മനസില്‍ കരുതുന്ന ചോദ്യമായിരിക്കും ഇത്. ‘ഇത് സാധ്യമാണ്. പവര്‍ ഹിറ്റിംഗിന്റെ കാര്യത്തില്‍ ആദ്യം വേണ്ട് ആത്മവിശ്വാസവും കംഫര്‍ സോണുമാണ്. അവന്റെ ആദ്യകാല പരിശീലനം മുതല്‍ ഇക്കാര്യത്തില്‍ ഊന്നല്‍ നല്‍കി. അവന്‍ കുട്ടിയായിരുന്നപ്പോള്‍ ബൗളിംഗ് മെഷീനുകള്‍ വേഗത്തിലാണു പന്തെറിഞ്ഞത്. ബൗണ്‍സും കൂടുതലായിരുന്നു. അതിലൂടെ അവനു ടൈമംഗിലും ടെക്‌നിക്കിലും പരിശീലനം നല്‍കി. ബാറ്റ് ഉയര്‍ത്തുക, പന്തിനെ ലൈനില്‍ നേരിടുക, അപ്പോള്‍ പരമാവധി പവര്‍ ലഭിക്കും.

ചില കുറുക്കുവഴികളും അതിനായി പരിശീലിച്ചു. പുള്‍, ബാക്ക്-ഫുട്ട് പഞ്ച്, ലിഫ്റ്റ് എന്നിവ പരിശീലനത്തിന്റെ ഭാഗമാക്കി. അവന്റെ ബാക്ക് ലിഫ്റ്റും കൈകളുടെ എക്‌സ്റ്റന്‍ഷനും നോക്കൂ. അഭിഷേക് ശര്‍മയൊക്കെ ബാറ്റ് ചെയ്യുന്നതുപോലെ കൈകള്‍ പരമാവധി നിവര്‍ത്താന്‍ അവനു കഴിയുന്നുണ്ട്. അത് മികച്ച കരുത്ത് ബാറ്റിലേക്ക് എത്തിക്കും. അവന്റെ ഇഷ്ടത്തിനു കളിക്കാനാണു വിട്ടിരുന്നത്. ഒരിക്കലും പരമ്പരാഗത ശൈലിയില്‍ കളിയാരംഭിക്കണമെന്ന് ഒരിക്കലും മറഞ്ഞില്ല’- ഓജ കൂട്ടിച്ചേര്‍ത്തു.

വൈഭവിന്റെ ട്രെയിനിംഗും കഠിനമായിരുന്നു. ഇടയ്ക്ക് അവന്റെ അച്ഛന്‍ നെറ്റ്‌സില്‍ ബോള്‍ എറിയുന്നവര്‍ക്കുള്ള ഭക്ഷണംകൂടി കൊണ്ടുവരുമായിരുന്നു. അക്കാലത്തുതന്നെ അവന്‍ 300-350 ബോളുകള്‍ ദിവസവും കളിക്കുമായിരുന്നു. അടിസ്ഥാന സ്‌കില്ലുകളായ ഫ്രണ്ട് ഫുട്ട് ഡ്രൈവുകള്‍, സ്‌റ്റെപ്പ-ഔട്ടുകള്‍, കട്ട് ഷോട്ടുകള്‍, പുള്‍ ഷോട്ടുകള്‍ എന്നിവയും എന്നും പരിശീലിപ്പിച്ചു. റോബോട്ടുകളെ ഉപയോഗിച്ചുള്ള ബൗളിംഗുകള്‍ കൂടുതല്‍ കൃത്യതയുള്ളതായിരിക്കും. ഇതിനൊപ്പം ലൈവ് ബൗളിംഗും ഫീല്‍ഡിംഗില്‍ മാറ്റം വരുത്തിയുള്ള പരിശീലനവും എന്നുമുണ്ടായി.

കളിക്കുമുമ്പു ഓജയുമായി സംസാരിച്ചു. തലേന്ന് രാവിലെ പത്തരയോടെയാണു സംസാരിച്ചത്. ഞങ്ങള്‍ കുറച്ച് നിര്‍ണായക കാര്യങ്ങളാണു സംസാരിച്ചത്. ഇതിനു മുമ്പുള്ള കളിയില്‍ വൈഭവ് അല്‍പം തിരക്കു കാണിച്ചു. എല്ലാ പന്തുകളിലും കളിക്കാന്‍ ശ്രമിച്ചു. എന്റെ ഉപദേശം ലളിതമായിരുന്നു. പക്ഷേ, അവനെ സംബന്ധിച്ചു നിര്‍ണായകവും. ഇതൊരു പവര്‍ പ്ലേ ആണെന്നോ, നീ അതിനനുസരിച്ചു കളിക്കണമെന്നോ ഇല്ല. സാധാരണ പോലെ കളിക്കൂ. അടിച്ചാല്‍ ഏതുബോളും ബൗണ്ടറി കടന്നോളും എന്നും ഉപദേശിച്ചു. ക്ഷമയോടെ നില്‍ക്കുക. ഓരോ ബോളിന്റെയും രീതിക്ക് അനുസരിച്ചു കളിക്കുക. പിന്നെ നിന്റെ കഴിവുകളില്‍ വിശ്വസിക്കുക- ഇതായിരുന്നു ഉപദേശം.

യശ്വസി ജെയ്‌സ്‌വാളിനെപ്പോലുള്ളവരുടെ കളികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യശസ്വിയുടെ ഫുട്‌വര്‍ക്കുകള്‍ ബൗളര്‍മാരുടെ ഊഹം തെറ്റിക്കുന്നതായിരുന്നു. യശ്വസിയെ പിന്തുടരാന്‍ തന്നെയായിരുന്നു പ്രാഥമിക നിര്‍ദേശം. ലൂസ് ബോളുകള്‍ ലഭിക്കുന്നില്ലെങ്കില്‍ മാറ്റിമാറ്റി സ്‌ട്രൈക്ക് ചെയ്യുക. ഒരിക്കലും മുന്‍കൂട്ടിയുള്ള തീരുമാനത്തിന് അനുസരിച്ചു ബാറ്റ് ചെയ്യരുത്. സാഹചര്യത്തിന് അനുസരിച്ചു മാറ്റണമെന്നും ഓജ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ അവന്റെ പ്രകടനം കണ്ട താന്‍ ‘ആകാശത്താ’ണെന്നും ഓജ പറഞ്ഞു.

ബാറ്റ് ചെയ്യുമ്പോള്‍ താന്‍ ഒരുപാട് ചിന്തിക്കാറില്ലെന്നും ക്രീസിന്റെ മറുഭാഗത്തു യശസ്വി ജയ്സ്വാളില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയും സെഞ്ച്വറി കുറിക്കാന്‍ സഹായിച്ചതായും വൈഭവ് സൂര്യവംശി പറഞ്ഞതും കോച്ചിന്റെ ഉപദേശം കൃത്യമായിരുന്നു എന്നു വ്യക്തമാക്കുന്നു. ഈ ടൂര്‍ണമെന്റിനു മുമ്പ് നടത്തിയിട്ടുള്ള പരിശീലനത്തിന്റെയെല്ലാം ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ബോള്‍ കണ്ടാല്‍ അടിക്കുകയെന്നതാണ് എന്റെ രീതി. ജയ്സ്വാളിനൊപ്പം ബാറ്റ് ചെയ്യുകയെന്നത് നല്ല അനുഭവമാണ്. എന്താണ് ചെയ്യേണ്ടതെന്നു അദ്ദേഹം പറഞ്ഞുതരും. കൂടാത നമ്മളെ എപ്പോഴും പോസിറ്റീവായി നിര്‍ത്തുകയും ചെയ്യും- വൈഭവ് പറയുന്നു.  ഐപിഎല്ലില്‍ സെഞ്ച്വറി നേടുകയെന്നത് വലിയ സ്വപ്നം തന്നെയായിരുന്നു. ഇന്നു ഇതു യാഥാര്‍ഥ്യമായി മാറിയിരിക്കുകയാണ്. എനിക്കു ഭയമില്ല, മാത്രമല്ല ബാറ്റ് ചെയ്യുമ്പോള്‍ അധികം ചിന്തിക്കുകയും ചെയ്യാറില്ല. കളിക്കുന്നതില്‍ മാത്രമേ ശ്രദ്ധിക്കാറുള്ളൂയെന്നും വൈഭവ് വ്യക്തമാക്കി.

റെക്കോര്‍ഡുകളുടെ ചാകര

മിന്നല്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡുതളുടെ ചാകര തന്നെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്സിയില്‍ വൈഭവ് സൂര്യവംശി തീര്‍ത്തിരിക്കുന്നത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിക്കാണ് ഇടംകൈയന്‍ ബാറ്റര്‍ അവകാശിയായത്.

30 ബേളില്‍ സെഞ്ച്വറി കുറിച്ച വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്ലിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 2013ല്‍ പൂനെ വാരിയേഴ്സുമായുള്ള കളിയില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടിയായിരുന്നു ഗെയ്ലിന്റെ ഐതിഹാസിക പ്രകടനം. 35 ബോളില്‍ സെഞ്ച്വറിയുമായി ഈ റെക്കോര്‍ഡിനു തൊട്ടുപിന്നില്‍ എത്തിയിരിക്കുകയാണ് 14 കാരനായ വൈഭവ്.

ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന വമ്പന്‍ റെക്കോര്‍ഡിനും വൈഭവ് അവകാശിയായി. നേരത്തേ 37 ബോളില്‍ സെഞ്ച്വറി നേടിയ മുന്‍ താരം യൂസുഫ് പഠാന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി തന്നെ കളിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പ്രകടം. അന്നു മുംബൈ ഇന്ത്യന്‍സിനെയാണ് യൂസുഫ് കശാപ്പ് ചെയ്തത്.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിന്റെ ഒരു ബൗളറെയും കഴിഞ്ഞ മല്‍സരത്തില്‍ വൈഭവ് വെറുതെവിട്ടില്ല. ഇന്ത്യക്കു വേണ്ടി 105 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള വെറ്ററന്‍ താരം ഇഷാന്ത് ശര്‍മ വരെ കൗമാര താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. അദ്ദേഹത്തിന്റെ ഒരോവറില്‍ വൈഭവ് വാരിക്കൂട്ടിയത് 28 റണ്‍സാണ്. മൂന്നു ഫോറും രണ്ടു സിക്സറുകളുമുള്‍പ്പെടെയാണിത്.

 

Back to top button
error: