Breaking NewsLead NewsNEWSWorld

ഈ ബാലിസ്റ്റിക് മിസൈലുകള്‍ നിങ്ങളെ ലക്ഷ്യമിട്ടാണ്, വെള്ളം മുട്ടിച്ചാല്‍ യുദ്ധം: ഇന്ത്യക്കെതിരേ ആണവ ഭീഷണിയുമായി പാക് മന്ത്രി ഹനീഫ് അബ്ബാസി; വ്യോമയാന വിലക്കു തുടര്‍ന്നാല്‍ ഇന്ത്യ വിമാനക്കമ്പനികള്‍ പാപ്പരാകുമെന്നും പരിഹാസം

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാക് മന്ത്രി ഹനീഫ് അബ്ബാസി. 130 ആണവായുധങ്ങളും മിസൈലുകളും ഇന്ത്യയ്ക്കു വേണ്ടി മാത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് പാക്മന്ത്രി ഹനീഫ് അബ്ബാസി മുന്നറിയിപ്പ് നല്‍കിയെന്ന് ഇന്ത്യ ടുഡേ ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജലവിതരണം നിര്‍ത്തിയാല്‍ യുദ്ധത്തിന് തയാറെടുക്കും. വ്യോമാതിര്‍ത്തി അടച്ചിടല്‍ പാകിസ്താന്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ തകരുമെന്നും പാക് റെയില്‍വേ മന്ത്രി വ്യക്തമാക്കി. സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചുകൊണ്ട് പാകിസ്താനിലെ ജലവിതരണം നിര്‍ത്താന്‍ ഇന്ത്യ ധൈര്യപ്പെട്ടാല്‍ അത് ഒരു പൂര്‍ണ തോതിലുള്ള യുദ്ധത്തിന് തയാറെടുക്കണമെന്ന് അബ്ബാസി പറഞ്ഞു.

Signature-ad

പാകിസ്താന്റെ ആണവായുധങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും, അവയുടെ സ്ഥാനങ്ങള്‍ രാജ്യത്തുടനീളം ഒളിഞ്ഞിരിക്കുന്നുവെന്നും, പ്രകോപനമുണ്ടായാല്‍ ആക്രമിക്കാന്‍ തയാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.”അവര്‍ നമുക്കുള്ള ജലവിതരണം നിര്‍ത്തിയാല്‍, അവര്‍ ഒരു യുദ്ധത്തിന് തയാറാകണം. നമ്മുടെ കൈവശമുള്ള സൈനിക ഉപകരണങ്ങള്‍, മിസൈലുകള്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല.

രാജ്യത്തുടനീളം നമ്മുടെ ആണവായുധങ്ങള്‍ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകള്‍, അവയെല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്- പാക് മന്ത്രി മുന്നറിയിപ്പ് നല്‍കി.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ ഇന്ത്യ നിരവധി പ്രത്യാക്രമണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 1960 ലെ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസകളും റദ്ദാക്കാനുമുള്ള തീരുമാനം ഇന്ത്യ പ്രഖ്യാപിച്ചു.

പാകിസ്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചിട്ടതിനെത്തുടര്‍ന്നുണ്ടായ തടസ്സത്തെക്കുറിച്ച് പരാമര്‍ശിച്ച് മന്ത്രി. വെറും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമയാനത്തില്‍ അത് സൃഷ്ടിച്ച കുഴപ്പങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇതുപോലെ കാര്യങ്ങള്‍ 10 ദിവസം കൂടി തുടര്‍ന്നാല്‍ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ പാപ്പരാകും’ അബ്ബാസി പറഞ്ഞു

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെത്തുടര്‍ന്ന് പാകിസ്താന്‍ ഇതിനകം തന്നെ പ്രത്യാഘാതങ്ങള്‍ക്ക് തയാറെടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും. അതിനെതിരെ സ്വീകരിക്കുന്ന ഏത് സാമ്പത്തിക നടപടികളെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: