Breaking NewsLead NewsSportsTRENDING

ഭീകരാക്രമണം ക്രിക്കറ്റിനെയും ഉലയ്ക്കുന്നു; ഇന്ത്യയില്‍ കളിക്കാനില്ലെന്ന് വനിതാ പാക് ക്രിക്കറ്റ് താരം; ഏഷ്യ കപ്പ് പ്രതിസന്ധിക്കു പിന്നാലെ ലോകകപ്പിലും ആശങ്ക; ദുബായിലോ ശ്രീലങ്കയിലോ കളിക്കുന്നത് ഇരു ക്രിക്കറ്റ് ബോര്‍ഡിനും വന്‍ നഷ്ടം

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര പോര് ക്രിക്കറ്റിലേക്കും എത്തിയിരുന്നു. ഭാവിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി മത്സരങ്ങള്‍ നടക്കില്ലെന്ന് ബിസിസിഐ തന്നെ വ്യക്തമാക്കിയിരുന്നു. ഐസിസിടെയു മത്സരങ്ങളുടെ പട്ടികയിലുള്ള എഷ്യാ കപ്പാണ് അടുത്തതായി ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനുള്ളത്. എന്നാല്‍, പ്രശ്‌നങ്ങള്‍ മുറുകിയതോടെ ഐസിസി മത്സരങ്ങളില്‍ പോലും പാകിസ്താന്‍ കളിക്കുമോ എന്നതു വിദൂര സ്വപ്‌നമാണ്.

ഈ വര്‍ഷം ഏതാനും ഇന്ത്യ-പാക് മത്സരങ്ങള്‍ നടക്കേണ്ടതുണ്ട്. സെപ്റ്റംബറില്‍ പുരുഷ ടീം ഏഷ്യ കപ്പില്‍ പാകിസ്താനെ നേരിടും. എന്നാല്‍, വനിതാ ടീം വണ്‍ഡേ ലോകകപ്പില്‍ പാകിസ്താനെയും നേരിടേണ്ടിവരും. രണ്ടു ടൂര്‍ണമെന്റുകളും ഇന്ത്യയിലാണു നടക്കേണ്ടത്. ഇതാണു പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്.

Signature-ad

നിലവില്‍ ഏഷ്യ കപ്പ് ടൂര്‍ണമെന്റും ഐസിസി മത്സരങ്ങളും കളിക്കാമെന്ന് ധാരണയിലെത്തി നില്‍ക്കുമ്പോഴാണു ഇന്ത്യയില്‍ മത്സരത്തിനില്ലെന്ന് പാകിസ്താന്റെ പ്രഖ്യാപനം. ഇരു ടൂര്‍ണമെന്റുകളും ഹൈബ്രിഡ് മോഡലിലാണു നടക്കേണ്ടത്. ഇന്ത്യയും പാകിസ്താനുമില്ലെങ്കില്‍ മത്സരത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാകില്ല. ഇതു ബിസിസിഐയും പിസിബിയെയും മാത്രമാകില്ല ബാധിക്കുന്നതും.

ഇതിനിടെയിലാണ് പാകിസ്താന്‍ വനിതാ ടീം ഓപ്പണര്‍ ഗുള്‍ ഫെറോസ ഇന്ത്യയിയില്‍ ലോകകപ്പ് കളിക്കാന്‍ താത്പര്യമില്ലെന്നു പ്രഖ്യാപിച്ചത്. ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലാണെങ്കില്‍ പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ കളിക്കാനില്ല. നിലവിലെ സാഹചര്യത്തില്‍ ഒട്ടും സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. കളി നടക്കുകയാണെങ്കില്‍ അതു ശ്രീലങ്കയിലോ ദുബായിലോ ആകണം. ഇവിടെ എവിടെയാണെങ്കിലും ഞങ്ങള്‍ ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതിനു തുല്യമാണ്. ഞങ്ങളുടെ മുന്നൊരുക്കങ്ങളും തുടങ്ങി. കളിക്കാന്‍ റെഡിയാണെന്നും അവര്‍ പറഞ്ഞു.

Back to top button
error: