CrimeNEWS

വെറുതേ ഓടണ്ട ഷൈനേ! വേറെ പണിയുണ്ട്; തെളിവില്ല, നിലവില്‍ കേസുമില്ലെന്ന് പൊലീസ്

കൊച്ചി: ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് വ്യക്തമാക്കി പൊലീസ്. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിലവില്‍ കേസില്ലെന്ന് കൊച്ചി നാര്‍കോട്ടിക് എസിപി അബ്ദുല്‍ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയില്‍ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ല. ഷൈനിന് നോട്ടിസ് നല്‍കുന്ന കാര്യം മേല്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍ സി അലോഷ്യസിന്റെ ആരോപണത്തില്‍ വിന്‍ സിയുടെ മൊഴിയെടുക്കാന്‍ കുടുംബത്തിന്റെ അനുമതി എക്‌സൈസ് തേടി. എന്നാല്‍ നിയമനടപടിക്ക് താല്‍പര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയില്‍ തീര്‍ക്കാമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം എക്‌സൈസിനെ അറിയിച്ചു. വിന്‍ സിയുടെ പിതാവാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്.

Signature-ad

വിന്‍ സിയുടെ ആരോപണങ്ങളില്‍ കേസെടുക്കുന്ന കാര്യത്തില്‍ പൊലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിന്‍ സിയോട് സംസാരിച്ച ശേഷമാകും കേസെടുക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ആരോപണങ്ങളില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന.

റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍. ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നത് അടക്കം ആവശ്യങ്ങള്‍ ശക്തമാണ്. വിന്‍ സിയുടെ പരാതിയിന്മേല്‍ നോട്ടിസ് നല്‍കാനാണ് സൂത്രവാക്യം സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. വിന്‍ സിയുടെ പരാതിയില്‍ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്.

Back to top button
error: