Social MediaTRENDING

‘ആ നാല് നായകന്‍മാര്‍ക്ക് പല്ലും എല്ലും പൊടിയുന്നു; അധികം പോകില്ല, പണക്കൊഴുപ്പില്‍ പിടിച്ച് നില്‍ക്കുകയാണ്’

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമെതിരായ വെളിപ്പെടുത്തലുകളോടെ മലയാള സിനിമാ രംഗത്തെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയാകുകയാണ്. നടി വിന്‍സി അലോഷ്യസ് ആണ് ഷൈന്‍ ടോമിനെതിരെ സംഘടനയ്ക്കു പരാതി നല്‍കിയത്. സെറ്റില്‍ വെച്ച് അപമര്യാദയില്‍ സംസാരിച്ചെന്നും ലഹരി ഉപയോഗിച്ച് ഷൂട്ടിനെ ബാധിക്കുന്ന രീതിയില്‍ പെരുമാറിയെന്നും വിന്‍സി അലോഷ്യസ് പരാതിപ്പെട്ടു. ഷൈന്‍ ടോമിനെതിരെ നടപടിയെടുക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

നടനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഷൈന്‍ ടോം ലഹരി ഉപയോഗിക്കുന്ന ആളാണെങ്കിലും പ്രതിഫലക്കാര്യത്തിലും മറ്റും നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത ആളാണെന്ന് ശാന്തിവിള പറയുന്നു. അതേസമയം, നടന്റെ ലഹരി ഉപയോഗത്തെ സംവിധായകന്‍ അനുകൂലിക്കുന്നില്ല. ഷൈന്‍ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിതിനെക്കുറിച്ച് ശാന്തിവിള ദിനേശ് പരാമര്‍ശിച്ചു.

Signature-ad

മംമ്ത മോഹന്‍ദാസിന്റെ ആദ്യ ഭര്‍ത്താവിന്റെ ഹോട്ടലാണത്. മൂന്നാമത്തെ നിലയില്‍ നിന്നും രണ്ടാമത്തെ നിലയിലെ ഷീറ്റിലേക്ക് ചാടുക. എന്നിട്ട് സ്വിമ്മിംഗ് പൂളിലേക്ക് ചാടുക. എന്നിട്ട് ഓടുക. ഒരു നടനാണിത്. എന്തൊരു നാണക്കേടാണിത്. ആ മുറിയില്‍ ഇരുന്നവന് എങ്ങനെ പൊലീസിന്റെ വിവരം കിട്ടി. അവന്റെ അമ്മ പറയുന്നത് ഡോറില്‍ കൂടെ നോക്കിയപ്പോള്‍ കണ്ടെന്നാണ്. തന്തമാരും തളളമാരുമാണ് ആദ്യം തിരുത്തേണ്ടത്.

ഇവന്‍ വേറൊരു കൊക്കെയിന്‍ കേസില്‍ നേരത്തെ പെട്ടിരുന്നു. പൊലീസുകാരുടെ മണ്ടത്തരം കൊണ്ട് അവനെ വെറുതെ വിട്ടു. അവന്‍ രക്ഷപ്പെട്ടപ്പോള്‍ തന്ത പറയുന്നത് നാട്ടുകാര്‍ മുഴുവന്‍ എന്റെ മകനെ സംശയിച്ചു, ഇത് പോലെ പച്ച പാവമായ മകനുണ്ടോ എന്നാണ്. അച്ഛനും അമ്മമാരുമാണ് ഇങ്ങനെയുള്ളവരെ വഴി തെറ്റിക്കുന്നതെന്ന് ശാന്തിവിള ദിനേശ് തുറന്നടിച്ചു. യെസ് മീഡിയ നെറ്റ് വര്‍ക്കിനോടാണ് പ്രതികരണം.

സിനിമയില്‍ ലഹരി ഉപയോഗിച്ച പ്രായമുള്ള സംവിധായകരെയൊക്കെ എനിക്കറിയാം. പക്ഷെ അവര്‍ ആദ്യം കണ്ടിരുന്നത് സിനിമയെയാണ്. സെക്കന്ററിയായിരുന്നു പെണ്ണും ലഹരിയും. ഇപ്പോള്‍ തിരിഞ്ഞു. ആദ്യം ലഹരി, സമയം കിട്ടിയാല്‍ സിനിമ. ഷൈന്‍ ടോ ചാക്കോ ലഹരിയില്‍ പെട്ട് പോയി. ഇപ്പോള്‍ വേറൊരുത്തനുണ്ട്. ശ്രീനാഥ് ഭാസി. ഈയടുത്ത് എനിക്ക് കിട്ടിയ അറിവ് വെച്ച് മലയാള സിനിമയില്‍ നാല് നായകന്‍മാര്‍ ചാകും. നാലും സിന്തറ്റിക് സാധനങ്ങള്‍ ഉപയോഗിക്കുന്നവരാണ്.

എല്ലു പല്ലും ദ്രവിച്ച് പോകുന്നു. കാശിന്റെ കൊഴുപ്പ് കൊണ്ട് മാത്രം നിലനില്‍ക്കുന്നു എന്നാണ് പറയുന്നത്. 74 വയസായ മമ്മൂട്ടിക്ക് പനി വന്നാല്‍ ഓരോ ചാനലിലും 25 എപ്പിസോഡാണ്. മമ്മൂട്ടി രോ ബാധിതന്‍, അമേരിക്കയിലേക്ക് പോകുന്നു എന്നെല്ലാ. 74 വയസ് വരെ അയാള്‍ മാന്യമായി ജീവിച്ചത്. ഈ പ്രായത്തില്‍ ചെറിയ പ്രശ്‌നം വരും. അത് ഇവിടെ ആഘോഷമാക്കുന്നു. പക്ഷെ പല്ലും എല്ലും പോകുന്നവരെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. നായക നടന്‍മാരാണിത്. ആരാണെന്ന് പറയുന്നില്ല. കോടികള്‍ ഉള്ളത് കൊണ്ട് കുറച്ച് പിടിച്ച് നില്‍ക്കും. അത് കഴിഞ്ഞങ്ങ് പോകുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

അതേസമയം, ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെയുള്ള പരാതിയും നടന്റെ പേരും പുറത്ത് വന്നതില്‍ വിന്‍സി അലോഷ്യസ് അതൃപ്തി അറിയിച്ചിട്ടുണ്ട്. നടന്റെ പേര് പുറത്ത് വന്നത് ഇയാള്‍ കമ്മിറ്റ് ചെയ്ത സിനിമകളെയും ബാധിക്കുമെന്നാണ് വിന്‍സി പറയുന്നത്. ആരാണ് പരാതി പുറത്ത് വിട്ടതെങ്കിലും ചെയ്തത് തെറ്റാണെന്നും വിന്‍സി പറഞ്ഞു. പരാതി നല്‍കിയതില്‍ വിന്‍സി അലോഷ്യസിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

 

Back to top button
error: