Breaking NewsKeralaLead NewsNEWS

ബി കെയര്‍ ഫുള്‍, സൗകര്യമില്ല പറയാന്‍; ജബല്‍പൂരില്‍ വൈദികരെ ആക്രമിച്ച സംഭവത്തോടുള്ള ചോദ്യങ്ങള്‍ക്കു പൊട്ടിത്തെറിച്ച് സുരേഷ് ഗോപി; ‘ആക്രമണം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സഭവം; പാലാ ബിഷപ്പിനെ കൊല്ലാന്‍ ശ്രമിച്ച നാടാണിത്’

 

കൊച്ചി: വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും സിപിഎമ്മിനെതിരെയും രംഗത്തെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് ബില്‍ ജെപിസിയില്‍ ഇട്ട് കത്തിച്ചുകളയുമെന്നു ചിലര്‍ പറഞ്ഞുവെന്നും മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ എന്തു നടപടി വരുമെന്നു കാത്തിരുന്ന് കാണാമെന്നും സുരേഷ് ഗോപി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ കൊണ്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Signature-ad

അതിനിടെ, ജബല്‍പുരില്‍ മലയാളി വൈദികര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. ”എന്റെ നാവ് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തോളൂ. മനസ്സ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. ജബല്‍പുരില്‍ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാന്‍ നോക്കിയില്ലേ. നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍” സുരേഷ് ഗോപി പറഞ്ഞു.

വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും സുരേഷ് ഗോപി രംഗത്തെത്തി. ”അവര്‍ ജാതീയമായി ജനങ്ങളെ തിരിക്കാന്‍ നോക്കുകയാണ്. ക്രിസ്തീയ സമൂഹം മുഴുവന്‍ അണിനിരന്നുവെന്ന അങ്കലാപ്പിലാണ് അവര്‍. ആങ്ങളയും പെങ്ങളും എന്തുകൊണ്ടാണ് മുനമ്പത്ത് വരാതിരുന്നത്. കേരളത്തിലെ ചോരക്കണക്ക് ഇന്നലെ ഞാന്‍ രാജ്യസഭയില്‍ പറഞ്ഞു. ജബല്‍പുര്‍ വിഷയത്തില്‍ നിയമപരമായി നടപടിയെടുക്കും.” സുരേഷ് ഗോപി പറഞ്ഞു.

 

Back to top button
error: