CrimeNEWS

മുസ്‌കാനെ മയക്കുമരുന്നിന് അടിമയാക്കിയത് കാമുകന്‍; മകളെ വെട്ടിച്ച് ‘ഒളിസേവ’; ഭര്‍ത്താവ് നാട്ടിലെത്തിയതോടെ ലഹരി മുടങ്ങുമെന്ന് ആശങ്ക, പക… ഒടുവില്‍ കൊല

ലഖ്നൗ: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയും ആണ്‍സുഹൃത്തും പിടിയിലായ. മീററ്റിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സൗരഭ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ സൗരഭ് കുമാറിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഭാര്യ ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായി. ഇപ്പോഴിതാ, കേസില്‍ വളരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

അരുംകൊല നടന്നതിന് ശേഷം സൗരഭിനെ കാണാതായതോടെ ആളുകള്‍ അന്വേഷിച്ചു തുടങ്ങിയപ്പോള്‍ സൗരഭ് മണാലിയില്‍ പോയിരിക്കുകയാണെന്നാണ് ഇവരോട് മുസ്‌കാന്‍ പറഞ്ഞത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ സാഹിലിനൊപ്പം മണാലിയില്‍ പോയി ചിത്രങ്ങളെടുത്ത് സൗരഭിന്റെ സമൂഹമാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ സൗരഭിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

Signature-ad

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മുസ്‌കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. മൃതദേഹത്തെ കുറിച്ചു പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ വീപ്പ കണ്ടെത്തുകയും ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഇവ വിദഗ്ധ പരിശോധനയ്ക്ക് ഇപ്പോള്‍ അയച്ചിരിക്കുകയാണ്.

സാഹിലിനെ കാണാനും ലഹരി ഉപയോഗിക്കാനും കഴിയില്ല എന്ന പേടിയാണ് സൗരഭിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നു മുസ്‌കാന്റെ അമ്മയായ കവിതാ രസ്‌തോഗി വ്യക്തമാക്കി. കുടുംബവും കോടിക്കണക്കിനു രൂപയുടെ സ്വത്തും ഉപേക്ഷിച്ചു മുസ്‌കാനോടൊപ്പം ജീവിക്കാന്‍ വന്ന സൗരഭിനെ കൊലപ്പെടുത്തിയ മകള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും മുസ്‌കാന്റെ കുടുംബം ആവശ്യപ്പെട്ടു. ”സൗരഭിനെ കൊന്നെന്നു മുസ്‌കാന്‍ തുറന്നുപറഞ്ഞു. സൗരഭിന് മുസ്‌കാനോട് അന്തമായ സ്‌നേഹമായിരുന്നു. ഞങ്ങളുടെ മകളാണ് പ്രശ്‌നം. അവള്‍ സൗരഭിനെ അവന്റെ കുടുംബത്തില്‍നിന്ന് അകറ്റി. അതുകൊണ്ടാണ് അവളെ അറസ്റ്റ് ചെയ്യിപ്പിച്ചത്. അവര്‍ക്ക് നീതി ലഭിക്കണം. അവളെ തൂക്കി കൊല്ലണം. ജിവിക്കാനുള്ള അവകാശം അവള്‍ക്കില്ല” നിറകണ്ണുകളോടെ മുസ്‌കാന്റെ അമ്മയായ കവിതാ രസ്‌തോഗി പറഞ്ഞു.

സൗരഭുമായി വഴക്കുണ്ടായെന്ന് മാര്‍ച്ച് 17-ാം തീയതി മുസ്‌കാന്‍ തന്നെ അറിയിച്ചിരുന്നെന്ന് അമ്മ കവിത റസ്‌തോ?ഗി തുറന്നുപറഞ്ഞു. ‘വീട്ടിലേക്ക് നേരിട്ടുവന്ന് കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും മുസ്‌കാന്‍ പറഞ്ഞു. വീട്ടിലെത്തിയയുടന്‍ മുസ്‌കാന്‍ കെട്ടിപ്പിടിച്ച് കരയുകയാണ് ചെയ്തത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ സൗരഭിനെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞു. ഇക്കാര്യം പോലീസിലറിയിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. സ്റ്റേഷനിലേക്ക് പോകുമ്പോള്‍ പിതാവ് വീണ്ടും മുസ്‌കാനെ ചോദ്യം ചെയ്തു. അപ്പോഴാണ് താനും കാമുകന്‍ സാഹിലും ചേര്‍ന്നാണ് സൗരഭിനെ കൊന്നതെന്ന് മുസ്‌കാന്‍ സമ്മതിച്ചത്.’ കവിത കൂട്ടിച്ചേര്‍ത്തു.

2016ല്‍ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്‌കന്‍ റസ്‌തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ്, മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തര്‍ക്കങ്ങള്‍ക്ക് കാരണമായതോടെ സൗരഭും മുസ്‌കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി. 2019-ല്‍ ഇവര്‍ക്ക് ഒരു മകളും ജനിച്ചു. എന്നാല്‍ മുസ്‌കന്‍ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് തീരുമാനത്തില്‍നിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മര്‍ച്ചന്റ് നേവിയില്‍ ചേരാനും അദ്ദേഹം തീരുമാനിച്ചു. 2023-ല്‍ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു.

ഫെബ്രുവരി 28-നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാള്‍. മകളുടെ ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24-ന് സൗരഭ് വീട്ടിലേക്കെത്തി. ഈ സമയം മുസ്‌കാനും സാഹിലും സൗരഭിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. മാര്‍ച്ച് നാലിന് മുസ്‌കാന്‍ സൗരഭിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി. സൗരഭ് മയങ്ങി കഴിഞ്ഞപ്പോള്‍ സാഹിലിനൊപ്പം ചേര്‍ന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയും വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റിട്ട് അടയ്ക്കുകയായിരുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: