CrimeNEWS

വൈക്കത്ത് വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കി, സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി 41.52 ലക്ഷം തട്ടി; യുവതിയും സുഹൃത്തും പിടിയില്‍

കോട്ടയം: വൈക്കത്ത് ഹണി ട്രാപ്പില്‍ കുടുക്കി വൈദികനില്‍ നിന്ന് 41.52 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയില്‍. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

വൈദികന്‍ പ്രിന്‍സിപ്പലായ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് ഫോണിലൂടെ അന്വേഷിച്ച് യുവതി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 2023 ഏപ്രില്‍ മുതല്‍ പലതവണകളായി 41.52 ലക്ഷം രൂപ കൈക്കലാക്കി. തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെയാണ് വൈദികന്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് അന്വേഷണത്തില്‍ ഇവരെ പിടികൂടുകയുമായിരുന്നു.

Signature-ad

വൈക്കം സ്റ്റേഷന്‍ എസ്.ഐ ജയകൃഷ്ണന്‍, കുര്യന്‍ മാത്യു, സി.പി.ഒമാരായ നിധീഷ്, ജോസ് മോന്‍, സനല്‍, മഞ്ജു, നെയ്തില്‍ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Back to top button
error: