IndiaNEWSSports

ഇന്ത്യയുടെ ടെസ്റ്റ് ലോകകപ്പ് സ്വപ്നം തകര്‍ന്നു; ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി 10 വര്‍ഷത്തിന് ശേഷം ഓസീസിന്

സിഡ്നി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ തോറ്റ് ഇന്ത്യ. ആറ് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചു. 10 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി വീണ്ടും സ്വന്തമാക്കുന്നത്. സിഡ്‌നി ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹവും അസ്തമിച്ചു. 3-1നാണ് ഓസീസ് പരമ്പര നേടിയത്. 162 റണ്‍സ് വിജയ ലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. മൂന്നാം ദിനം പൂര്‍ത്തിയാവും മുന്‍പ് ഓസീസ് അത് മറികടന്നു.

ആദ്യ ടെസ്റ്റില്‍ വിജയവുമായി തുടങ്ങിയ ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ തോല്‍പിച്ച് ഓസീസ് ഒപ്പമെത്തി. മൂന്നാം ടെസ്റ്റില്‍ മഴ ഇന്ത്യയുടെ രക്ഷക്കെത്തിയപ്പോള്‍ നാലും അഞ്ചും ടെസ്റ്റ് ഓസീസ് വിജയിച്ചു. 2017-19 സീസണിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നേടുന്നത്.

Signature-ad

162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 58-3 എന്ന സ്‌കോറില്‍ പതറിയെങ്കിലും ഉസ്മാന്‍ ഖവാജയുടെയും ട്രാവിസ് ഹെഡിന്റെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റന്‍ ബുംറ രണ്ടാം ഇന്നിംഗിസല്‍ കളത്തിന് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ നേരിടും.

 

Back to top button
error: