CrimeNEWS

വീടുവിട്ടത് അമ്മയുടെ ഉപദ്രവം കൊണ്ടെന്ന് മൊഴി; കരുനാഗപ്പള്ളിയില്‍ യുവതിയെ കാണാതായ സംഭവത്തില്‍ കേസെടുത്തു

കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ യുവതിയെ തൃശൂരിലെ ധ്യാനകേന്ദ്രത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ ഷീജയ്ക്കെതിരെ പൊലീസ് കേസെടുത്തു. അമ്മയുടെ ഉപദ്രവം സഹിക്കാതെയാണ് വീട്ടില്‍ നിന്നിറങ്ങിപ്പോയതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൗണ്‍സിലിംഗിന് ശേഷം യുവതിയെ കുടുംബത്തിനൊപ്പം വിട്ടിരുന്നു.

കഴിഞ്ഞ 18ന് രാവിലെയാണ് ആലപ്പാട് സ്വദേശി അനില്‍-ഷീജ ദമ്പതികളുടെ മകള്‍ ഐശ്വര്യ അനിലിനെ (20) കാണാതായത്. അന്ന് വൈകിട്ടാണ് ഐശ്വര്യ ധ്യാനകേന്ദ്രത്തില്‍ എത്തിയത്. കരുനാഗപ്പള്ളിയില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിനിലും അവിടെ നിന്ന് ബസിലുമായിരുന്നു യാത്ര .

Signature-ad

സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ പഠനം നടത്തുകയായിരുന്നു ഐശ്വര്യ. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ ചൊല്ലി, കാണാതാകുന്നതിന് തലേന്ന് രാത്രി ഷീജ വഴക്ക് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 9.30ന് ഷീജ ചവറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയി. 10.30 ഓടെ ഐശ്വര്യയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് സമീപവാസിയെ വിളിക്കുമ്പോഴാണ് കാണാതായ വിവരം അറിയുന്നത്.

താന്‍ പോകുന്നുവെന്നും ആത്മഹത്യ ചെയ്യില്ലെന്നും കുറിപ്പ് എഴുതിവച്ചിരുന്നു. മൊബൈല്‍ ഫോണും ടാബും കൈയില്‍ കരുതിയിരുന്നു. എന്നാല്‍ രാവിലെ 11 ഓടെ ഫോണ്‍ സ്വിച്ച് ഓഫായി. വൈകിട്ടോടെ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. അന്നേ ദിവസം രാവിലെ യുവതി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിടെയാണ് യുവതിയെ കണ്ടെത്തിയത്.

Back to top button
error: