CrimeNEWS

ഉന്നത പദവി വാഗ്ദാനം ചെയ്ത നടി ദിഷ പടാനിയുടെ പിതാവില്‍നിന്ന് 25 ലക്ഷം തട്ടി

മുംബൈ: സര്‍ക്കാര്‍ കമ്മീഷനില്‍ ഉന്നത പദവി വാഗ്ദാനം ചെയ്ത് ബോളിവുഡ് നടി ദിഷ പടാനിയുടെ പിതാവ് ജഗദീഷ് സിങ് പടാനിയില്‍ നിന്ന് ഒരു സംഘം 25 ലക്ഷം രൂപ തട്ടിയെടുത്തു. റിട്ടയേര്‍ഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടാണ് ജഗദീഷ്.

സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. വഞ്ചന, ഭീഷണിപ്പെടുത്തല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Signature-ad

ശിവേന്ദ്ര പ്രതാപ് സിങ്, ദിവാകര്‍ ഗാര്‍ഗ്, ആചാര്യ ജയപ്രകാശ്, പ്രീതി ഗാര്‍ഗ്, അജ്ഞാതനായ ഒരാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയാണ് ജഗദീഷ് പടാനി. ശിവേന്ദ്ര പ്രതാപ് സിങ് തനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയാണെന്നാണ് ജ?ഗദീഷ് പരാതിയില്‍ പറയുന്നത്. ഇയാളാണ് ദിവാകര്‍ ഗാര്‍ഗിനേയും ആചാര്യ ജയപ്രകാശിനേയും പരിചയപ്പെടുത്തുന്നത്.

ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട പ്രതികള്‍ സര്‍ക്കാര്‍ കമ്മിഷനില്‍ ചെയര്‍മാന്‍ സ്ഥാനമോ വൈസ് ചെയര്‍മാന്‍ സ്ഥാനമോ വാ?ഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പണം കൊടുത്തത്. കാര്യം നടക്കുന്നില്ലെന്ന് കണ്ടതോടെ ജഗദീഷ് പടാനി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങള്‍ ഉറപ്പാക്കാന്‍ മറ്റൊരാളെ ‘ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി’ എന്ന് തെറ്റിദ്ധരിപ്പിച്ച് പരിചയപ്പെടുത്തിയിരുന്നുവെന്നും ജഗദീഷ് പടാനി പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നില്‍ വലിയൊരു തട്ടിപ്പ് നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കൂടുതല്‍ ആളുകള്‍ പിന്നിലുണ്ടെന്നും പൊലീസ് കരുതുന്നു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്.

Back to top button
error: