NEWSWorld

ഒബാമയുടെ വസതിയില്‍ കാമുകിക്കൊപ്പം അന്തിയുറങ്ങി; സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കി

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഹവായിലെ കടല്‍ത്തീര വസതിയിലെത്തി കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് വാരാന്ത്യ ആഘോഷം നടത്തിയ സീക്രട്ട് സര്‍വീസ് ഏജന്റിനെതിരെ നടപടി. ബറാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഇയാളെ സര്‍വീസില്‍നിന്നു പുറത്താക്കി. അധികാര ദുര്‍വിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമാണ് നടപടി. 2022ലാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിലെത്തി ആഘോഷം നടത്തിയത്. ബറാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓര്‍മക്കുറിപ്പ് പുറത്തുവന്നതോടെയാണ് സംഭവം പുറത്തായത്.

‘അണ്ടര്‍കവര്‍ ഹാര്‍ട്ട് ബ്രേക്ക് എ മെമ്മോയര്‍ ഓഫ് ട്രസ്റ്റ് ആന്‍ഡ് ട്രോമ’ എന്ന പേരില്‍ പുറത്തിറങ്ങിയ ഓര്‍മക്കുറിപ്പില്‍ സുരക്ഷ വീഴ്ചയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നു. മിഷേല്‍ ഒബാമയുടെ ശുചിമുറിയില്‍ വച്ച് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആരും അറിയില്ലെന്നും അറിഞ്ഞാല്‍ തന്നെ തനിക്കായിരിക്കും നടപടി നേരിടേണ്ടി വരികയെന്ന ബോധ്യത്തിലായിരുന്നു സീക്രട്ട് ഏജന്റിന്റെ ആഘോഷമെന്നും പുസ്തക രൂപത്തിലാക്കിയ യുവതിയുടെ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്. വിവരം അറിഞ്ഞതിനു പിന്നാലെ തന്നെ സീക്രട്ട് ഏജന്റിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം പൂര്‍ത്തിയായ മുറയ്ക്കാണ് സര്‍വീസില്‍നിന്നു പുറത്താക്കിയത്.

Signature-ad

വിവാഹമോചിതനാണെന്ന് പറഞ്ഞാണ് സീക്രട്ട് ഏജന്റ് യുവതിയുമായി അടുത്തത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍, പിന്നീടാണ് സീക്രട്ട് ഏജന്റ് വിവാഹിതനാണെന്നും തന്നോട് പറഞ്ഞത് നുണയാണെന്നും യുവതി മനസ്സിലാക്കുന്നത്.

Back to top button
error: