CrimeNEWS

ഭാര്യയുടെ മുന്നില്‍വച്ച് ‘അങ്കിള്‍’ എന്ന് വിളിച്ചു; കടയുടമയെ വലിച്ച് റോഡിലിട്ട് ചവിട്ടിക്കൂട്ടി

ഭോപ്പാല്‍: ഭാര്യയുടെ മുന്നില്‍ വച്ച് അങ്കിള്‍ എന്ന് വിളിച്ച കടയുടമയെ ഉപഭോക്താവ് മര്‍ദിച്ചതായി പരാതി. ഭോപ്പാലിലെ ജത്ഖേഡി പ്രദേശത്ത് സാരിക്കട നടത്തുന്ന വിശാല്‍ ശാസ്ത്രിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കടയിലെത്തി രോഹിത്ത് എന്നയാളും സുഹൃത്തുക്കളും മര്‍ദിച്ചെന്നാണ് വിശാലിന്റെ പരാതി.

ശനിയാഴ്ച സാരിയെടുക്കാനായി രോഹിത്തും ഭാര്യയും വിശാലിന്റെ കടയിലെത്തിയിരുന്നു. ഒരുപാട് സമയം ഇരുവരും ഇവിടെ ചെലവഴിച്ചു. നിരവധി സാരികള്‍ നോക്കിയെങ്കിലും ഒരെണ്ണം പോലും എടുത്തില്ല. ഒടുവില്‍ എത്ര വിലയുള്ള സാരിയാണ് വേണ്ടതെന്ന് വിശാല്‍ ചോദിച്ചു. ആയിരം രൂപയുടെ സാരിയാണ് നോക്കുന്നതെന്നും അതിലും വില കൂടിയതും തനിക്ക് വാങ്ങാന്‍ കഴിയുമെന്നും രോഹിത്ത് മറുപടി നല്‍കി.

Signature-ad

ഇതുകേട്ടതും ‘അങ്കിള്‍ ഞാന്‍ മറ്റ് റേഞ്ചിലും സാരികളും കാണിച്ചുതരാം’ എന്ന് വിശാല്‍ മറുപടി നല്‍കി. ഇതുകേട്ടതും തന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞുകൊണ്ട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് ഭാര്യയേയും കൂട്ടി കടയില്‍ നിന്നിറങ്ങി. കുറച്ചുസമയത്തിന് ശേഷം രോഹിത്ത് ചില സുഹൃത്തുക്കളെയും കൂട്ടി കടയിലെത്തി. വിശാലിനെ റോഡിലേക്ക് വലിച്ചിറക്കി വടിയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിക്കുകയും പലതവണ ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ സ്ഥലം വിട്ടു.

പരിക്കേറ്റ വിശാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രോഹിത്തിനും കൂട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കി. അതിനുശേഷം ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

Back to top button
error: