CrimeNEWS

യുവതിയുടെ ആദ്യ പരാതിയില്‍ പീഡനമില്ല, നിവിനും കൂട്ടരും മര്‍ദിച്ചുവെന്ന് മാത്രം; പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനക്കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി അന്വേഷണ സംഘം. നേര്യമംഗലം സ്വദേശിയായ യുവതി നാല് മാസം മുമ്പാണ് ഊന്നുകല്‍ പൊലീസില്‍ പരാതി നല്‍കിയത്. വിദേശത്ത് വച്ച് ഒരു സംഘം ആളുകള്‍ തന്നെ കൂട്ടമായി മര്‍ദിച്ചെന്നുമാത്രമായിരുന്നു പരാതി.

പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. യുവതിക്ക് ആശുപത്രി രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറഞ്ഞത്. പ്രാഥമിക വിവരശേഖരണ ശേഷം, കേസുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലായി പോലീസ്.

Signature-ad

ഇതിനു പിന്നാലെ ഇമെയില്‍ വഴി രണ്ടാമത്തെ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി, കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു ഈ പരാതിയുടെ ഉള്ളടക്കം. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. ശ്രേയ, സിനിമാ നിര്‍മാതാവ് എകെ സുനില്‍, കുട്ടന്‍, ബഷീര്‍, വിനീത് എന്നിവരാണ് മറ്റ് പ്രതികള്‍. നിവിന്‍ പോളി ആറാം പ്രതിയാണ്. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, കൂട്ടബലാത്സംഗം എന്നിങ്ങനെയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: