KeralaNEWS

കൊട്ടിഘോഷിച്ചിട്ടും യാത്ര ചെയ്യാന്‍ ഒരാള്‍ പോലുമില്ല; നവകേരള ബസ് സര്‍വീസ് പിന്നെയും മുടങ്ങി

കോഴിക്കോട്: ആളില്ലാത്തതിനാല്‍ നവകേരള ബസ് സര്‍വീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കുള്ള ബസാണ് ആളില്ലാത്തതിന്റെ പേരില്‍ സര്‍വീസീന് നിര്‍ത്തിയത്. ഒരാള്‍ പോലും ബുക്ക് ചെയ്യാത്തതിന്റെ പേരില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും സര്‍വീസ് നടത്തിയില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് – ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങിയത്.

Signature-ad

മുഖ്യമന്ത്രി അടക്കമുള്ളവര്‍ സഞ്ചരിച്ച ബസെന്ന് കൊട്ടിഘോഷിച്ചാണ് സര്‍വീസ് ആരംഭിച്ചത്. ബസിന് സര്‍വീസ് നര്‍ത്താനാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പ്രശ്‌നം തന്നെയാകും. പ്രതിപക്ഷം ഇത് ആയുധമാക്കാനും സാദ്ധ്യതയുണ്ട്. അതിനാല്‍ത്തന്നെ വിഷയത്തില്‍ മന്ത്രി ഗണേശ് കുമാര്‍ നേരിട്ട് ഇടപെട്ടേക്കും.

എയര്‍കണ്ടിഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിന്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സൗകര്യങ്ങള്‍ക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും.

നവകേരള യാത്രയ്ക്ക് ഉപയോഗിച്ച സമയത്തുള്ള നിറത്തിലോ ബോഡിയിലോ മാറ്റം വരുത്താതെയാണ് ബസ് സര്‍വീസ് ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കിയിരുന്നു. കോഴിക്കോട് – ബംഗളൂരു റൂട്ടില്‍ കെ എസ് ആര്‍ ടി സി എ സി ബസ് കുറവായതിനാല്‍ സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ സഹായകമാവുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ.

 

Back to top button
error: