IndiaNEWS

രവീണ ടണ്ഠന്‍ മദ്യപിച്ചിരുന്നില്ല, കാര്‍ ആരെയും ഇടിച്ചിട്ടില്ല; പരാതി വ്യാജമെന്ന് മുംബൈ പൊലീസ്

മുംബൈ: ബോളുവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റെന്ന പരാതി വ്യാജമാണെന്ന് മുംബൈ പൊലീസ്. കഴിഞ്ഞ ദിവസമാണ് നടിക്കെതിരെ മദ്യപിച്ചതിനും അമിത വേഗതയില്‍ വാഹനമോടിച്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റെന്നുമുള്ള പരാതി പൊലീസിന് ലഭിച്ചത്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നടിയുടെ കാര്‍ ആരെയും ഇടിച്ചിട്ടില്ലെന്നും അവര്‍ മദ്യപിച്ചിട്ടില്ലെന്നും കണ്ടെത്തിയതായും പരാതി വ്യാജമാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രാജ്തിലക് റോഷന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

‘സംഭവമുണ്ടായ ബാന്ദ്രയിലെ ഹൗസിങ് സൊസൈറ്റിയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ഞങ്ങള്‍ പരിശോധിച്ചു, പരാതി നല്‍കിയ കുടുംബം റോഡ് മുറിച്ചു കടക്കുമ്പോള്‍ നടിയുടെ ഡ്രൈവര്‍ കാര്‍ റോഡില്‍ നിന്ന് റിവേഴ്സ് എടുക്കുകയായിരുന്നു. കാറിന് പിന്നില്‍ ആളുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒരു യുവതി ഡ്രൈവറോട് പറയുകയും ഇതുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കം നടക്കുകയും ചെയ്തു. പിന്നാലെ ഡ്രൈവര്‍ കാര്‍ നടിയുടെ വീട്ടിലേക്ക് കയറ്റി. എന്നാല്‍, പിന്നീട് തര്‍ക്കം രൂക്ഷമാകുകയും ഈ സമയത്താണ് രവീണ സംഭവ സ്ഥലത്തെത്തി ഇടപെടുന്നത്. തന്റെ ഡ്രൈവറെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, തര്‍ക്കം വാക്കേറ്റത്തിലേക്കും അധിക്ഷേപത്തിലേക്കും നീങ്ങുകയായിരുന്നു. ഇരു കൂട്ടരും ഇത് സംബന്ധിച്ച് ഖാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതികള്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് രണ്ടു പരാതികളും പിന്‍വലിച്ചു’..ഡിസിപി രാജ്തിലക് റോഷന്‍ പറഞ്ഞു.

Signature-ad

നേരത്തെ നടിയെ ആള്‍ക്കൂട്ടം അധിക്ഷേപിക്കുന്നതും എന്നെ തല്ലരുതെന്ന് പറയുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യല്‍മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു.

മദ്യലഹരിയില്‍ സ്ത്രീകളെ കാറിടിച്ച് വീഴ്ത്തി; നടി രവീണ ടണ്ഠനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

Back to top button
error: