KeralaNEWS

ഭാര്യയുമായി വഴക്ക്: കോട്ടയത്ത് യുവാവ് ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനലിലൂടെ ചാടി, കണ്ണൂരിൽ ഭാര്യവീട് കാറിടിച്ചു തകർത്തു; വിതുരയിൽ ഭർത്താവ് കഴുത്തറത്ത് മരിച്ചു

    ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ കോട്ടയം നാട്ടകത്തിന് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. ചങ്ങനാശ്ശേരി മുതല്‍ ദമ്പതികള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു.

Signature-ad

നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു. പക്ഷേ കുപിതനായ എ
ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടി. തുടര്‍ന്ന് ഡ്രെവര്‍ ബസ് നിര്‍ത്തി. ഭാര്യതന്നെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി  ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കണ്ണൂരിൽ ഭാര്യവീട് കാറിടിച്ച് തകർത്ത  വ്യക്തിക്കെതിരെ  കേസെടുത്ത് പോലീസ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിൽ നടന്ന സംഭവത്തിൽ, ഇരിക്കൂറിലെ കെ.ആർ സാജിദിന്റെ പേരിലാണ് മയ്യിൽ പോലീസ് കേസെടുത്തത്.

ഭാര്യ റംസീനയും മകളും താമസിക്കുന്ന അസ്മ മൻസിൽ എന്ന വീട്ടിലേക്കാണ് ഇയാൾ കാർ ഇടിച്ച് കയറ്റിയത്. വീടിന് പിറകിലെ ഇരുമ്പ് ഗ്രിൽ തകർത്ത് അടുക്കളയിലേക്ക് കാർ ഓടിച്ചു കയറ്റുകയായിരുന്നു.

സീനയുടെ മാതാവ് സി.പി അസ്മയെ മർദിക്കുകയും വീടിന്റെ ജനാലകളും അലമാരകളും കമ്പിപ്പാര ഉപയോഗിച്ച് തകർക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. നേരത്തെ കേസിലകപ്പെട്ട് സാജിദ് ജയിലായതോടെയാണ് റംസീന സ്വന്തം വീട്ടിലേക്ക് താമസം മാറിയത്.

തിരുവനതപുരം വിതുരയില്‍ ഭാര്യയുമായി വഴക്കിട്ട ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയത് ഒരു മാസം മുമ്പാണ്. വിതുര സ്വദേശി സ്മിതേഷ് (38) ആണ് മരിച്ചത്. ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം കത്തിയെടുത്ത് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
നെടുമങ്ങാട് പൊലീസാണ് കേസ്  അന്വേഷിക്കുന്നത്.

Back to top button
error: