KeralaNEWS

ആളൂർ പൊലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ  പൊലീസുകാരനെ 8 ദിവസത്തിനു ശേഷം തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

     ചാലക്കുടി ആളൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ 8-ാം തീയതി കാണാതായ സിനീയര്‍ സിപിഒ സലേഷിനെ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന്  കണ്ടെത്തി.  ചാലക്കുടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സലേഷിനെ  8 ദിവസത്തിനു ശേഷം കണ്ടെത്തിയത്.

മെയ് 8 ന് തീയതി രാവിലെ ജോലിക്ക് പോയ വിജയരാഘവപുരം സ്വദേശി പി.എ സലേഷ് (34) തിരിച്ചുവന്നില്ല. തുടര്‍ന്നാണ് വീട്ടുകാരുടെ പരാതിയില്‍ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവമുള്ള ആളാണ് സലേഷെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. അതിനാൽ  മാറി നിൽക്കാനുള്ള സാധ്യത ബന്ധുക്കൾ തള്ളിക്കളഞ്ഞില്ല. ചാലക്കുടി ബസ് സ്റ്റാൻറിൽ സലേഷിന്‍റെ ബൈക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അതിനാൽ മുൻപ് ദീർഘയാത്ര പോയത് പോലെ പോയിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

Signature-ad

സലേഷ് വേളങ്കണ്ണിയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിൽ ബന്ധുക്കൾ വേളാങ്കണ്ണിയിലേക്ക് പോയി അന്വേഷിച്ചു. കുടുംബ പ്രശ്നമില്ലെന്നും ബന്ധുക്കൾ പറയുന്നു. ജോലി സംബന്ധമായ സമ്മർദ്ദമുണ്ടെന്ന വിവരമാണ് സുഹൃത്തുക്കൾ നേരത്തെ നല്‍കിയിരുന്നത്. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലും അവ്യക്തത നിലനിന്നിരുന്നു.
ഇതിനിടെ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ രൂപീകരിക്കാനുള്ള നീക്കത്തിലായിരുന്നു നാട്ടുകാർ.

Back to top button
error: