KeralaNEWS

മന്ത്രി അയഞ്ഞു, ചർച്ച വിജയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം പിൻവലിച്ചു

    മോട്ടോർ വാഹനവകുപ്പും  സമരക്കാരും തമ്മിലുള്ള കടുംപിടുത്തം മൂലം ഡ്രെവിങ് ടെസ്റ്റിൽ തുടർന്നു വന്ന അനിശ്ചിതത്വം പരിഹരിച്ചു.  മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നു ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിയിരുന്ന സമരം പിൻവലിച്ചു. ഇരട്ട ക്ലച്ച് സംവിധാനം തുടരും. ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കും. നിലവിലെ മാതൃകയിൽ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടർന്ന് റോഡ് ടെസ്റ്റും തുടരും. ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ സ്ഥാപിക്കണമെന്ന നിർദേശം ഡ്രൈവിങ് സ്കൂളുകാർ അംഗീകരിച്ചു. ക്യാമറ മോട്ടർ വാഹന വകുപ്പ് വാങ്ങി ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ഘടിപ്പിക്കും. ഇതിലെ ദൃശ്യങ്ങൾ 3 മാസം വരെ ആർ.ടി ഓഫിസിലെ കംപ്യൂട്ടറിൽ സൂക്ഷിക്കും. ഡ്രൈവിങ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ സമിതിയെ നിയോഗിക്കും. കെഎസ്ആർടിസി 10 കേന്ദ്രങ്ങളിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സിഐടിയു ഉൾപ്പെടെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു. യുക്ത സമരസമിതിയുടെ പ്രതിഷേധത്തില്‍ മിക്ക സ്ഥലത്തും ടെസ്റ്റ് മുടങ്ങിയിരുന്നു. 15 ദിവസമായി തുടർന്ന സമരത്തില്‍ 95,000 ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങിയിട്ടുണ്ട്. പൊലീസ് കാവലിൽ ടെസ്റ്റ് നടത്താനുള്ള ശ്രമവും വിജയംകണ്ടില്ല.
പരിഷ്കാരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്ത മന്ത്രി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത് സമരം ശക്തമായതോടെയാണ്.

Signature-ad

‘‘ ഓരോ ആർടി ഓഫിസിലും സബ് ആർടി ഓഫിസിലും എത്ര അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് വരും ദിവസങ്ങളിൽ പരിശോധിക്കും. കൂടുതൽ അപേക്ഷ ഉള്ള സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ബാക്ക് ലോഗ് പരിഹരിക്കും.
ലേണേഴ്സ് ലൈസൻസിന്റെ കാലാവധി തീരുമെന്ന ഭയം വേണ്ട. ആറു മാസം കഴിഞ്ഞാലും കാലാവധി നീട്ടിക്കിട്ടും. ചെറിയൊരു ഫീസ് അടച്ചാൽ മതി. ആ പരീക്ഷ ഇനി എഴുതേണ്ട. രണ്ട് വശത്തും ക്ലച്ചും ബ്രേക്കുമുള്ള വാഹനം ലോകത്ത് എവിടെയും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാറില്ല. എന്തായാലും ഡ്രൈവിങ് ടെസ്റ്റിന്റെ ക്വാളിറ്റി ഉയരണം. നന്നായി ഡ്രൈവിങ് അറിയുന്നവർ മാത്രം വണ്ടിയോടിച്ചാൽ മതിയെന്നാണ് സർക്കാർ തീരുമാനം. അതിനോട് ഡ്രൈവിങ് സ്കൂൾ പ്രതിനിധികളും യോജിച്ചിട്ടുണ്ട്.’’
മന്ത്രി പറഞ്ഞു.
സമരക്കാർ ആരോപിച്ചതുപോലെ ആരുടെയും തൊഴിൽ നഷ്ടമാകുന്ന അവസ്ഥയുണ്ടാകില്ലെന്നും ഡ്രൈവിങ് പഠിച്ച് അഞ്ചുവർഷം കഴിഞ്ഞവർക്ക് ഡ്രൈവിങ് പഠിപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Back to top button
error: