KeralaNEWS

4.76 കോടിയുടെ വായ്പ തട്ടിപ്പ് നേതാക്കളുടെ അറിവോടെയെന്ന് യു.ഡി.ഫ്; സി.പി.എമ്മിന് പ്രതിസന്ധി

കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ പണയത്തട്ടിപ്പില്‍ പ്രതിസന്ധിയിലായി സി.പി.എം. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനാണ് അംഗങ്ങളറിയാതെ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ തട്ടിപ്പ് നടത്തിയത്. നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പെന്ന ആരോപണവുമായി യു.ഡി എഫ് രംഗത്ത് വന്നു.

സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പ് നടന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായുള്ള സി.പി.എം സംസ്ഥാന കമ്മറ്റി അംഗം സി എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ വെളിപ്പെടുത്തലോടെ പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലായി.

Signature-ad

ഇത്തരം ക്രമക്കേടുകള്‍ സഹകരണസ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് വന്‍ തട്ടിപ്പ് നടന്നതെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് ആണ് നടന്നത്. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തോടെ സെക്രട്ടറി കെ. രതീശ് കര്‍ണാടകയിലേക്ക് കടന്നു. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ ബംഗളൂരുവില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

 

 

Back to top button
error: